'ഇന്ത്യൻ സ്ത്രീകൾക്ക് മുഖ്യം കുടുംബമല്ല', യാത്രയും സാമ്പാദ്യവും', കുലസ്ത്രീ കാലമൊക്കെ പോയെന്ന് പഠനം

ഇന്ത്യൻ സ്ത്രീകളുടെ സാമ്പത്തിക സമീപനത്തിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വലിയ മാറ്റം സംഭവിച്ചിച്ചുകൊണ്ടിരിക്കുകയാണ്. കുടുംബത്തിനുവേണ്ടി മാത്രം സമയം ചെലവിടുന്ന രീതിയിൽ നിന്ന് മാറി, സ്വന്തം ഭാവി, സാമ്പത്തിക സുരക്ഷ, സന്തോഷം എന്നിവയ്ക്ക് മുൻഗണന നൽകുന്ന പുതിയ സമീപനങ്ങളാണ് അവർ സ്വീകരിക്കുന്നത്. കാലങ്ങളായി ആൺ മേൽക്കോയമയ്ക്ക് കീഴിൽ അടിമകളെ പോലെ ജീവിച്ചവർ, അല്ലെങ്കിൽ കുടുംബം എന്ന വ്യവസ്ഥിതിയ്ക്ക് വേണ്ടി ജീവിതം ഹോമിച്ചവർ ഇങ്ങനെ സ്വയമേ മാറുന്നതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല.

മക്കളുടെ വിവാഹത്തിനായി പണം മാറ്റിവയ്ക്കുന്ന, കുടുംബത്തിന് വേണ്ടി പണം സ്വരുകൂട്ടി വയ്ക്കുന്ന, തനിക്ക് വേണ്ടി ഒന്നും ചെയ്യാത്ത പതിവ് തിരുത്തിക്കൊണ്ട്, പെൻഷൻ പ്ലാനിംഗിനും അന്താരാഷ്ട്ര യാത്രകൾക്കുമാണ് ഇന്ന് ഇന്ത്യൻ സ്ത്രീകൾ പ്രത്യേക പ്രാധാന്യം നൽകുന്നതെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. കാരണം വിവാഹം എന്ന ഇരുതല മൂർച്ചയുള്ള വാൾ ഏത് നേരവും തങ്ങളുടെ കഴുത്തറുക്കാം എന്നവർ തിരിച്ചറിഞ്ഞിരിക്കുന്നു എന്നത് യാഥാർഥ്യം.

സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് കുതിക്കുന്ന സ്ത്രീകൾ

പണ്ട് കാലങ്ങളിൽ സ്ത്രീകൾ ബാങ്കുകളോ, അതുമല്ലെങ്കിൽ ധനകാര്യ വിദഗ്ധരോ നിർദ്ദേശിക്കുന്ന മാർഗങ്ങൾ പിന്തുടർന്നിരുന്നെങ്കിലും, ഇന്ന് അവർ സ്വന്തമായി സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നതിലേയ്ക്ക് മാറിക്കൊണ്ടിരിക്കുന്നു. ഇത് ഇന്ത്യൻ സ്ത്രീകളുടെ ഉയർച്ചയായിത്തന്നെ വേണം വിലയിരുത്താൻ. അവരുടെ വരുമാനത്തിൽ ഉണ്ടായ ഉയർച്ചയും, സാമ്പത്തികമായി സ്വതന്ത്രരാകണമെന്നുള്ള ആഗ്രഹവുമാണ് ഈ മാറ്റത്തിന് പിന്നിലുള്ള പ്രധാന ഘടകങ്ങൾ എന്നത് വ്യക്തമാണ്.

ഹൗസ് ഓഫ് ആൽഫ ഇൻവെസ്റ്റ്മെന്റ് അഡ്വൈസേർസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹസ്ഥാപകയായ ഭൂവനാ ശ്രീറാം പറയുന്നു:
'ഇപ്പോൾ ഞങ്ങളുടെ ഉപഭോക്താക്കളുടെ മൂന്നിൽ ഒരുഭാഗം സ്ത്രീകളാണ്. ഇതിൽ 13 ശതമാനം സിംഗിൾ വനിതകളാണ്. കൂടുതൽ ശ്രദ്ധേയമായ കാര്യം ഇതിൽ 40 ശതമാനം വനിതകളും പുരുഷൻമാരുടെ സഹായമില്ലാതെ സ്വതന്ത്രമായി അവരുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുകയാണ്'.

സാമ്പത്തിക തീരുമാനങ്ങളിൽ സ്ത്രീകൾ കൂടുതൽ അവബോധത്തോടെയാണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്. ഫിനാൻഷ്യൽ അഡ്വൈസർമാരെ സമീപിച്ച് കൂടുതൽ പ്രൊഫഷണൽ സഹായം തേടാനും അവർ ആഗ്രഹിക്കുന്നു എന്നത് ശുഭകരമായ കാര്യമാണ്.

