ദില്ലി; ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2020 ൽ വലിയ ഉയർച്ച താഴ്ചകൾ ഇന്ത്യൻ നേരിട്ടിരുന്നു. എന്നാൽ പ്രതീക്ഷച്ചതിനേക്കാൾ വേഗത്തിലാണ് സാമ്പത്തിക രംഗത്ത് വളർച്ച സാധ്യമാകുന്നതെന്ന് പ്രധാനമന്ത്രി പറ‍്ഞു. സാമ്പത്തിക സൂചകങ്ങൾ പ്രോത്സാഹജനകമാണെന്നും അദ്ദേഹം പറഞ്ഞു. എഫ്ഐസിഐയുടെ 93-ാമത് വാർഷിക കൺവെൻഷനെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
പകർച്ചവ്യാധിയുടെ സമയത്ത് ജീവൻ രക്ഷിക്കുന്നതിനാണ് രാജ്യം മുൻഗണന നൽകിയത്.സർക്കാരിന്റെ നയങ്ങളും പ്രവർത്തനങ്ങളും അതിലേക്കായിരുന്നു ലക്ഷ്യമിട്ടിരുന്നത്.അതുകൊണ്ട് തന്നെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം മികച്ച വർഷം എന്നത് സാധ്യമായിരുന്നില്ല. എന്നാൽ തിരിച്ച് വരവിനുള്ള കൃത്യമായ രൂപരേഖ ഉണ്ടെന്നും മോദി പറഞ്ഞു.
കൊവിഡിന്റെ പശ്ചാത്തലത്തിൽപോലും കൂറ്റൻ വിദേശ നിക്ഷേപങ്ങളും വിദേശ പോർട്ട്ഫോളിയോ ഇൻവെസ്റ്റ്മെന്റുകളും നടന്നിരുനന്നു.രണ്ടാം പാദത്തിൽ പ്രതീക്ഷിച്ചതിലും മികച്ച സാമ്പത്തിക വീണ്ടെടുക്കലിനാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്, അതിനാൽ മൂന്നാം പാദത്തിൽ വളർച്ച ഉയരുമെന്നും 2021-22 സാമ്പത്തിക വർഷത്തിൽ മികച്ച ഒരു നില കൈവരിക്കുമെന്നും മോദി പറഞ്ഞു.
ജിഡിപിയുടെ ഇടിവ് ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 7.5 ശതമാനമായി കുറഞ്ഞു. ഏപ്രിൽ-ജൂൺ പാദത്തിൽ ഇത് 23.9 ശതമാനമായിരുന്നു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ സങ്കോചമാണ് ഈ പാദത്തിന്റെ ഭൂരിഭാഗവും ഉണ്ടായിരുന്നത്..ഈ സാമ്പത്തിക വര്‍ഷം ഇതുവരെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ മൊത്തത്തില്‍ 8.1 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം പ്രകടനമാണിത്.
ചൈന വേണ്ട, ഇന്ത്യയിൽ വൻ നിക്ഷേപം നടത്താൻ സാംസങ്ങ്, 4825 കോടിയുടെ നിക്ഷേപം ഉത്തർ പ്രദേശിൽ
20 വര്‍ഷത്തിനുള്ളില്‍ 2 ലക്ഷം കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്ത് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