ക്രിക്കറ്റ് ലോകവും, പ്രേമികളും ഉറ്റുനോക്കുന്ന ചാമ്പ്യസ് ട്രോഫി ഫൈനലിന്റെ, ഇന്ത്യ vs ന്യൂസിലാൻഡ് മത്സരം മാർച്ച് 9-നു ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചു നടക്കുമ്പോൾ അതിനൊപ്പം തന്നെ ശ്രദ്ധ നേടുകയാണ് 5000 കോടിയുടെ ബെറ്റും, അണ്ടർ വേൾഡ് ഡോൺ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുടെ ഇടപെടലും.
₹5,000 കോടി പന്തയം, 'ഡി കമ്പനി' ഇടപെടൽ
എൻ ഡി ടി വി റിപ്പോർട്ട് പ്രകാരം, ഇന്ത്യ-ന്യൂസിലാൻഡ് ഫൈനൽ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ പന്തയങ്ങളിൽ ഒന്നിനായിരിക്കും സാക്ഷ്യം വഹിക്കുക. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയാണ് ഫേവറിറ്റ് ടീം എന്നതും ₹5,000 കോടി വരെ പന്തയം നടന്നിട്ടുണ്ടെന്നതുമാണ് റിപ്പോർട്ടുകൾ പറയുന്നത്.
അതേസമയം, ഈ വമ്പൻ പന്തയത്തിൽ അണ്ടർ വേൾഡ് ഡോൺ ദാവൂദ് ഇബ്രാഹിമിന്റെ സംഘമായ 'ഡി കമ്പനി' നേരിട്ട് ഇടപെട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലാണ് കൂടുതൽ ആശങ്കയ്ക്ക് ഇടയാക്കുന്നത്. ദുബായിലെ പ്രധാന മത്സരങ്ങളിലുടനീളം ഇവർ ബെറ്റുകൾ വയ്ക്കുന്നവർക്ക് പിന്തുണ നൽകുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
ചാമ്പ്യൻസ് ട്രോഫി: ദുബായിൽ ഇന്ത്യൻ ആധിപത്യം?
ചാമ്പ്യൻസ് ട്രോഫി 2025-ൽ ഇന്ത്യൻ ടീമിന് മാത്രം ദുബായിൽ കളിക്കാൻ അവസരം നൽകിയതിനെതിരെ വിമർശനം ഉയർന്നിരുന്നു. പാക്കിസ്ഥാനിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാതെ, ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായിൽ ആയിരുന്നു കളിച്ചത്.
ഈ കാര്യം മറ്റ് ടീമുകൾക്ക് യാത്രാ ദുരിതം വർധിപ്പിച്ചപ്പോൾ, ഗൗതം ഗംഭീർ ഈ വിമർശനത്തെ തള്ളുകയാണ് ചെയ്തത്. "ഇത് ഏതൊരു ടീമിനും സമാനമായ തട്ടകമാണ്. പാക്കിസ്ഥാനിലായിരുന്നാലും ഞങ്ങൾ രണ്ടുപേർ ഫ്രണ്ട്‌ലൈൻ സ്പിന്നർമാരെ തിരഞ്ഞെടുത്തേനെ," ഗംഭീർ മാധ്യമങ്ങളോട് പറഞ്ഞു.
ഫൈനൽ: ആവേശകരമായ പോരാട്ടം പ്രതീക്ഷിച്ച് ലക്ഷ്മി രതൻ ശുക്ല
ഇന്ത്യയുടെ മികച്ച പ്രകടനം റോഹിത് ശർമയുടെ ക്യാപ്റ്റൻസിയുടെ കീഴിലാണ് എന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റർ ലക്ഷ്മി രതൻ ശുക്ല പറഞ്ഞു.

"ന്യൂസിലാൻഡിനെ അവഗണിക്കാൻ കഴിയില്ല. അവരുടെ പ്രകടനം അതിശയിപ്പിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഫൈനൽ ആവേശകരമായിരിക്കും," അദ്ദേഹം എ എൻ ഐയോട് പറഞ്ഞു.
ടിക്കറ്റുകൾ വിറ്റു തീർന്നു / വൻ വരുമാനം
ഫൈനലിനായുള്ള 25,000 ടിക്കറ്റുകൾ ഇതിനകം വിപണിയിൽ നിന്ന് വിറ്റഴിഞ്ഞിരിക്കുന്നു. ടിക്കറ്റ് നിരക്ക് AED 250 (ഏകദേശം ₹5,600) മുതൽ AED 12,000 (ഏകദേശം ₹2,70,000) വരെ ആയിരുന്നു. ഇതോടെ ടിക്കറ്റ് വിൽപ്പനയിൽ നിന്ന് ഏകദേശം AED 9 ദശലക്ഷം (ഏകദേശം ₹20 കോടി) വരുമാനം ഉണ്ടായിട്ടുണ്ട്.
ഇന്ത്യയുടെ പോരാട്ടം - കണക്കുകൾ പറയുന്നു
ചാമ്പ്യൻസ് ട്രോഫി സെമി-ഫൈനലിൽ, ഇന്ത്യ ഓസ്‌ട്രേലിയയെ നാല് വിക്കറ്റിനു തോൽപ്പിച്ച് ഫൈനലിലേക്ക് പ്രവേശിച്ചു. അതേസമയം, ലീഗ് ഘട്ടത്തിൽ നടന്ന ഇന്ത്യ-ന്യൂസിലാൻഡ് മത്സരവും ഇന്ത്യ 44 റൺസിന് സ്വന്തമാക്കിയിരുന്നു. എന്തായാലും മാർച്ച് 9 നു ദുബായിൽ നടക്കുന്ന ഫൈനൽ പരമ്പരാഗതമായി ഒരു ആവേശകരമായ മത്സരം ആയിരിക്കുമെന്നതിൽ സംശയമില്ല.
രോഹിത് വിരമിക്കുമോ?
'ഞങ്ങള്‍ അതിനെക്കുറിച്ച് ചര്‍ച്ചചെയ്തിട്ടില്ല. ചര്‍ച്ചകളും സംസാരങ്ങളുമെല്ലാം മത്സരം ജയിക്കുന്നതിനേക്കുറിച്ചാണ്. അദ്ദേഹം ടീമിനോടോ എന്നോടോ ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. ഫൈനല്‍ ജയിക്കുന്നതിലാണ് രോഹിത്തിന്റെ ശ്രദ്ധ. ചാമ്പ്യന്‍സ് ട്രോഫി നേടുന്നതിലാണ് അദ്ദേഹം ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നാളെ മത്സരം കഴിഞ്ഞാല്‍ അദ്ദേഹം ഒരു തീരുമാനമെടുക്കുമെന്ന് കരുതുന്നു. പക്ഷേ, ടീമിലെ ആരില്‍നിന്നും ഞാന്‍ ഇതിനെക്കുറിച്ച് കേട്ടിട്ടില്ല', എന്ന വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ കഴിഞ്ഞ ദിവസത്തെ സംസാരത്തിന് ശേഷം രോഹിത് വിരമിക്കുമോ എന്ന ആശങ്ക ഇന്ത്യൻ ടീം ആരാധകർക്ക് ഉണ്ട്. എന്തായാലും അതൊരു വിജയത്തിന് ശേഷം ആണെങ്കിൽ അത്രയും മനോഹരമായിരിക്കും.
More From GoodReturns

ഗള്‍ഫ് സംഘര്‍ഷം രൂക്ഷം; ക്രൂഡ് ഓയില്‍ 110 ഡോളര്‍ കടന്നു, കുടുംബ ബജറ്റിനെ എങ്ങിനെ ബാധിക്കും?

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ



Click it and Unblock the Notifications