നടപ്പു സാമ്പത്തികവര്‍ഷം രാജ്യത്തിന്റെ വളര്‍ച്ച 'കീഴോട്ടായിരിക്കുമെന്ന്' റിസര്‍വ് ബാങ്ക് ഇന്ത്യയുടെ മുന്നറിയിപ്പ്. 2021-21 സാമ്പത്തികവര്‍ഷം നെഗറ്റീവ് വളര്‍ച്ചയാണ് റിസര്‍വ് ബാങ്ക് പ്രവചിക്കുന്നത്. ചൊവാഴ്ച്ച പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടില്‍ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര വളര്‍ച്ച (ജിഡിപി) മൈനസ് 4.5 ശതമാനം വരെ തൊടുമെന്ന് റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്കി. ഉപഭോഗ ആവശ്യം ദുര്‍ബലപ്പെടുന്നതും ശേഷി വിനിയോഗം കുറയുന്നതും മൂലം പുതിയ നിക്ഷേപങ്ങള്‍ ഇന്ത്യയില്‍ കാര്യമായി സംഭവിക്കുന്നില്ലെന്നും റിസര്‍വ് ബാങ്ക് വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പ്രധാനമായും കൊവിഡ് ഭീതി വരുത്തിയ വിനാശമാണ് സമ്പദ്വ്യവസ്ഥയുടെ നെഗറ്റീവ് വളര്‍ച്ചയ്ക്ക് കാരണം.

റിയല്‍ എസ്റ്റേറ്റ്, ടെക്സ്റ്റൈല്‍, ഓട്ടോമൊബീല്‍ തുടങ്ങിയ മേഖലകളുടെ തകര്‍ച്ച ഇന്ത്യയ്ക്ക് ആഘാതമാവുന്നു. വില്‍പ്പന ഗണ്യമായി ഇടിഞ്ഞ സാഹചര്യത്തില്‍ ഈ മേഖലകളിലെ സംരംഭങ്ങള്‍ പലതും നിലച്ച മട്ടാണെന്ന് റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടി. നേരത്തെ, ജൂണില്‍ അന്താരാഷ്ട്ര നാണയനിധി (ഇന്റര്‍നാഷണല്‍ മോണിട്ടറി ഫണ്ട്) സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഇന്ത്യയുടെ വളര്‍ച്ച നെഗറ്റീവായിരിക്കുമെന്ന് പരാമര്‍ശിച്ചിരുന്നു. 2020 സാമ്പത്തികവര്‍ഷം 4.5 ശതമാനം നെഗറ്റീവ് വളര്‍ച്ചയാണ് ഐഎംഎഫ് പ്രവചിക്കുന്നത്. നടപ്പു സാമ്പത്തികവര്‍ഷം ആദ്യപാദം സമ്പദ് രംഗത്ത് തളര്‍ച്ച കൂടുതല്‍ അനുഭവപ്പെടും. എന്നാല്‍ രണ്ടാം പാദത്തില്‍ ക്രമാനുഗതമായി വളര്‍ച്ച ദൃശ്യമാകുമെന്ന് ഐഎംഎഫിന്റെ റിപ്പോര്‍ട്ട് പറയുന്നു.
ഇതേസമയം, ആഗോള ചിത്രം പരിശോധിച്ചാല്‍ കഴിഞ്ഞ എട്ടു ദശകം കണ്ട ഏറ്റവും രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തിന് 2020 സാക്ഷിയാകുമെന്ന മുന്നറിയിപ്പ് ഐഎംഎഫ് നല്‍കുന്നുണ്ട്. 2009 -ല്‍ ലോകരാഷ്ട്രങ്ങള്‍ അനുഭവിച്ച മാന്ദ്യത്തേക്കാള്‍ മൂന്നിരട്ടിയായിരിക്കുമിത്. ഇന്ത്യയുടെ കാര്യമെടുത്താല്‍ രണ്ടാം പാദം വരെ പണപ്പെരുപ്പം ഉയര്‍ന്നുതന്നെ നില്‍ക്കുമെന്നാണ് റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍. 2021 സാമ്പത്തികവര്‍ഷം രണ്ടാം പാദത്തിന് ശേഷം മാത്രമേ പണപ്പെരുപ്പം കുറയാനുള്ള സാധ്യത കേന്ദ്ര ബാങ്ക് കാണുന്നുള്ളൂ.
68 ദിവസത്തെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ കാരണം ഉത്പാദന, ഖനന മേഖലകളിലെ ആഘാതം 2.7 ലക്ഷം കോടി രൂപയില്‍ എത്തിനില്‍ക്കുന്നതായും റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ കാണാം. ഹോസ്പിറ്റാലിറ്റി, യാത്ര, എയര്‍ലൈന്‍, ടൂറിസം മേഖലകളില്‍ സംഭവിച്ച തൊഴില്‍ നഷ്ടമാണ് രാജ്യത്തെ ആളുകളെ ഏറ്റവുമധികം ബാധിച്ചത്. എന്തായാലും കൊവിഡ് ഭീതി മൂലമുണ്ടായ നഷ്ടം വീണ്ടെടുക്കാന്‍ റിസര്‍വ് ബാങ്ക് നിരവധി പരിഷ്കാരങ്ങള്‍ നടപടികള്‍ ആവിഷ്കരിച്ചു കഴിഞ്ഞു. എന്നാല്‍ സമ്പദ്ഘടന പഴയപടിയില്‍ തിരിച്ചെത്താന്‍ കൂടുതല്‍ സമയമെടുക്കുമെന്നാണ് റിസര്‍വ് ബാങ്കിന്റെ നിഗമനം.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?



Click it and Unblock the Notifications