ദില്ലി: ഇന്ത്യയിലെ വിദേശ നിക്ഷേപങ്ങള്‍ പലപ്പോഴും വലിയ ചര്‍ച്ചയാകാറുണ്ട്. പലമേഖലകളിലും മാധ്യമ മേഖല ഉള്‍പ്പെടെ പല മേഖലകളിലും വിദേശ നിക്ഷേപങ്ങള്‍ക്ക് കടുത്ത നിയന്ത്രണവും ഉണ്ട്. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വമ്പന്മാര് ഇന്ത്യയില്‍ നിക്ഷേപിക്കുന്നത് പോലെ തന്നെ ഇന്ത്യയില്‍ നിന്നുള്ള കമ്പനികള്‍ വിദേശ രാജ്യങ്ങളിലും വലിയ നിക്ഷേപങ്ങള്‍ നടത്താറുണ്ട്.
ഇക്കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ നടത്തിയ വിദേശ നിക്ഷേപങ്ങളില്‍ വലിയ ഇടിവ് സംഭവിച്ചു എന്നാണ് റിസര്‍വ്വ് ബാങ്കിന്റെ കണക്ക്. വിശദാംശങ്ങള്‍ പരിശോധിക്കാം...
42 ശതമാനം ഇടിവ്
2020 ഡിസംബറില്‍, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യന്‍ കമ്പനികളുടെ വിദേശ രാജ്യങ്ങളിലുള്ള നിക്ഷേപത്തില്‍ 42 ശതമാനം ഇടിവ് സംഭവിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഏതാണ് പാതിയോളം ഇടിഞ്ഞു എന്നര്‍ത്ഥം. മൊത്തം 1.45 ബില്യണ്‍ ഡോളര്‍ ആയിരുന്നു ഡിസംബറില്‍ ഇന്ത്യന്‍ കമ്പനികള്‍ വിദേശരാജ്യങ്ങളില്‍ നടത്തിയ നിക്ഷേപം.
കഴിഞ്ഞ വര്‍ഷം
2019 ഡിസംബറില്‍ ഇന്ത്യന്‍ കമ്പനികള്‍ വിദേശ രാജ്യങ്ങളില്‍ നടത്തിയയത് മൊത്തം 2.51 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ആയിരുന്നു എന്ന് കൂടി ഓര്‍ക്കണം. സംയുക്ത സംരംഭങ്ങളിലോ പൂര്‍ണ ഉടമസ്ഥതയില്‍ ഉള്ള സംരംഭങ്ങളിലോ ആണ് ഇത്തരത്തില്‍ പണം നിക്ഷേപിച്ചിട്ടുള്ളത്. പല രാജ്യങ്ങളിലും വിദേശ നിക്ഷേപങ്ങള്‍ക്ക് വലിയ നിയന്ത്രണങ്ങളും ഇല്ല.
നവംബറിലും ഇടിവ്
2020 നവംബറിലും ഇന്ത്യന്‍ കമ്പനികളുടെ വിദേശത്തുള്ള നിക്ഷേപങ്ങളില്‍ ഇടിവ് സംഭവിച്ചിരുന്നു. 1.06 ബില്യണ്‍ ഡോളര്‍ ആയിരുന്നു ഇത്. 2020 ഒക്ടോബറിനെ അപേക്ഷിച്ച് 27 ശതമാനത്തിന്റെ ഇടിവാണ് നവംബറില്‍ ഉണ്ടായത്. എന്തായാലും ഡിസംബറില്‍ സ്ഥിതി മെച്ചപ്പെടുത്തി എന്നത് ആശ്വാസകരമാണ്.
കൊവിഡ് തന്നെ കാരണം
കൊവിഡ് വ്യാപനത്തിന്റെ പ്രത്യാഘാതം തന്നെയാണ് ഇതിലും ദൃശ്യമായിരിക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ലോകത്തെ മുഴുവന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടുകൊണ്ടായിരുന്നു കൊവിഡ് വ്യാപനം. വാക്സിനുകള്‍ ലഭ്യമായിത്തുടങ്ങിയെങ്കിലും ഇപ്പോഴും പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സാധിച്ചിട്ടില്ല.
വന്‍ നിക്ഷേപങ്ങള്‍
പല ഇന്ത്യന്‍ കമ്പനികളും വിദേശങ്ങളില്‍ വന്‍ നിക്ഷേപങ്ങള്‍ നടത്താറുണ്ട്. ഡിസംബറില്‍ ഇത്തരത്തില്‍ നിക്ഷേപം നടത്തിയതില്‍ ഒഎന്‍ജിസി വിദേശ് ലിമിറ്റഡ് ആണ് മുന്നില്‍ 131.85 ദശലക്ഷം ഡോളര്‍ ആണ് സംയുക്ത സംരംഭങ്ങളിലും പൂര്‍ണ ഉടമസ്ഥതയിലും ഉള്ള സംരംഭങ്ങളിലുമായി മ്യാന്മര്, റഷ്യ, വിയറ്റ്നാം, കൊളംബിയ, ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളില്‍ ഒഎന്‍ജിസി വിദേശ് നടത്തിയത്.
ടിസിഎസും ഇന്റസ് ഫാര്‍മസ്യൂട്ടിക്കല്‍സും
വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് ഇന്റസ് ഫാര്‍മസ്യൂട്ടിക്കല്‍സ് ആണുള്ളത്. യുകെയില്‍ പൂര്‍ണ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ 75.22 ദശലക്ഷം ഡോളര്‍ ഇവര്‍ നിക്ഷേപിച്ചു. തൊട്ടുപിറകിലുള്ള ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് (ടിസിഎസ്) 27.77 ദശലക്ഷം ഡോളര്‍ അയര്‍ലണ്ടിലെ സ്വന്തം സ്ഥാപനത്തിലും നിക്ഷേപിച്ചിട്ടുണ്ട്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications