ഹ്യൂസ് നെറ്റ്‌വർക്ക് ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങുന്നു
യുഎസ് സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് ദാതാക്കളായ ഹ്യൂസ് നെറ്റ്‌വർക്ക് സിസ്റ്റംസ് സർക്കാരിന് ലെവി നൽകാത്തതിനാൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്തലാക്കാനിടയുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട്. ഹ്യൂസ് ഉൾപ്പെടെയുള്ള നിരവധി ടെലികോം കമ്പനികൾക്കും വോഡഫോൺ പോലുള്ള വൻകിട സ്ഥാപനങ്ങളോടും സർക്കാരിന് നൽകാനുള്ള കോടിക്കണക്കിന് രൂപ നൽകാൻ സുപ്രീം കോടതി കഴിഞ്ഞ വർഷം ഉത്തരവിട്ടിരുന്നു.
രാജ്യത്തെ പ്രതിരോധ, വിദ്യാഭ്യാസ, ബാങ്കിംഗ് മേഖലകൾക്ക് ഹ്യൂസ് ഇന്ത്യ യൂണിറ്റ് സേവനങ്ങൾ നൽകുന്നുണ്ടെന്ന് ഫെബ്രുവരി 20 ന് അയച്ച കത്തിൽ ടെലികോം മന്ത്രാലയത്തോട് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 600 കോടി രൂപ (84 മില്യൺ ഡോളർ) നൽകാനാവാത്തതിനാൽ പാപ്പരത്തത്തെ അഭിമുഖീകരിക്കുകയാണ് കമ്പനി.

കമ്പനി അടച്ചുപൂട്ടുന്നത് 70,000 ത്തിലധികം ബാങ്കിംഗ് സ്ഥാപനങ്ങളുടെയും ഇന്ത്യൻ നാവികസേന, കരസേന, റെയിൽവേ എന്നിവിടങ്ങളിലെ നിർണായക ഉപഗ്രഹ ശൃംഖലകളിലുമുള്ള കണക്റ്റിവിറ്റിയെ തടസ്സപ്പെടുത്തുമെന്ന് ഹ്യൂസ് ഇന്ത്യ പ്രസിഡന്റ് പാർത്ഥോ ബാനർജി കത്തിൽ പറഞ്ഞു.
3.9 ബില്യൺ ഡോളർ കുടിശ്ശിക, പലിശ, പിഴ എന്നിവ അടയ്ക്കേണ്ട വോഡഫോൺ ഐഡിയ ഇതിനകം തന്നെ 13,000 ജീവനക്കാരുടെ ജോലിയും കോടിക്കണക്കിന് ഡോളർ ബാങ്ക് വായ്പകളും അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹ്യൂസിന്റെ 84 ദശലക്ഷം ഡോളർ കുടിശ്ശിക മറ്റ് ടെലികോം കമ്പനികളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ ചെറുതാണ്.


Click it and Unblock the Notifications


