രാജ്യത്തെ വ്യാപാരക്കമ്മി 2020 ഒക്ടോബറിൽ 8.7 ബില്യൺ ഡോളറായി ഉയർന്നു. മുൻ മാസത്തെ 2.7 ബില്യൺ ഡോളറിൽ നിന്നാണ് 8.7 ബില്യൺ ഡോളറായി ഉയർന്നിരിക്കുന്നത്. കയറ്റുമതി ഒക്ടോബറിൽ 5.1 ശതമാനം ഇടിഞ്ഞ് 24.9 ബില്യൺ ഡോളറിലെത്തി. ആറുമാസത്തെ സ്ഥിരമായ ഇടിവിന് ശേഷം സെപ്റ്റംബറിൽ കയറ്റുമതി 5.9 ശതമാനം വർധിച്ചിരുന്നു.
ഇറക്കുമതിയിലെ ഇടിവ്
പെട്രോളിയം, ഓയിൽ ലൂബ്രിക്കന്റ്‌സ് (പിഒഎൽ) കയറ്റുമതിയിലുണ്ടായ ഇടിവാണ് മൊത്തത്തിലുള്ള ഇടിവിന് പ്രധാന കാരണം. ഇത്തരം ഉത്പന്നങ്ങളുടെ കയറ്റുമതി 52 ശതമാനം കുറഞ്ഞ് 1.7 ബില്യൺ ഡോളറിലെത്തി. പെട്രോളിയം - എണ്ണ ഇതര കയറ്റുമതി തുടർച്ചയായ രണ്ടാം മാസവും വർദ്ധനവ് രേഖപ്പെടുത്തി. ഒക്ടോബറിൽ ഇത്തരം ഉത്പന്നങ്ങളുടെ കയറ്റുമതി രണ്ട് ശതമാനം ഉയർന്നു. 23.2 ബില്യൺ ഡോളറിൽ എത്തി. , പെട്രോളിയം - എണ്ണ ഇതര ഉത്പന്നങ്ങളുടെ കയറ്റുമതി ലോക്ക്ഡൗണിന് മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തി.
എന്താണ് ആര്‍സിഇപി കരാർ? കരാറിൽ ഇന്ത്യ ഒപ്പു വയ്ക്കാത്തത് എന്തുകൊണ്ട്?
തുടർച്ചയായ എട്ടാം മാസവും ഇടിവ്
ആകെ ഇറക്കുമതി തുടർച്ചയായ എട്ടാം മാസവും 11.5 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഒക്ടോബറിൽ ഇറക്കുമതി 33.6 ബില്യൺ ഡോളറായിരുന്നു, ഇത് ലോക്ക്ഡൗണിന് മുമ്പുള്ള ശരാശരി പ്രതിമാസ ഇറക്കുമതിയായ 40 ബില്യൺ ഡോളറിനേക്കാൾ വളരെ കുറവാണ്. പെട്രോളിയം - എണ്ണ ഇതര ഇറക്കുമതി 38.5 ശതമാനം കുറഞ്ഞു. അസംസ്കൃത എണ്ണയും പെട്രോളിയം ഉൽപന്നങ്ങളും ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്.
ചൈനയ്ക്ക് വീണ്ടും പണി; പക്ഷേ, എസി ഇറക്കുമതി നിരോധനത്തിൽ ഇന്ത്യയിൽ എന്ത് സംഭവിക്കും
ഇറക്കുമതി കൂടിയതും കുറഞ്ഞതും
ഇറക്കുമതിയിലുണ്ടായ ഇടിവിന് പെട്രോളിയം - എണ്ണ ഇറക്കുമതിയുടെ കുറവും പെട്രോളിയം - എണ്ണ ഇതര ഇറക്കുമതിയും കാരണമാകാം. മൊത്തം പിഒഎൽ ഇതര ഇറക്കുമതി 2.2 ശതമാനം കുറഞ്ഞു. കഴിഞ്ഞ വർഷം ഇത് 14.4 ശതമാനം കുറഞ്ഞിരുന്നു. ഭക്ഷ്യ എണ്ണ, രാസവസ്തുക്കൾ, ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക് വസ്തുക്കൾ, മുത്തുകൾ, വിലയേറിയ കല്ലുകൾ എന്നിവയുടെ ഇറക്കുമതി വർദ്ധിച്ചിട്ടുണ്ട്. കൽക്കരി, കോക്ക്, ഗതാഗത ഉപകരണങ്ങൾ, യന്ത്രോപകരണങ്ങൾ എന്നിവയുടെ ഇറക്കുമതി 2020 ഒക്ടോബറിൽ കുറഞ്ഞു.
ഇന്ത്യയ്ക്കാർ സ്വർണം ഉപേക്ഷിക്കുന്നു, വാങ്ങാൻ ആളില്ല, ഇറക്കുമതിയിൽ 57 ശതമാനം ഇടിവ്