കേരളത്തിൽ ഓടുന്ന ട്രെയിനുകളിൽ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) പ്രാദേശിക ഭക്ഷണങ്ങളുടെ വില ഇരട്ടിയാക്കി. മലയാളികളുടെ പ്രിയപ്പെട്ട വിഭവങ്ങളായ അപ്പം പുട്ട്, മുട്ട കറി, പഴിപൊരി തുടങ്ങി നിരവധി സാധനങ്ങൾ പ്രാദേശിക മെനുവിൽ തിരിച്ചെത്തിയെങ്കിലും വില ഇരട്ടിയായി. നേരത്തെ 35 രൂപയ്ക്ക് ലഭിച്ചിരുന്ന ഭക്ഷണത്തിന് ഇപ്പോൾ 75 രൂപ നൽകണം. എട്ട് രൂപ വിലയുണ്ടായിരുന്ന ലഘുഭക്ഷണത്തിന് ഇപ്പോൾ 15 രൂപയാണ് വില.
പ്രാദേശിക ഭക്ഷണം
നേരത്തെ ഐആർസിടിസി മെനുവിൽ നിന്ന് ചില കേരള ഭക്ഷണങ്ങൾ ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു. കേരളത്തിലെ പ്രാദേശിക ഭക്ഷണങ്ങളായ അപ്പം, മുട്ട കറി, പൊറോട്ട, പുട്ട്, പഴംപൊരി, ഇലയട, കൊഴുകട്ട, ഉണ്ണിയപ്പം, നെയ്യപ്പം, സുഖിയൻ തുടങ്ങിയവയെ റെയിൽവേ മെനുവിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തിനെതിരെ നിരവധി വിമർശനങ്ങളും ഉയർന്നിരുന്നു. ഐആർസിടിസി പിന്നീട് മെനു പുന:സ്ഥാപിച്ചു. ബോണസ് എന്ന നിലയിൽ, ഐആർസിടിസിയിൽ ഒരു ഫിഷ് കറി ഓപ്ഷൻ കൂടി പട്ടികയിൽ ഉൾപ്പെടുത്തി.
ട്രെയിൻ ടിക്കറ്റ് ഇപ്പോൾ തന്നെ ബുക്ക് ചെയ്യാം, കാശ് പിന്നെ നൽകിയാൽ മതി
ഹൈബി ഈഡന്റെ ഇടപെടൽ
റെയിൽവേ മെനുവിൽ നിന്നും കേരള ലഘുഭക്ഷണങ്ങൾ ഒഴിവാക്കാനുള്ള മുൻ തീരുമാനം പിൻവലിക്കാനുള്ള ഐആർസിടിസിയുടെ ഔദ്യോഗിക തീരുമാനത്തെ താൻ സ്വാഗതം ചെയ്യുന്നുവെന്നും കേരളത്തിന്റെ വികാരമാണ് താൻ ചെയർമാൻ എം.പി മാളിനെ അറിയിച്ചതെന്നും ഐആർസിടിസി അധികൃതർ പരിഷ്കരിച്ച പുതിയ മെനു തനിയ്ക്ക് കൈമാറിയെന്നും ബോണസായി ഫിഷ് കറി കൂടി ലഭിച്ചുവന്നും എറണാകുളം എം.പി ഹിബി ഈഡൻ ബുധനാഴ്ച ട്വീറ്റ് ചെയ്തു. കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയലിനും ഐആർസിടിസി ചെയർമാൻ എം പി മാളിനും കത്ത് അയച്ചുകൊണ്ടാണ് ഈഡൻ ഈ വിഷയം ഏറ്റെടുത്തിരുന്നത്.
വൈകാതെ ട്രെയിൻ, ബസ് ടിക്കറ്റുകൾ ആമസോണിലൂടെ ബുക്ക് ചെയ്യാം
യാത്രക്കാരുടെ ആവശ്യം
യാത്രക്കാരിൽ നിന്നുള്ള ആവശ്യവും ലഭിച്ച പ്രാതിനിധ്യവും കണക്കിലെടുത്ത്, പ്രാദേശിക അഭിരുചിക്കനുസരിച്ച് കൂടുതൽ ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ പ്രാദേശിക ഓഫീസുകൾക്ക് പൂർണ്ണ അംഗീകാരം നൽകിയിട്ടുണ്ടെന്നും. പ്രാദേശിക മുൻഗണനകൾ കണക്കിലെടുത്ത് ഒരാഴ്ചയ്ക്കുള്ളിൽ നേരത്തെ വിളമ്പിയ എല്ലാ ഭക്ഷ്യവസ്തുക്കളും പുന .സ്ഥാപിക്കുമെന്നും ഐആർസിടിസ് വ്യക്തമാക്കി.
ട്രെയിൻ ടിക്കറ്റിന് 50 ശതമാനം വരെ നിരക്ക് ഇളവ്, പുതിയ ഇളവുകൾ ഇങ്ങനെ