ഹ്യുണ്ടായ് മോട്ടോർ എന്ന പേര് എല്ലാവർക്കും സുപരിചിതമാണ്. വാഹനപ്രേമികളുടെ ഇഷ്ട താരം. എന്നാൽ പുതിയ ചരിത്രം സൃഷ്ടിച്ച് ഓഹരി വിപണിയിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണ് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്. ഒക്ടോബർ 15 ചൊവ്വാഴ്ച്ച മുതൽ 17 വരെയാണ് ഐപിഒയ്‌ക്കുള്ള സബ്സ്ക്രിപ്ഷൻ ഓപ്പൺ ചെയ്യുക. നിക്ഷേപകർ വലിയ പ്രതീക്ഷയോടെയാണ് ഈ വാഹന ഭീമന്‍റെ ഐപിഒ-യെ വീക്ഷിക്കുന്നത്. നമുക്ക് വിശദമായി പരിശോധിക്കാം.
പുതിയ ചരിത്രം
2003ൽ മാരുതിയുടെ ലിസ്റ്റിങ്ങിന് ശേഷം പബ്ലിക്കാവാൻ പോകുന്ന ഓട്ടോ മേക്കറാണ് ഹ്യുണ്ടായ്. എൽഐസിയെ മറികടന്ന് രാജ്യത്തെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വിൽപ്പനയുമായി ഹ്യുണ്ടായി മോട്ടോർ ഇന്ത്യ എത്തുന്നത്. 27,870 കോടി രൂപയുടേതാണ് ഐപിഒ. ഇതോടെ 2022 മെയിൽ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ നടത്തിയ 21,008 കോടി രൂപയുടെ ഐ.പി.ഒയുടെ റെക്കോർഡ് പഴങ്കഥയാകും.
ഓഹരി വില
ഒരു ഇക്വിറ്റി ഷെയറിന് 1,865 രൂപ മുതൽ 1,960 രൂപ വരെയാണ് പ്രൈസ് ബാൻഡ്. 10 രൂപയാണ് ഒരു ഓഹരിയുടെ മുഖവില. ഓഫർ ഫോർ സെയിലിലൂടെയാണ് കമ്പനി ഓഹരികൾ വിറ്റഴിക്കുന്നത്. അതിനാൽ ഐപിഒയിലൂടെ സമാഹരിക്കുന്ന പണം ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയ്ക്ക് ലഭിക്കില്ല. ഹ്യുണ്ടായി, കമ്പനിയിലെ 14.2 കോടി ഓഹരികൾ ആണ് വിറ്റഴിക്കുന്നത്.
റീട്ടെയിൽ നിക്ഷേപകർക്ക് ഏഴ് ഓഹരികളുള്ള ലോട്ടുകളായി അപേക്ഷിക്കാം. ഒരു ലോട്ടിന് 13,720 രൂപ. 14 ലോട്ട് വരെ വാങ്ങാം. ഹ്യുണ്ടായ് ജീവനക്കാർക്ക് ഓഹരി ഒന്നിന് 186 രൂപയുടെ ഇളവ് ലഭിക്കും.

ഓഫർ ഡിവൈഡ്
വിവിധ വിഭാഗങ്ങളിലുള്ള നിക്ഷേപകർക്കായി ഓഫർ ഡിവൈഡ് ചെയ്തിരിക്കുന്നു. ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ ബയേഴ്സിനായി (QIBs) 50% ഓഹരികളും, റീടെയിൽ നിക്ഷേപകർക്കായി 35% ഓഹരികളും, നോൺ ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്കായി 15% ഓഹരികളുമാണ് മാറ്റി വെച്ചിരിക്കുന്നത്.
റണ്ണിംഗ് ലീഡ് മാനേജർമാർ
കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ കമ്പനി ലിമിറ്റഡ്, സിറ്റി ഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എച്ച്എസ്ബിസി സെക്യൂരിറ്റീസ് & ക്യാപിറ്റൽ മാർക്കറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ജെപി മോർഗൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, മോർഗൻ സ്റ്റാലി ഇന്ത്യ കമ്പനി ലിമിറ്റഡാണ് ഹ്യുണ്ടായ് മോട്ടോർ ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ. കെഫിൻ ടെക്നോളജീസ് ലിമിറ്റഡാണ് ഇഷ്യുവിൻ്റെ രജിസ്ട്രാർ.

ലിസ്റ്റിംഗ്
ഐ.പി.ഒ അലോട്മെന്റ് ഒക്ടോബർ 18-ആം തിയ്യതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE), ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (BSE) എന്നിവിടങ്ങളിൽ ഒക്ടോബർ 22ന് ഇക്വിറ്റി ഓഹരികൾ ലിസ്റ്റ് ചെയ്യാനാണ് സാധ്യത.
ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ
ദക്ഷിണ കൊറിയൻ ബഹുരാഷ്ട്ര വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോഴ്‌സിൻ്റെ അനുബന്ധ സ്ഥാപനമാണ് ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ.സഇന്ത്യയിലുടനീളം 1,366 സെയിൽസ് പോയിൻ്റുകളുടെയും 1,550 സർവീസ് പോയിൻ്റുകളുടെയും ശൃംഖലയുമായാണ് കമ്പനിയുടെ പ്രവർത്തനം. ഗ്രാൻഡ് i10 NIOS, i20, i20 N Line, AURA, EXTER, VENUE, VENUE N Line, VERNA, CRETA, CRETA N Line, ALCAZAR, TUCSON എന്നിവയുൾപ്പെടെ വിവിധ ഉപഭോക്തൃ സെഗ്‌മെൻ്റുകളിലുടനീളമുള്ള കാർ മോഡലുകൾ മോഡൽ ലൈനപ്പിൽ ഉൾപ്പെടുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications