മൂന്ന് ദിവസമായി തകരാറിലായിരുന്ന എച്ച്ഡിഎഫ്സി ബാങ്കിന്റെ നെറ്റ്ബാങ്കിംഗ്, അപ്ലിക്കേഷൻ സേവനങ്ങൾ പുന: സ്ഥാപിച്ചു. സാങ്കേതിക തകരാർ പരിഹരിച്ചെന്നും ബാങ്കിന്റെ നെറ്റ്ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് അപ്ലിക്കേഷനുകൾ പൂർണമായും സ്ഥിരത കൈവരിച്ചെന്നും ഉപഭോക്താക്കൾക്ക് നേരിടേണ്ടി വന്ന അസൌകര്യങ്ങൾക്ക് ഒരിക്കൽ കൂടി ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നും എച്ച്ഡിഎഫ്സി ബാങ്ക് അറിയിച്ചു.
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓൺലൈൻ സേവനങ്ങൾ തിങ്കളാഴ്ച രാവിലെ മുതൽ ബുധനാഴ്ച രാത്രി വരെയാണ് തടസ്സപ്പെട്ടത്. നെറ്റ്ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷനുകൾ വഴി ചില ഉപഭോക്താക്കൾക്ക് ഇടപാട് നടത്താൻ കഴിഞ്ഞുവെങ്കിലും കുറച്ച് പേർക്ക് ഇടയ്ക്കിടെ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നിരുന്നുവെന്ന് ബാങ്കിന്റെ ടെക് ടീം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പെട്രോളിന് വില കൂടിയാലും ഇനി പ്രശ്നമില്ല, ഈ കാർഡ് കൈയിലുണ്ടെങ്കിൽ പെട്രോൾ സൗജന്യമായും ലഭിക്കും
നെറ്റ്ബാങ്കിംഗ് സേവനം തടസ്സപ്പെട്ടതോടെ വായ്പാ ഇഎംഐകൾ അടയ്‌ക്കാനോ ക്രെഡിറ്റ് കാർഡ് ബില്ലുകൾ കൃത്യസമയത്ത് അടയ്ക്കാനോ പല ഉപഭോക്താക്കൾക്കും കഴിഞ്ഞില്ല. 2019 ൽ ഇന്ത്യയിലെ ഏറ്റവും മികച്ച ഡിജിറ്റൽ ബാങ്ക് അവാർഡ് ലഭിച്ച എച്ച്ഡിഎഫ്സി ബാങ്കിലെ 90% ഇടപാടുകളും ഓൺലൈനായാണ് നടക്കുന്നത്.
ശമ്പളക്കാരെയാണ് നെറ്റ് ബാങ്കിംഗ് തകരാർ ഏറ്റവും കൂടുതൽ ബാധിച്ചത്. നിരവധി തൊഴിലുടമകൾക്ക് അവരുടെ ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് ശമ്പളം കൈമാറാൻ കഴിയാതെ വരികയും. ശമ്പളം ലഭിച്ചവർക്ക് ഓൺലൈൻ ഇടപാടുകൾ നടത്താൻ കഴിയാതെ വരികയും ചെയ്തു. മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷന്റെ പുതിയ പതിപ്പ് പുറത്തിറക്കിയതിന് ശേഷം എച്ച്ഡിഎഫ്സി ബാങ്കിന് കഴിഞ്ഞ വർഷവും സമാനമായ സാങ്കേതിക തകരാറുകൾ നേരിട്ടിരുന്നു.
എച്ച്ഡിഎഫ്സി ബാങ്കിൽ അക്കൗണ്ടുള്ളവരുടെ ശ്രദ്ധയ്ക്ക്; രണ്ടാഴ്ച്ചയ്ക്കുള്ളിൽ പലിശ കുറച്ചത് രണ്ട് തവണ