മെയ് മാസത്തിൽ ഇന്ത്യയുടെ എണ്ണ ഇറക്കുമതി 2011 ഒക്ടോബറിന് ശേഷം ഏറ്റവും താഴ്ന്ന നിലയിലെത്തി. ഇന്ധന ആവശ്യകതയിൽ തുടർച്ചയായ കുറവുണ്ടായതിനെത്തുടർന്നാണ് ഇറക്കുമതി കുത്തനെ കുറഞ്ഞത്. മെയ് മാസത്തിൽ ഇന്ത്യ പ്രതിദിനം 3.18 ദശലക്ഷം ബാരൽ (ബിപിഡി) എണ്ണയാണ് ഇറക്കുമതി ചെയ്തത്. ഏപ്രിലിലെ അപേക്ഷിച്ച് 31 ശതമാനവും ഒരു വർഷം മുമ്പത്തെ അപേക്ഷിച്ച് 26 ശതമാനവും കുറവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു.
ലോക്ക്ഡൗൺ
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായുള്ള ലോക്ക്ഡൗൺ നടപടികൾ കാരണമാണ് അപ്രതീക്ഷിതമായി ഇന്ധന ആവശ്യകത കുറഞ്ഞത്. ഏപ്രിലിൽ വില കുറഞ്ഞതോടെ ഇന്ത്യൻ റിഫൈനർമാർ എണ്ണ വാങ്ങി സംഭരണ ശേഷി നിറച്ചു. തന്ത്രപരമായ കരുതൽ ശേഖരത്തിന്റെ ഭാഗമായിരുന്നു ഇത്. സാധാരണയായി ഒന്ന് മുതൽ രണ്ട് മാസം മുമ്പ് വരെ ചരക്കുകൾ ബുക്ക് ചെയ്യുന്ന റിഫൈനറുകൾ, ഏപ്രിലിൽ ലിഫ്റ്റിംഗിന് നിശ്ചയിച്ചിട്ടുള്ള ചില ടേം ചരക്കുകളും മാറ്റിവച്ചു.
സൗദി അറേബ്യ
മെയ് മാസത്തിൽ സൗദി അറേബ്യ തുടർച്ചയായി രണ്ടാം മാസവും ഇന്ത്യയിൽ ഏറ്റവും കൂടുതൽ എണ്ണ വിതരണം ചെയ്യുന്ന രാജ്യമായി. രാജ്യത്ത് നിന്നുള്ള വിതരണം ഏപ്രിൽ മുതൽ 28 ശതമാനം വരെ കുറഞ്ഞുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇറാഖിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി 43 ശതമാനം ഇടിഞ്ഞ് 554,000 ബിപിഡിയായി. 2016 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിതെന്ന് റോയിട്ടേഴ്‌സ് തയ്യാറാക്കിയ കണക്കുകൾ വ്യക്തമാക്കുന്നു.
വെനിസ്വേല എണ്ണ
മെയ് മാസത്തിൽ വെനിസ്വേലയിൽ നിന്നുള്ള എണ്ണയുടെ ഉപയോഗം 2011 ജൂണിനുശേഷം ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധീകരണ സമുച്ചയത്തിന്റെ ഓപ്പറേറ്ററായ റിലയൻസ് ഇൻഡസ്ട്രീസിന് വെനസ്വേലയിൽ നിന്ന് 2 ദശലക്ഷം ബാരൽ എണ്ണയാണ് വാങ്ങിയിട്ടുള്ളത്. വെനസ്വേലൻ ദേശീയ എണ്ണക്കമ്പനിയായ പിഡിവിഎസ്എയ്‌ക്കെതിരായ യുഎസ് ഉപരോധത്തിന്റെ സമ്മർദത്തെത്തുടർന്ന് റഷ്യൻ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റിന്റെ ഭാഗമായ മറ്റൊരു സ്വകാര്യ റിഫൈനർ നായര എനർജി മെയ് മാസത്തിൽ ലാറ്റിൻ അമേരിക്കൻ രാജ്യത്ത് നിന്നാണ് എണ്ണ ഇറക്കുമതി ചെയ്തത്.
ഒപെക് രാജ്യങ്ങൾ
അന്താരാഷ്ട്ര എണ്ണ വിപണികളെ സുസ്ഥിരമാക്കാൻ വെനസ്വേലയും മറ്റ് ഉൽപാദന രാജ്യങ്ങളും (ഒപെക് +) എണ്ണയുടെ ഉത്പാദന വെട്ടിക്കുറയ്ക്കൽ അംഗീകരിച്ചു. ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിംഗ് രാജ്യങ്ങളുടെ (ഒപെക്) എണ്ണ ഇറക്കുമതിയുടെ എക്കാലത്തെയും താഴ്ന്ന നിരക്കായ 71.3 ശതമാനമായി കുറഞ്ഞു. യുഎസ് എണ്ണയുടെ പങ്ക് മെയ് മാസത്തിൽ റെക്കോർഡ് ഉയരത്തിലെത്തി. റിഫൈനറുകൾ ക്രൂഡ് പ്രോസസ്സിംഗ് ഉയർത്തിയതിനാൽ ഗതാഗതവും വ്യാവസായിക പ്രവർത്തനങ്ങളും ക്രമേണ പുനരാരംഭിക്കുന്നതോടെ ജൂൺ മാസത്തിൽ ഇന്ത്യയുടെ എണ്ണ ഇറക്കുമതി വീണ്ടെടുക്കുമെന്നാണ് കരുതുന്നത്.


Click it and Unblock the Notifications