എലോൺ മസ്ക്കിന്റെ വിചിത്രമായ ട്വീറ്റ് കാരണം ടെസ്ലയുടെ വിപണി മൂല്യം മണിക്കൂറുകൾക്കുള്ളിൽ 14 ബില്യൺ ഡോളർ കുറഞ്ഞു. ഇതിനെ തുടർന്ന് ടെസ്ലയുടെ ബോർഡിൽ നിന്നും സിഇഒ സ്ഥാനത്ത് നിന്നും എലോൺ മസ്ക്കിനെ നീക്കം ചെയ്യാൻ സാധ്യത. മസ്ക്കിന്റെ ട്വീറ്റിന് ശേഷം ടെസ്ലയുടെ ഓഹരി വില വെള്ളിയാഴ്ച 12 ശതമാനം ഇടിഞ്ഞു. 10.3 ശതമാനം ഇടിവിലാണ് ക്ലോസ് ചെയ്തത്. എന്താണ് മസ്ക്കിന്റെ വിവാദമായ ട്വീറ്റ് എന്നല്ലേ?
വിവാദ ട്വീറ്റ്
കമ്പനിയുടെ ത്രൈമാസ റിപ്പോർട്ട് പുറത്തുവിട്ടതിനെ തുടർന്നാണ് എലോൺ മസ്ക്ക് ട്വീറ്റ് ചെയ്തത്. "ടെസ്ല സ്റ്റോക്ക് വില വളരെ ഉയർന്നതാണ് (എന്റെ അഭിപ്രായത്തിൽ)" എന്നായിരുന്നു എലോൺ മസ്ക്കിന്റെ ട്വീറ്റ്. "Tesla stock price is too high imo (in my opinion)" എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ട്വീറ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ടെസ്ല സ്റ്റോക്ക് ഓഹരി വില 760.23 എന്ന നിലയിലായിരുന്നു. എന്നാൽ ട്വീറ്റിന് ശേഷം ഓഹരി വില 717.64 എന്ന നിലയിലേക്ക് കുത്തനെ ഇടിഞ്ഞു.
2018ലെ ട്വീറ്റ്
ടെസ്ലയിലുള്ള എലോൺ മസ്ക്കിന്റെ ഓഹരികളിലും 3 ബില്യൺ ഡോളറിന്റെ ഇടിവുണ്ടായി. 2018 ഓഗസ്റ്റിലും ഇത്തരത്തിൽ വിവാദമായ ട്വീറ്റ് എലോൺ മസ്ക്ക് നടത്തിയിരുന്നു. "going private, funding secured" എന്നാണ് അന്ന് മസ്ക്ക് ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റിനെ തുടർന്ന് ടെസ്ല ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് മസ്കിനെ നീക്കം ചെയ്തിരുന്നു. മസ്ക്കിന്റെ തെറ്റിദ്ധരിപ്പിക്കുന്ന ട്വീറ്റുകൾ ഓഗസ്റ്റ് 7 ന് ടെസ്ലയുടെ ഓഹരി വില ആറ് ശതമാനത്തിലധികം ഉയരാൻ കാരണമായി, ഇത് വിപണിയിൽ കാര്യമായ തകർച്ചയ്ക്കും പിന്നീട് കാരണമായി.
അനുമതി തേടിയില്ല
ആദ്യ ട്വീറ്റിന് മുമ്പ് ടെസ്ലയുടെ വിപണി മൂല്യം 141 ബില്യൺ ഡോളറായിരുന്നു പിന്നീട് ഇത് 127 ബില്യൺ ഡോളറായി കുറഞ്ഞു. ഒരു ഉപയോക്താവ് മസ്കിനോട് ട്വീറ്റിന് മറുപടിയായി പറഞ്ഞത് ഇങ്ങനെയാണ്. കമ്പനിയുടെ സെക്യൂരിറ്റികളെക്കുറിച്ച് ട്വീറ്റുകളിൽ പരാമർശിക്കുന്നതിന് മുമ്പ് മുൻകൂർ അനുമതി തേടേണ്ടതാണ്.
ലോക്ക്ഡൌണിന് എതിരെ
കോവിഡ് രോഗത്തെ തുടര്‍ന്ന് അമേരിക്കയില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണിനെതിരെ പരസ്യ എതിര്‍പ്പുമായി ടെസ്ല മേധാവിയും ശതകോടീശ്വരനുമായ എലോണ്‍ മസ്ക് രംഗത്തെത്തിയിരുന്നു. വ്യക്തിസ്വാതന്ത്ര്യം തകര്‍ക്കുന്ന ഫാസിസ്റ്റ് തീരുമാനമെന്നാണ് മസ്ക് ലോക്ഡൗണിനെ വിശേഷിപ്പിച്ചത്. ഇത് സമ്പദ്വ്യവസ്ഥയെ തകര്‍ക്കുമെന്നും മസ്ക് ചൂണ്ടിക്കാട്ടി. ജനങ്ങള്‍ ദേഷ്യത്തിലാണെന്നാണ് എനിക്ക് തോന്നുന്നത്. വീടുകളില്‍ നിന്നും പുറത്തിറങ്ങിയാല്‍ ജനങ്ങളെ അറസ്റ്റു ചെയ്യുകയാണ്. ഇത് ഫാസിസമാണ്. ജനാധിപത്യമല്ല. ഇതല്ല സ്വാതന്ത്ര്യം. ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം തിരികെ നല്‍കൂ' എന്നും മസ്ക് പറഞ്ഞു.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?



Click it and Unblock the Notifications