ദില്ലി: വൈറ്റ് ഗുഡ്സ് ആയ എയർ കണ്ടീഷണറുകൾക്കും എൽഇഡി ലൈറ്റുകൾക്കുമായുള്ള 6,238 കോടി രൂപയുടെ ഉത്‌പാദന ബന്ധിത പ്രോത്സാഹന പദ്ധതിയ്ക്ക് അംഗീകാരം നല്‍കി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗം. ഈ ഖലയിലെപരിമിതികൾ തരണം ചെയ്ത്, സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലൂടെയും , കാര്യക്ഷമത ഉറപ്പുവരുത്തുന്നതിലൂടെയും ഇന്ത്യയിലെ ഉത്പാദനം ആഗോളതലത്തിൽ മത്സരാധിഷ്ഠിതമാക്കുക എന്നതാണ് പിഎൽഐ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഇന്ത്യയിൽ സമ്പൂർണ്ണ ഉത്പാദന സൗഹൃദ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനും ആഗോള വിതരണ ശൃംഖലയുടെ അവിഭാജ്യ ഘടകമാക്കി രാജ്യത്തെ മാറ്റുന്നതിനുമായാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആഗോള നിക്ഷേപം ആകർഷിക്കാനും വൻ തോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കയറ്റുമതി ഗണ്യമായി വർദ്ധിപ്പിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. എയർ കണ്ടീഷണറുകളുടെയും എൽഇഡി ലൈറ്റുകളുടെയും നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനികൾക്ക് അഞ്ച് വർഷത്തേക്ക് ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്ക് 4% മുതൽ 6% വരെ വിൽപ്പന വർദ്ധിപ്പിക്കുന്നതിനായി പ്രോത്സാഹനം നൽകും.

നിലവിൽ ഇന്ത്യയിൽ നിർമ്മിക്കാത്ത ഘടകങ്ങളുടെ നിർമ്മാണത്തിനോ ഘടകങ്ങൾ കൂട്ടിയോജിപ്പിക്കുന്നതിനോ പ്രോത്സാഹനം നൽകുന്നതിനായി പദ്ധതിയുടെ കീഴിൽ കമ്പനികളെ തിരഞ്ഞെടുക്കും. നിർമ്മാണം പൂർത്തിയായ ഉത്പന്നങ്ങളുടെ കൂട്ടിയോജിപ്പിക്കൽ പ്രോത്സാഹിപ്പിക്കുന്നതല്ല. മറ്റൊരു ഉത്‌പാദന ബന്ധിത ആനുകൂല്യ പദ്ധതിയ്ക്ക് കീഴിൽ ആനുകൂല്യം ലഭിക്കുന്ന സംരംഭമാണെങ്കിൽ അതേ ഉത്പന്നങ്ങൾക്ക് ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യത്തിന് അർഹതയില്ല. എന്നാൽ ബാധകമായ മറ്റ് കേന്ദ്ര - സംസ്ഥാന പദ്ധതികൾക്ക് കീഴിലുള്ള ആനുകൂല്യങ്ങൾ നേടാവുന്നതാണ്.
ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതി, അഞ്ചുവർഷത്തിനിടയിൽ 7,920 കോടി രൂപയുടെ അധിക നിക്ഷേപത്തിനും 1,68,000 കോടി രൂപയുടെ അധിക ഉത്പാദനത്തിനും 64,400 കോടി രൂപയുടെ കയറ്റുമതിക്കും 49,300 കോടി രൂപയുടെ പ്രത്യക്ഷവും പരോക്ഷവുമായ വരുമാനത്തിനും വഴിതെളിക്കുമെന്ന് കണക്കാക്കപ്പെടുന്നു
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications