ദില്ലി; അതിർത്തിയിൽ ചൈന കടുത്ത നിലപാട് തുടരുന്നതിനിടെ വീണ്ടും ചൈനീസ് കമ്പനികൾക്ക് കനത്ത തിരിച്ചടി നൽകി ഇന്ത്യ.ചൈനീസ് കമ്പനികളുടെ എയർ കണ്ടീഷ്നറുകളുടെ ഇറക്കുമതി നിയന്ത്രിച്ചുകൊണ്ടാണ് ചൈനയ്ക്ക് ശക്തമായ സന്ദേശം നൽകിയിരിക്കുന്നത്.
ഏകദേശം 500 ദശലക്ഷം ഡോളർ വിലവരുന്ന എയർകണ്ടീഷനറുകളുടെ ഇറക്കുമതിക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
റഫ്രിജറന്റുകളുള്ള സ്പ്ലിറ്റ് എസി സംവിധാനവും മറ്റ് എയർകണ്ടീഷണറുകളും ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചുകൊണ്ട് ഡയറക്ടർ ജനറൽ ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) വ്യാഴാഴ്ച വൈകിട്ടാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇറക്കുമതിക്ക് നിരോധനമുള്ള ഉത്പന്നങ്ങളുടെ പട്ടികയിലേയ്ക്ക് എസികളെ ഉൾപ്പെടുത്തി. നേരത്തെ ടെലിവിഷൻ സെറ്റുകൾ ഇറക്കുമതി ചെയ്യുന്നത് നിയന്ത്രിത പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഡിജിഎഫ്ടിയിൽ നിന്ന് ലൈസൻസ് തേടണമെന്നും ഇറക്കുമതിക്കാരോട് ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയിലെ എയർകണ്ടീഷണറുകളുടെ ആഭ്യന്തര വിപണി 5-6 ബില്യൺ ഡോളറാണെന്ന് കണക്കാക്കപ്പെടുന്നത്. ആത്മനിർഭർ പദ്ധതിയുടെഭാഗമായി ആഭ്യന്തര ഉപത്പാദനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. 469 ദശലക്ഷം ഡോളർ വിലമതിക്കുന്ന സ്പ്ലിറ്റ് എയർകണ്ടീഷനറുകളാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. 2020ൽ
ചൈനയിൽ നിന്ന് 241 മില്യൺ ഡോളറിൻേയും തായ്‌ലൻഡിൽ നിന്ന് 189 മില്യൺ ഡോളറിന്റേയും എസികൾ ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നു. ഇക്കാലയളവിൽ 35 മില്യൺ ഡോളർ വിലവരുന്ന വിൻഡോ എസികളും രാജ്യം ഇറക്കുമതി ചെയ്തിട്ടുണ്ട്. തായ്‌ലന്റിൽ നിന്നും ചൈനയിൽ നിന്നും യഥാക്രമം 18 മില്യൺ ഡോളറും 14 മില്യൺ ഡോളറുമാണ്.
അതേസമയം ആഭ്യന്തര നിർമാതാക്കളുടെ പരാതികൾ വർദ്ധിച്ചതിനെത്തുടർന്ന് ചൈന, മലേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്നുള്ള കോളിൻ ക്ലോറൈഡ് ഇറക്കുമതിയിൽ അഞ്ച് വർഷത്തെ ആന്റി ഡംപിംഗ് ഡ്യൂട്ടി വാണിജ്യ മന്ത്രാലയത്തിന്റെ പകർച്ചവ്യാധി വിഭാഗമായ ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രേഡ് റെമഡീസ് (ഡിജിടിആർ) ശുപാർശ ചെയ്തിട്ടുണ്ട്
രാജ്യത്ത് പ്രതിരോധ ഉൽപാദനത്തിന്റെ തദ്ദേശീയവൽക്കരണം വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യ ഓഗസ്റ്റിൽ നൂറിലധികം ഇനങ്ങളിൽ ഇറക്കുമതി നിരോധനം ഏർപ്പെടുത്തിയിരുന്നു. പീരങ്കി തോക്കുകൾ, ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ, അറ്റാക്ക് റൈഫിളുകൾ, കോർവെറ്റുകൾ, റഡാറുകൾ എന്നിവ ഉൾപ്പെടെയുള്ളവയ്ക്കാണ് നിരോധനം ഏർപ്പെടുത്തിയത്.


Click it and Unblock the Notifications