കൊതുക് പരത്തുന്ന രോഗങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും എന്ന കാര്യം നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും അറിയുമോ ? ഇല്ലെങ്കില്‍ അങ്ങനെയുള്ള രോഗങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും. ചിക്കന്‍, ഗുനിയ, ഡെങ്കിപ്പനി, മലേറിയ എന്നീ കൊതുക് ജന്യ രോഗങ്ങള്‍ക്കാണ് ഇനി മുതല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുക.
ഇതുമായി ബന്ധപ്പെട്ട ചികിത്സ ഉറപ്പാക്കുന്നതിനുള്ള സ്റ്റാന്‍ഡേര്‍ഡ് ഇന്‍ഷൂറന്‍സ് ഉത്പ്പനങ്ങക്കായുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഐആര്‍ഡിഎ പുറത്തിറക്കി. ഈ രോഗങ്ങള്‍ക്കൊപ്പം ഫൈലേറിയ, കരിമ്പനി, സിക്ക വൈറസ്,, ജപ്പാനീസ് ജ്വരം എന്നിവയ്ക്കും പരിരക്ഷ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
കൊവിഡിനൊപ്പം കുതിച്ചുയർന്ന് ബിറ്റ്കോയിൻ വരുമാനം; നിക്ഷേപകരുടെ സുരക്ഷിത നിക്ഷേപം
ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് ഇതില്‍ ഒന്നോ അതോ ഒന്നില്‍ കൂടുതലോ എണ്ണങ്ങള്‍ ഒരുമിച്ചോ പാക്കേജില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും. 15 ദിവസത്തെ വെയിറ്റിംഗ് പിരീഡാണ് ഇത്തരം പോളിസികള്‍ക്ക് ഉണ്ടാകുക. കൊവിഡിന് വേണ്ടിയുള്ള ഇന്‍ഷൂറന്‍സ് നേരത്തെ കമ്പനികള്‍ പുറത്തിറക്കിയിരുന്നു.
ഗുർബക്‌സാനി തിരികെയെത്തും? ഓഹരി ഉടമകൾക്ക് വൻ തിരിച്ചടി... ആർബിഐ നീക്കം ഇങ്ങനെയെന്ന് റിപ്പോർട്ട്
ഇതിന് ചുവടുപിടിചച്ചാണ് ഈ കൊതുകു ജന്യ രോഗങ്ങളും ആരോഗ്യ ഇന്‍ഷൂറന്‍സിന്റെ ഭാഗമാകുന്നത്. 15 ദിവസത്തെ ഇന്‍ഷൂറന്‍സ് പിരീയഡ് തന്നെയായിരുന്നു കൊവിഡ് പരിരക്ഷയ്ക്കും ഉണ്ടായിരുന്നത്. ഇത്തരം ഇന്‍ഷൂറന്‍സുകളുടെ പ്രീമിയം കുറഞ്ഞ നിരക്കിലായിരിക്കണമെന്നും രാജ്യത്താകെ ഒരു നിരക്ക് മാത്രമേ ഈടാക്കാവുവെന്ന് കമ്പനികള്‍ക്ക് ഐആര്‍ഡിഎ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നവംബർ ആദ്യ പകുതിയിൽ ഇടിഞ്ഞ് ഡീസൽ വിൽപന, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5 ശതമാനം ഇടിവ്