മക്കളുടെ വിവാഹത്തിനുപകരം പെൻഷൻ പ്ലാനിംഗ്

ഒരു കാലത്ത് മക്കളുടെ വിവാഹം വലിയൊരു സാമ്പത്തിക ലക്ഷ്യമായി ഇന്ത്യൻ സ്ത്രീകൾ കാണിച്ചിരുന്നുവെങ്കിലും, ഇന്ന് അവർക്കുള്ളത് സ്വന്തം ഭാവിയെ സംരക്ഷിക്കുക എന്ന ഉറച്ച നിലപാട് ആണ്. അതിനെ ഇമോഷണൽ ബ്ലാക് മെയിലുകൾ കൊണ്ട് തിരുത്താൻ അവർ തയ്യാറല്ല.

ലാഡർ സെവൻ ഫിനാൻഷ്യൽ അഡ്വൈസറീസ് സ്ഥാപകനായ സുരേഷ് സദഗോപൻ പറയുന്നു:
"സ്ത്രീകൾ അവരുടെ സ്വന്തം ഭാവി സുരക്ഷിതമാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കൂടുതൽ ബോധമുള്ളവരായി മാറിയിട്ടുണ്ട്. അതിനാൽ പെൻഷൻ പ്ലാനിംഗിനാണ് ഇപ്പോൾ അവർ കൂടുതൽ മുൻഗണന നൽകുന്നത്."

മൈ വെൽത്ത് ഗ്രോത്ത് ഡോട്ട് കോമിന്റെ സഹസ്ഥാപകനായ ഹർഷദ് ചേതൻവാല പറയുന്നു:
"ഇപ്പോൾ സ്ത്രീകൾ മക്കളുടെ വിവാഹത്തിനായി പണം മാറ്റിവയ്ക്കുന്നതിനെ പ്രധാനപ്പെട്ട ഒന്നായി കാണുന്നതേ ഇല്ല. ഇപ്പോൾ അവരുടെ പ്രധാന ലക്ഷ്യം സാമ്പത്തികമായി സ്വാതന്ത്ര്യം നേടുക, ഭാവിയിലേക്കുള്ള സുരക്ഷ ഉറപ്പാക്കുക എന്നത് മാത്രമാണ്'.

മക്കളുടെ വിദ്യാഭ്യാസം ഇന്നും പ്രാധാന്യമുള്ള ഒരു മേഖലയായിത്തന്നെ സ്ത്രീകൾ കാണുന്നുണ്ട്. എന്നാൽ വിവാഹത്തിനായി വലിയൊരു തുക മാറ്റിവയ്ക്കണമെന്ന ചിന്തയിൽ നിന്ന് സ്ത്രീകൾ വിട്ടുമാറുകയാണ്. ഇത് വളരെ ശുഭകരമായ ഒരു സ്ത്രീ മുന്നേറ്റത്തിന്റെ സൂചന തന്നെയാണ്. പണ്ട് വി ടി ഭട്ടതിരിപ്പാട് എഴുതിയത് പോലെ സ്ത്രീകൾ അരങ്ങത്തേക്ക് എത്തിക്കഴിഞ്ഞു.

'ഇന്ത്യൻ സ്ത്രീകൾക്ക് മുഖ്യം കുടുംബമല്ല', യാത്രയും സാമ്പാദ്യവും', കുലസ്ത്രീ കാലമൊക്കെ പോയെന്ന് പഠനം

യാത്ര: ഒരു പുതിയ സാമ്പത്തിക ലക്ഷ്യം

പഴയ തലമുറയിൽ യാത്രയെ ഒരു അനാവശ്യ ചെലവായി കാണിച്ചിരുന്നതിന്റെ മറുവശം തന്നെയാണ് ഇന്ന് സ്ത്രീകളുടെ സമീപനം. അന്താരാഷ്ട്ര യാത്രകൾ അവരുടെ "മസ്റ്റ്ഡൂ" ലിസ്റ്റിലേക്ക് കടന്നിരിക്കുകയാണ്.

മുംബൈ ആസ്ഥാനമായുള്ള സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനറായ കിരൺ തേലാംഗ് പറയുന്നു:
"ഇപ്പോൾ സ്ത്രീകൾക്ക് യാത്ര ഒരു പ്രധാന സാമ്പത്തിക ലക്ഷ്യമായി മാറിക്കൊണ്ടിരിക്കുകയാണ്. വർഷങ്ങൾക്ക് മുൻപ് പ്ലാൻ ചെയ്യുന്നത് അല്ല ഇതൊന്നും, സർപ്ലസ് ഫണ്ട്സ് ഉപയോഗിച്ച് ചെറിയ കാലയളവിനുള്ളിൽ യാത്രകൾക്ക് ഒരുക്കം നടത്തുകയാണ് അവർ ചെയ്യുന്നത്."

