കൊച്ചി: ഭവന വായ്പകള്‍ക്ക് പലിശ നിരക്ക് കുത്തനെ കുറഞ്ഞതോടെ ആവശ്യക്കാര്‍ ഏറുന്നു. കൊറോണ കാരണമായുള്ള സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് വായ്പകളുടെ നിരക്ക് കുറച്ചത്. നേരത്തെ എട്ട് മുതല്‍ 10 ശതമാനം വരെയുള്ള പലിശ നിരക്കില്‍ നിന്നാണ് ഭവന വായ്പകള്‍ തുടങ്ങിയിരുന്നത്. ഇത് 7 ശതമാനമായി കുറഞ്ഞു എന്നതാണ് നേട്ടം. കൂടാതെ ചില ബാങ്കുകള്‍ പ്രൊസസ്സിങ് ഫീസ് ഇളവ് ചെയ്യുകയുമുണ്ടായി. സമീപ കാലത്ത് ഭവന വായ്പകള്‍ക്ക് ഈടാക്കുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കാണിപ്പോള്‍.
പുതുവര്‍ഷ വേളയിലും പലിശ നിരക്ക് കുറഞ്ഞു നില്ക്കുന്നതിനാല് ഒട്ടേറെ പേര്‍ക്ക് ആശ്വാസമായിട്ടുണ്ട്. ഈ അവസരം മുതലെടുക്കുകയാണ് നിരവധി പേര്. ബാങ്കുകള്‍ നല്കുന്ന ഭവന വായ്പാത്തുക വര്‍ധിച്ചിട്ടുണ്ട്. നേരത്തെ ഇത് 24 ലക്ഷത്തിന് അടുത്തായിരുന്നു. ഇപ്പോള്‍ 26 ലക്ഷത്തിന് മുകളിലായി. വനിതകള്‍ക്കുള്ള ശരാശരി വായ്പാ തുക 31 ലക്ഷമായി ഉയര്‍ന്നു. പുരുഷന്മാര്ക്ക് 26 ലക്ഷവുമായി.
യുകെയിലേയ്ക്കുള്ള വിമാന സർവ്വീസുകൾ ഡിസംബർ 31 വരെ ഇന്ത്യ നിർത്തിവച്ചു
ബാങ്കുകള്‍ക്ക് പുറമെ ഹൗസിങ് ഫിനാന്‍സ് കമ്പനികളും പലിശ കുറച്ചിട്ടുണ്ട് എന്നത് മറ്റൊരു കാര്യമാണ്. നേരത്തെ ബാങ്കുകളില്‍ കുറഞ്ഞ പലിശയും ഫിനാന്‍സ് കമ്പനികളില്‍ ഉയര്‍ന്ന പലിശയുമായിരുന്നു. ബാങ്കുകളില്‍ ഒട്ടേറെ രേഖകള്‍ ആവശ്യമാണ്. എന്നാല്‍ ധനകാര്യ സ്ഥാപനങ്ങളില്‍ അത്ര തന്നെ രേഖകളുട ആവശ്യമില്ല. നടപടികളും എളുപ്പമാണ്. അതുകൊണ്ടുതന്നെ പലരും ധനകാര്യ സ്ഥാപനങ്ങളെയാണ് സമീപിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ബാങ്കിലും ഹൗസിങ് ധനകാര്യ സ്ഥാപനങ്ങളിലും ഏകദേശം ഒരേ പലിശയാണ് എന്നതാണ് എടുത്തുപറയേണ്ടത്. എല്‍ഐസി ഹൗസിങ് ഫിനാന്‍സ് 6.90 ശതമാനത്തിന് പലിശ നല്കുന്നു. എച്ച്ഡിഎഫ്സി ലിമിറ്റഡ് ഏഴ് ശതമാനത്തിനാണ് ഭവന വായ്പ അനുവദിക്കുന്നത്.