ദില്ലി: രാജ്യത്ത് അടിയന്തര ഉപയോഗിത്തിന് അനുമതി നല്‍കിയ രണ്ട് കൊവിഡ് വാക്‌സിനുകളും ഉടന്‍ ഇന്ത്യന്‍ പൊതു വിപണിയില്‍ ലഭ്യമാകില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു. വാക്‌സിന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിര്‍മ്മാതാക്കളില്‍ നിന്നും ആവശ്യപ്പെട്ട വിവരങ്ങള്‍ ഡിസിജിഐയ്ക്ക് കൈമാറിയാല്‍ മാത്രമാണ് പൊതുവിപണിയില്‍ വില്‍ക്കുന്നതിന് വാക്‌സിന് അനുമതി നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അടിയന്തര ഉപയോഗത്തിന് രണ്ട് കൊവിഡ് വാക്‌സിനുകളാണ് കേന്ദ്രം അനുമതി നല്‍കിയത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡും, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനും. ഇപ്പോള്‍, ഓപ്പണ്‍ മാര്‍ക്കറ്റില്‍ കോവിഡ് വാക്‌സിനുകള്‍ എപ്പോള്‍ ലഭ്യമാക്കും എന്നതിന് സമയപരിധി നിശ്ചയിക്കാനാവില്ല. മുന്‍ ഗണന അടിസ്ഥാനത്തില്‍ ഏഴെട്ട് മാസത്തിനുള്ളില്‍ വാക്‌സിന്‍ എത്തിക്കുന്നതിന് മ്ത്രമാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇന്ത്യയിലും വിദേശത്തും വാക്‌സിന്‍ കുത്തിവയ്ക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ഇവ പൊതുവിപണിയില്‍ ഉപയോഗിക്കുന്നതിനുള്ള അംഗീകാരം നല്‍കിയിട്ടില്ല. എല്ലാ ട്രെയല്‍ ഘട്ടങ്ങളും കടന്നതിന് ശേഷം മാത്രമേ വാക്‌സിന്‍ ലഭ്യമാക്കുകയുള്ളുവെന്ന് രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി. വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിന് നചില സമയപരിധികളില്‍ പ്രതിജ്ഞാബദ്ധരാണെന്നും ഇത് റെഗുലേറ്റര്‍ വിലയിരുത്തിയതിന് ശേഷം അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്ലേയ്സ് ആന്റ് സെറാമിക്സ് ലിമിറ്റഡ് തിരിച്ചുവരവിന്റെ പാതയിൽ; നാലരമാസം കൊണ്ട് വിറ്റുവരവ് 13.5 കോടി
എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സിന് മൂന്നാം ക്വാര്‍ട്ടറില്‍ 14,437 കോടി രൂപയുടെ പുതിയ പ്രീമിയം