കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. അമേരിക്കയും ചൈനയും തമ്മിലെ വ്യാപാര യുദ്ധം, കൊറോണ വൈറസു ബാധ, NBFC പ്രതിസന്ധി, സാമ്പത്തിക മാന്ദ്യം എന്നിങ്ങനെ പോയവര്‍ഷം നിക്ഷേപകരെയും കമ്പനികളെയും അലട്ടാത്ത പ്രശ്നങ്ങളില്ല. ഇതേസമയം, ഒരുപിടി കോര്‍പ്പറേറ്റ് സംഘങ്ങള്‍ താരതമ്യേന ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെക്കുന്നതും ഓഹരി വിപണി കാണുകയുണ്ടായി. സെന്‍സെക്സ് 24 ശതമാനം വീണപ്പോഴും ഇക്കൂട്ടര്‍ ഗുരുതരമായ പരിക്കേല്‍ക്കാതെ പിടിച്ചുനിന്നു.

ഉദ്ദാഹരണത്തിന് അദാനി ഗ്രൂപ്പിനെത്തന്നെ ഇവിടെ എടുക്കാം. മൂലധന നിക്ഷേപം വിലയിരുത്തിയാല്‍ അദാനി ഗ്രൂപ്പിന്റെ ഏറ്റവും വലിയ പിടിവള്ളിയാണ് അദാനി പോര്‍ട്ട്സ് ആന്‍ഡ് SEZ. എന്നാല്‍ 2020 സാമ്പത്തിക വര്‍ഷം 33 ശതമാനം ഇതില്‍ ഇടിവുണ്ടായി. എന്നാല്‍ മറുഭാഗത്ത് അദാനി ഗ്രീന്‍ കയ്യടക്കിയ 321 ശതമാനം വളര്‍ച്ച കമ്പനിയുടെ ക്ഷീണം മായ്ച്ചു. അദാനി പോര്‍ട്ട്സില്‍ (എം-ക്യാപ് 51,000 കോടി രൂപ) നിന്നും നിക്ഷേപകര്‍ 27,200 കോടി രൂപ പിന്‍വലിച്ചെങ്കിലും അദാനി ഗ്രീനിലേക്ക് (എം-ക്യാപ് 24,000 കോടി രൂപ) 18,200 കോടി രൂപ നിക്ഷേപമായി ഒഴുകിയെത്തി.
അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി 6.65 ശതമാനം കൂപ്പുകുത്തുന്നതാണ് വിപണി കണ്ട മറ്റൊരു ചിത്രം. അദാനി ട്രാന്സ്മിഷന് 13 ശതമാനവും അദാനി പവര്‍ 42 ശതമാനവും അദാനി ഗ്യാസ് 32 ശതമാനവും ഇടിഞ്ഞു. ഇതൊക്കെയാണെങ്കിലും അദാനി ഗ്രൂപ്പിന്റെ മൊത്തം വിപണി മൂല്യം 16 ശതമാനം (1.31 ലക്ഷം കോടി രൂപ) മാത്രമാണ് താഴോട്ടു പോയത്. മുന്‍വര്‍ഷം നഷ്ടം 1.57 ലക്ഷം കോടി രൂപയായിരുന്നു.

മറ്റുള്ളവരുടെ ചിത്രമെടുത്താല്‍ ഡെന്‍ നെറ്റ്വര്‍ക്ക് 58 ശതമാനം താഴോട്ടു പോയി. ഹാത്ത്വേ കേബിള്‍ 53 ശതമാനവും ആര്‍ഐഎല്‍ 36 ശതമാനവും വീണു. മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന് കീഴിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് 18.38 ശതമാനമാണ് നഷ്ടം രേഖപ്പെടുത്തിയത്. ഇതോടെ വിപണി മൂല്യം 8.64 ലക്ഷം കോടിയില്‍ നിന്നും 7.5 ലക്ഷം കോടി രൂപയായി കുറഞ്ഞു. ടാറ്റ ഗ്രൂപ്പിന്റെ കാര്യമെടുത്താല്‍ 28 -ല്‍ 25 ഓഹരികളും ഒന്‍പത് ശതമാനത്തിനും 75 ശതമാനത്തിനും ഇടയിലാണ് നഷ്ടം കുറിച്ചത്. എന്നാല്‍ ഗ്രൂപ്പെന്ന നിലയില്‍ 16 ശതമാനം മാത്രമേ ടാറ്റയുടെ വിപണി മൂല്യം ഇടിഞ്ഞിട്ടുള്ളൂ. 11.1 ലക്ഷം കോടി രൂപയില്‍ നിന്നും 9.30 ലക്ഷം രൂപയായി ടാറ്റ ഗ്രൂപ്പിന്റെ മൂല്യം ഇടിഞ്ഞു.

ഒന്‍പതു ശതമാനമാണ് ടിസിഎസിന്റെ വീഴ്ച്ച. ടാറ്റ ഗ്രൂപ്പിന്റെ നഷ്ടത്തിന്റെ ആഘാതം കുറച്ചതില്‍ ടിസിഎസിന് നിര്‍ണായക പങ്കുണ്ട്. ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ടസ്, ട്രെന്‍ഡ്, റാലിസ് ഇന്ത്യ തുടങ്ങിയ ഉപഘടകങ്ങള്‍ യഥാക്രമം 45, 33, 6 ശതമാനം എന്നിങ്ങനെ നേട്ടം കൈവരിച്ചു. എന്നാല്‍ ടാറ്റ ഗ്രൂപ്പിന് കീഴിലെ ചില വമ്പന്മാര് നിലംപൊത്തുന്നതും പോയവര്‍ഷം വിപണി കണ്ടു. 55 ശതമാനമാണ് ടാറ്റ പവറും ടാറ്റ മോട്ടോര്‍സും നഷ്ടം രേഖപ്പെടുത്തിയത്. ടാറ്റ കെമിക്കല്‍സും ടാറ്റ കമ്മ്യൂണിക്കേഷന്‍സും 62 ശതമാനം വീതം ഇടിവ് നേരിട്ടു.

41 ശതമാനം ഇടിവ് ആദിത്യ ബിര്‍ല ഗ്രൂപ്പിനുണ്ട്. ശ്രീ ദിഗ്വിജയ് സിമന്റൊഴികെ ഗ്രൂപ്പിന് കീഴിലുള്ള മറ്റെല്ലാ ഓഹരികളും താഴോട്ടു പോയി. പ്രതിസന്ധിയില്‍ തുടരുന്ന വൊഡഫോണ്‍ ഐഡിയ കമ്പനിയുടെ ഓഹരി 82 ശതമാനമാണ് വീണത്. ട്രാന്ഫാക് (63 ശതമാനം നഷ്ടം), ആദിത്യ ബിര്‍ല മണി (59 ശതമാനം നഷ്ടം), ആദിത്യ ബിര്‍ല ക്യാപിറ്റല്‍ (56 ശതമാനം നഷ്ടം), ഹിന്‍ഡാല്‍ക്കോ (53 ശതമാനം നഷ്ടം), ഗ്രാസിം ഇന്‍ഡസ്ട്രീസ് (44 ശതമാനം നഷ്ടം) എന്നീ കമ്പനികളാണ് വിപണിയില്‍ കൂടുതല്‍ പതറിയത്.
More From GoodReturns

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications