2021 ഡിസംബര്‍ പാദം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ആഭ്യന്തര ഉത്പാദനം (ജിഡിപി) 5.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. സെപ്തംബര്‍ പാദം വളര്‍ച്ചാ നിരക്ക് 8.4 ശതമാനമായിരുന്നു. എന്തായാലും മുന്‍ സാമ്പത്തിക വര്‍ഷം (2020-21) മൂന്നാം പാദം കുറിക്കപ്പെട്ട 0.5 ശതമാനം ജിഡിപി വളര്‍ച്ചയെക്കാള്‍ ബഹുദൂരം മുന്നിലാണ് രാജ്യം ഇപ്പോള്‍. നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ കൃഷി, ഖനനം, നിര്‍മാണം, ഗതാഗതം എന്നീ മേഖലകളില്‍ സംഭവിച്ച ചെറിയ വീഴ്ച്ചകളാണ് മൂന്നാം പാദം ആഭ്യന്തര വളര്‍ച്ചയ്ക്ക് വിനയായത്.

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം നല്കുന്ന വിവരങ്ങള്‍ പ്രകാരം ഒക്ടോബര്‍ - ഡിസംബര്‍ കാലഘട്ടത്തില്‍ കെട്ടിടനിര്‍മാണ രംഗം വലിയ ക്ഷീണം ഏറ്റുവാങ്ങി; വളര്‍ച്ച -2.8 ശതമാനം. സെപ്തംബര്‍ പാദം 8.2 ശതമാനം വളര്‍ച്ചാ നിരക്ക് കയ്യടക്കിയ ശേഷമാണ് കെട്ടിടനിര്‍മാണ മേഖലയുടെ രൂക്ഷമായ പിന്‍വാങ്ങല്‍. നേരത്തെ, കോവിഡ് മഹാമാരി കഴിഞ്ഞെത്തിയ ജൂണ്‍ പാദം 20.1 ശതമാനം വളര്‍ച്ച കണ്ടെത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു. എന്തായാലും ഇപ്പോഴത്തെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് 2021-22 സാമ്പത്തിക വര്‍ഷം 8.9 ശതമാനം ജിഡിപി വളര്‍ച്ചയാണ് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) പ്രവചിക്കുന്നത്. ജനുവരിയിലെ എസ്റ്റിമേറ്റില്‍ 9.2 ശതമാനം ആഭ്യന്തര മുന്നേറ്റം എന്‍എസ്ഒ അറിയിച്ചിരുന്നു.
പറഞ്ഞുവരുമ്പോള്‍ തുടര്‍ച്ചയായ അഞ്ചാം പാദമാണ് ഇന്ത്യയുടെ ജിഡിപി പോസിറ്റീവ് വളര്‍ച്ച കണ്ടെത്തുന്നത്. എന്നാല്‍ 2020-21 കാലഘട്ടത്തിലെ മൂന്നാം പാദം 0.5 ശതമാനവും നാലാം പാദം 1.6 ശതമാനവും മാത്രമായിരുന്നു സമ്പദ്ഘടനയുടെ വളര്‍ച്ച. പക്ഷെ നടപ്പു സാമ്പത്തിക വര്‍ഷം ചിത്രമാകെ മാറി. ജൂണ്‍ പാദം 20.1 ശതമാനവും സെപ്തംബര്‍ പാദം 8.4 ശതമാനവും വളര്‍ച്ചാ നിരക്ക് കണ്ടെത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. ഡിസംബര്‍ പാദമാകട്ടെ, ജിഡിപി എത്തിനില്‍ക്കുന്നത് 5.4 ശതമാനത്തിലും.
നേരത്തെ, 2020-21 സാമ്പത്തിക വര്‍ഷം ആദ്യത്തെ രണ്ടു പാദങ്ങളില്‍ -24.4 ശതമാനവും -7.4 ശതമാനവും വീതം നെഗറ്റീവ് വളര്‍ച്ചയാണ് രാജ്യം അഭിമുഖീകരിച്ചത്. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് രാജ്യം ഒന്നടങ്കം അടച്ചിട്ടതാണ് ഇത്രയും ഭീകരമായ പതനത്തിന് കാരണം. ഇക്കാലത്ത് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഒന്നുംതന്നെ ഇന്ത്യയില്‍ നടന്നിരുന്നില്ല. എന്തായാലും കോവിഡ് ഭീതി മാറി സമ്പദ്ഘടന ഉണര്‍ന്നതോടെ ജിഡിപി സംഖ്യകളും ഉയരാന്‍ തുടങ്ങി.
2021-22 സാമ്പത്തിക വര്‍ഷം 9.2 ശതമാനം ജിഡിപി വളര്‍ച്ചാ നിരക്കാണ് റിസര്‍വ് ബാങ്ക് പ്രവചിക്കുന്നത്. 2022-23 സാമ്പത്തിക വര്‍ഷം ആഭ്യന്തര വളര്‍ച്ച 7.8 ശതമാനമായി ക്രമപ്പെടുമെന്നും കേന്ദ്ര ബാങ്ക് വിലയിരുത്തുന്നുണ്ട്. സ്വകാര്യ ഉപഭോഗവും സേവന മേഖലകളും കോവിഡിന് മുന്‍പുള്ള നിലയിലേക്ക് എത്തിയിട്ടില്ലെന്നതിനാല്‍ ആഭ്യന്തരതലത്തിലുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഇനിയും വിശാലമായിട്ടില്ലെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ നിരീക്ഷണം. ഇതേസമയം, കേന്ദ്ര ധനമന്ത്രാലയം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ നടപ്പു സാമ്പത്തിക വര്‍ഷം 8 മുതല്‍ 8.5 ശതമാനം വരെ ജിഡിപി വളര്‍ച്ചാ നിരക്ക് കണക്കാക്കുന്നുണ്ട്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!



Click it and Unblock the Notifications