വിമാന ടിക്കറ്റുകൾ മുതൽ താമസ സൗകര്യങ്ങൾ വരെയുള്ള ചെലവുകൾ മുൻകൂട്ടി പ്ലാൻ ചെയ്ത്, വിനോദയാത്രകൾക്കായി പ്രത്യേക തുക മാറ്റിവയ്ക്കുന്ന സമീപനം ഇന്ന് സ്ത്രീകളിൽ കൂടുതലാണ്.

ആസ്തി സംരക്ഷണത്തിലും മുൻപന്തിയിൽ

വ്യവസായ മേഖലകളിൽ ഉയർന്ന വരുമാനം നേടുന്ന സ്ത്രീകൾക്ക് അവരുടെ സമ്പത്ത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കൂടുതൽ ബോധ്യമായിരിക്കുന്നു. അതിനാൽ സമ്പത്ത് പ്ലാനിംഗിനോടുള്ള താൽപ്പര്യവും ഇവരിൽ വർദ്ധിച്ചിരിക്കുകയാണ്.

സംഗ്റ്റം വെൽത്തിന്റെ ഹെഡ് ഓഫ് വെൽത്ത് പ്ലാനിംഗായ സ്നേഹ മഖിജ പറയുന്നു:

"വധുവോ വിവാഹമോചിതയോ ആയ മാതാക്കൾക്ക് അവരുടെ മക്കളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി വിൽ തയ്യാറാക്കുന്നത് വളരെ പ്രധാനമാണ്. ഇതുവഴി അവർക്കു ഗാർഡിയൻ നിയമനം ചെയ്യാനും ആസ്തികളുടെ സ്മൂത്ത് ട്രാൻസ്ഫർ ഉറപ്പാക്കാനുമാകും."

ഏകദേശം 30-50 വയസ്സിനിടയിൽ ഉള്ള സ്ത്രീകളാണ് ഇപ്പോൾ ഏറ്റവും കൂടുതൽ എസ്റ്റേറ്റ് പ്ലാനിംഗിൽ താൽപ്പര്യമെടുക്കുന്നത്. ഭർത്താക്കന്മാരുടെ വിൽ വിവരണങ്ങൾ മനസ്സിലാക്കാനും, പുനരാലോചന നടത്താനും സ്ത്രീകൾ മുൻകൈയെടുക്കുന്ന അവസ്ഥയിലേക്കാണ് മാറ്റം സംഭവിച്ചിരിക്കുന്നത്.

ഗ്രാമീണ സ്ത്രീകളുടെ വെല്ലുവിളികൾ

നഗരങ്ങളിൽ വനിതകൾ സാമ്പത്തിക കാര്യങ്ങളിൽ സ്വതന്ത്രത കൈവരിച്ചെങ്കിലും, ഗ്രാമീണ മേഖലയിലെ സ്ത്രീകൾക്ക് ഇപ്പോഴും കുടുംബത്തിലെ പുരുഷൻമാരെ ആശ്രയിക്കേണ്ട അവസ്ഥയാണ്. അവകാശങ്ങൾക്കായുള്ള അവബോധം ഇവരിൽ ഇപ്പോഴും എത്തിയിട്ടില്ല.

സ്നേഹ മഖിജ പറയുന്നു:
"എസ്റ്റേറ്റ് പ്ലാനിങ് ഒരു പുരുഷാധിപത്യ മേഖലയാണ് എന്നാണ് ഇപ്പോഴും ഗ്രാമീണ സ്ത്രീകൾ ചിന്തിക്കുന്നത്. അതിനാൽ അവർക്കിടയിൽ അവബോധ പ്രവർത്തനങ്ങൾ ആവശ്യമുണ്ട്."

നിലവിലെ സമഗ്രമായ മാറ്റം

ഇന്ത്യൻ സ്ത്രീകളുടെ സാമ്പത്തിക സമീപനം ഏറെ വളർച്ചയാണ് പ്രകടിപ്പിക്കുന്നത്. സ്വന്തം ഭാവിയ്ക്ക് മുൻഗണന നൽകുന്നതിനൊപ്പം, അവർക്കുള്ളത് കൂടുതൽ ബോധ്യത്തോടും പ്രതീക്ഷയോടുമുള്ള സമഗ്രമായ വളർച്ചയാണ്. സാമ്പത്തികമായി സ്വതന്ത്രരാകാനും ഭാവിയിൽ സുരക്ഷിതത്വം നേടാനും ഉള്ള ആഗ്രഹമാണ് സ്ത്രീകളുടെ പുതിയ സാമ്പത്തിക സമീപനത്തിന്റെ അടിസ്ഥാനം. അവർക്കിപ്പോൾ കുടുംബം മാത്രമല്ല, തങ്ങളുടേതായ സ്വാതന്ത്ര്യവും ഉയർന്ന ജീവിത നിലവാരവുമാണ് പ്രധാനപ്പെട്ടത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X