പാചകവാതക ക്ഷാമത്തില്‍ നട്ടം തിരിയുന്ന ഇന്ത്യയ്ക്ക് ആശ്വാസമായി രണ്ട് ടാങ്കറുകള്‍ എല്‍പിജിയുമായി ഹോര്‍മുസ് കടലിടുക്ക് കടന്നു. ഷിപ്പിംഗ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ ശിവാലിക്,നന്ദാദേവി കപ്പലുകളാണ് രാജ്യത്തേയ്ക്ക് നീങ്ങുന്നത്. ഇറാന് ഹോര്‍മുസ് കടലിടുക്ക് അടച്ചതിനെത്തുടര്‍ന്ന് ഇന്ത്യയിലേയ്ക്കുള്ള ഇന്ധന വിതരണം തടസ്സപ്പെട്ടിരുന്നു.

ഇതോടെ പാചകവാതകക്ഷാമം രൂക്ഷമായി. പശ്ചിമേഷ്യയില്‍ നിന്ന് കയറ്റുമതി ചെയ്യപ്പെടുന്ന ഇന്ധനം ഹോര്‍മുസ് കടലിടുക്ക് വഴിയാണ് ഇന്ത്യയിലെത്തുന്നത്. ഇസ്രായേല്‍,അമേരിക്ക സഖ്യകക്ഷികളുമായി യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന ഇറാന് ഈ കടലിടുക്കില്‍ ഗതാഗതം സ്തംഭിപ്പിച്ചു. ഇതോടെ രാജ്യത്തെ പാചക വിതരണം തടസ്സപ്പെട്ടു.
ആഭ്യന്തര ഇന്ധന ഉപഭോഗത്തിന്റെ 85 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്.
ഇന്ത്യയ്ക്ക് ഇളവ്
ഇറാന് പ്രത്യേക അനുമതി നല്‍കിയതിനെത്തുടര്‍ന്നാണ് ഇന്ത്യന്‍ ടാങ്കറുകള്‍ ഹോര്‍മുസ് കടന്നത്. ഇറാനും ആ പ്രദേശത്തെ മറ്റ് രാജ്യങ്ങളും നല്കിയ സഹകരണത്തോടെയാണ് യാത്ര സാധ്യമായതെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്ത്യന്‍ നേതൃത്വവും ഇറാനിയന്‍ നേതൃത്വവും ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി.
പശ്ചിമേഷ്യന്‍ പ്രതിസന്ധി ഉടലെടുത്തതിന് ശേഷം വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഇറാന് വിദേശകാര്യമന്ത്രിയുമായി നിരവധി തവണ ഫോണ്‍ സംഭാഷണം നടത്തി. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാന് പ്രസിഡന്റുമായി ചര്‍ച്ച നടത്തി.
എല്‍പിജി ക്ഷാമം തീരുമോ?
ഇന്ത്യയിലേക്കെത്തുന്ന ശിവാലിക്ക് 40,000 മെടിക് ടണ്‍ പാചകവാതകവും നന്ദാദേവി ഏകദേശം അത്രമാത്രം ചരക്കും വഹിക്കുന്നു. കൂടാതെ ഒമാനില്‍ നിന്ന് ആഫ്രിക്കയിലേക്ക് പെട്രോള്‍ കൊണ്ടുപോകുന്ന ജഗ് പ്രകാശ് എന്ന മറ്റൊരു ഇന്ത്യന്‍ കപ്പലും ഹോര്‍മുസിന് കിഴക്കുവശത്ത് നിന്ന് യാത്ര തുടങ്ങിയിട്ടുണ്ട്.
ഈ കപ്പലുകള്‍ ഇന്ത്യയിലെ പാചകവാതക ക്ഷാമം പൂര്‍ണ്ണമായി പരിഹരിക്കുമോ എന്ന ചോദ്യം അപ്രസക്തമാണ്. ശിവാലിക് ഏകദേശം നാല്പതിനായിരം ടണ്‍ വാതകം കൊണ്ടുവരുമ്പോള്‍ നന്ദാദേവിയും ഏകദേശം അത്രതന്നെ ചരക്ക് വഹിക്കുന്നു. അതായത് രണ്ട് കപ്പലുകളും ചേര്‍ന്ന് ഏകദേശം എഴുപതിനായിരം മുതല്‍ എണ്‍പതിനായിരം ടണ്‍ വരെ പാചകവാതകം ഇന്ത്യയിലെത്തിക്കും.
എന്നാല്‍ ഇന്ത്യയില്‍ പ്രതിവര്‍ഷ ഉപഭോഗം ഏകദേശം മുപ്പത്തിയൊന്നു ദശലക്ഷം ടണ്ണാണ്. മാസത്തില്‍ ഏകദേശം രണ്ടര മില്യണ്‍ ടണ്ണും ദിവസേന ഏകദേശം എണ്‍പത്തയ്യായിരം മുതല്‍ തൊണ്ണൂറായിരം വരെ ടണ്ണും. അതിനാല്‍ ഈ രണ്ട് കപ്പലുകള്‍ കൊണ്ടുവരുന്ന വാതകം ഏകദേശം ഒരു ദിവസത്തെ ആവശ്യത്തിനും താഴെയായിരിക്കും. രാജ്യത്തെ പാചകവാതക ക്ഷാമം ഇതിലൂടെ പരിഹരിക്കാനാവില്ലെന്ന് സാരം.
ഇന്ത്യയുടെ പാചകവാതക ആവശ്യത്തിന്റെ ഏകദേശം അറുപത് മുതല്‍ അറുപത്തിയഞ്ച് ശതമാനം വരെ വാതകം വിദേശത്തുനിന്നാണ് എത്തുന്നത്. അതില്‍ ഭൂരിഭാഗവും ഹോര്‍മുസ് കടലിടുക്ക് വഴി പശ്ചിമേഷ്യയില്‍ നിന്നാണ് ഇന്ത്യയിലേക്ക് എത്തുന്നത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊര്‍ജ്ജ കടല്‍പാതകളിലൊന്നായ ഈ പാതയില്‍ സംഘര്‍ഷം ഉണ്ടാകുമ്പോള്‍ വിതരണ ശൃംഖലയില്‍ വന്‍ പ്രതിസന്ധി രൂപപ്പെടുന്നു. അതിനാല്‍ ശിവാലിക്, നന്ദാദേവി എന്നീ കപ്പലുകള്‍ ഇന്ത്യയിലേക്ക് എത്തുന്നത് ഇന്ത്യയെ സംബന്ധിച്ച് നല്ലൊരു സൂചനയാണ്.
ഗള്‍ഫ് വ്യാപാര, തുറമുഖ, സമുദ്രോര്ജ കപ്പലുകളില്‍ ഏകദേശം ഇരുപത്തിമൂന്നായിരം ഇന്ത്യന്‍ നാവികര്‍ ജോലി ചെയ്യുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
More From GoodReturns

എൽപിജി പ്രതിസന്ധി കുറയുന്നില്ല, 70 ശതമാനം ഹോട്ടലുകളും ഉടൻ പൂട്ടും, സാഹചര്യം വിലയിരുത്തി മുഖ്യമന്ത്രി

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

എല്‍പിജി ക്ഷാമം: ബെംഗളൂരുവില്‍ സിലിണ്ടര്‍ മോഷണം പെരുകുന്നു, മലയാളികള്‍ ജാഗ്രതൈ!

എല്‍പിജി ക്ഷാമം: ട്രെയിനുകളില്‍ ഭക്ഷണ വിതരണം നിര്‍ത്താന്‍ ഐആര്‍സിടിസി; യാത്രക്കാര്‍ ഇക്കാര്യങ്ങളറിയണം

എണ്ണ വിതരണത്തിൽ തലപുകച്ച് ഏഷ്യൻ രാജ്യങ്ങൾ, കടുത്ത നിയന്ത്രണവുമായി പാകിസ്ഥാൻ, സ്കൂളുകൾ അടച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചു: പെട്രോള്‍,ഡീസല്‍ വില ഉയരില്ല, മതിയായ കരുതല്‍ ശേഖരമുണ്ടെന്ന് കേന്ദ്രം

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടി; മാര്‍ച്ച് 15 മുതല്‍ സര്‍വീസ്, സമയക്രമം ഇതാ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം



Click it and Unblock the Notifications