കൊറോണ വൈറസ് പ്രതിസന്ധിയുടെ ഫലമായി കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളിലെ ഏറ്റവും മന്ദഗതിയിലാണ് ഇന്ത്യയുടെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച ഇപ്പോഴുള്ളതെന്ന് റിപ്പോര്‍ട്ട്. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥ കഴിഞ്ഞ വര്‍ഷത്തോടെ മന്ദഗതിയിലായി. ഇതിനുപുറമെ, പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ച്ച് 25 -ന് നടപ്പാക്കിയ രാജ്യവ്യാപക ലോക്ക് ഡൗണ്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി നിശ്ചലമാക്കാനും ഇടയായെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രവര്‍ത്തനം ശക്തമായിരുന്നു, എന്നാല്‍ മാര്‍ച്ചിലെ മാന്ദ്യം ആ നേട്ടങ്ങളെ നികത്താന്‍ സാധ്യതയുണ്ടെന്ന് മുംബൈയിലെ എച്ച്എസ്ബിസിയിലെ സാമ്പത്തിക വിദഗ്ധയായ ആയുഷി ചൗധരി വ്യക്തമാക്കി. മെയ് 20 മുതല്‍ 25 വരെ എടുത്ത സാമ്പത്തിക വിദഗ്ധരുടെ വോട്ടെടുപ്പ് സൂചിപ്പിക്കുന്നത്, ഒരു വര്‍ഷം മുമ്പുള്ള മാര്‍ച്ച് പാദത്തില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 2.1 ശതമാനമായി ഉയര്‍ന്നുവെന്നാണ്. താരതമ്യപ്പെടുത്താവുന്ന റിപ്പോര്‍ട്ടുകള്‍ 2012 -ന്റെ തുടക്കത്തില്‍ ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും ദുര്‍ബലമായ അവസ്ഥയാണിത്. കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ ഇത് 4.7 ശതമാനത്തേക്കാള്‍ വളരെ കുറവാണ്.

മൊത്ത ആഭ്യന്തര ഉത്പാദന ഡാറ്റയുടെ പ്രവചനങ്ങള്‍ മെയ് 29 -ന് 1200 ജിഎംടിയില്‍ പുറത്തിറങ്ങാനിരിക്കെ +4.5 ശതമാനത്തിനും - 1.5 ശതമാനത്തിനും ഇടയിലായി. കൊറോണ വൈറസ് ആ ഘട്ടത്തില്‍ സമ്പദ് വ്യവസ്ഥയില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള വ്യാപകമായ അനിശ്ചിതത്വത്തിന് അടിവരയിടുന്നു. വോട്ടെടുപ്പില്‍ ആറ് സാമ്പത്തിക വിദഗ്ധര്‍ മാത്രമാണ് ആദ്യപാദത്തില്‍ ഒരു സങ്കോചം പ്രവചിക്കുന്നത്. ഇതിനകം പുറത്തിറക്കിയ മാര്‍ച്ചിലെ പ്രധാന സൂചകങ്ങള്‍ ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ ജിഡിപിയെ സാരമായി ബാധിച്ചു.
ലോക്ക് ഡൗണ്‍ ആരംഭിച്ചതിന് ശേഷം മാര്‍ച്ച് അവസാനത്തിലെ പ്രവര്‍ത്തനത്തില്‍ അഭൂതപൂര്‍വമായ തകര്‍ച്ചയുണ്ടായപ്പോള്‍, അവസാന പാദത്തില്‍ സമ്പദ് വ്യവസ്ഥ ചുരുങ്ങുമെന്ന് ഞങ്ങള്‍ കരുതുന്നുവെന്ന് സിംഗപ്പൂരിലെ ക്യാപിറ്റല്‍ ഇക്കണോമിക്സിലെ സീനിയര്‍ ഇന്ത്യന്‍ സമ്പത്തിക ശാസ്ത്രജ്ഞന് ശിലാന്‍ ഷാ വ്യക്തമാക്കി. നയരൂപകര്‍ത്താക്കള്‍ ധനപരമായി ഉത്തേജനം വര്‍ദ്ധിപ്പിച്ചു.
എന്നാലിത്, സാമ്പത്തിക ലഭ്യത വര്‍ധിപ്പിക്കുമെന്ന് നിരവധി സാമ്പത്തിക വിദഗ്ധര്‍ പറഞ്ഞു. സര്‍ക്കാരിന്റെ ഏറ്റവും പുതിയ ഉത്തേജക പാക്കേജ്, സമീപകാല ഡിമാന്‍ഡ് കുറവ് നികത്തുന്നതിന് പകരം, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ആഘാതം പരിഹരിക്കുന്നതിന് മാത്രമെ സഹായിക്കൂവെന്ന് പാന്ഥിയോണ്‍ മാക്രോ ഇക്കണോമിക്സിലെ ചീഫ് ഏഷ്യ സാമ്പത്തിത ശാസ്ത്രജ്ഞ ഫ്രേയ ബീമിഷ് വ്യക്തമാക്കി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications