ലോക്ക്ഡൌണിന് മുമ്പായി ജൂൺ 30 വരെയുള്ള യാത്രകൾക്ക് ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളും റദ്ദാക്കുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. റദ്ദാക്കിയ ട്രെയിനുകളിൽ ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാ യാത്രക്കാർക്കും റെയിൽവേ പണം തിരികെ നൽകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കൊറോണ വൈറസ് ലോക്ക്ഡൌൺ കാരണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിന് അതിഥി തൊഴിലാളികളെ സ്വന്തം നാടുകളിലേയ്ക്ക് എത്തിക്കുന്നതിനുള്ള ശ്രമിക് ട്രെയിനുകൾ ഓടിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്ത് ട്രെയിൻ സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കും; ടിക്കറ്റ് ബുക്കിംഗ് ഇന്ന് വൈകുന്നേരം മുതൽ
പ്രത്യേക ട്രെയിൻ സർവീസുകൾ
പ്രത്യേക ട്രെയിൻ സർവീസുകളും തുടർന്ന് പ്രവർത്തിക്കും. മെയിൽ, എക്സ്പ്രസ്, ചെയർ കാർ സർവീസുകൾ ഉടൻ ആരംഭിക്കുമെന്നതിന്റെ സൂചനയായി, റെയിൽവേ ബോർഡ് മെയ് 13 ന് ഒരു ഉത്തരവ് പുറപ്പെടുവിച്ചു. പ്രത്യേക ട്രെയിനുകൾക്ക് മാത്രമല്ല, കൂടുതൽ ട്രെയിനുകൾക്കും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകൾ നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. നിലവിലെ പ്രത്യേക ട്രെയിനുകളിൽ സ്ഥിരീകരിച്ച ടിക്കറ്റുകൾ മാത്രമേ ബുക്ക് ചെയ്തിട്ടുള്ളൂവെങ്കിലും മെയ് 22 മുതൽ ആരംഭിക്കുന്ന യാത്രകൾക്കായി മെയ് 15 ന് ആരംഭിക്കുന്ന ബുക്കിംഗുകളിൽ വെയിറ്റിംഗ് ലിസ്റ്റുചെയ്ത ടിക്കറ്റുകൾ ലഭ്യമാകും.
വെയിറ്റിംഗ് ലിസ്റ്റ്
എസി 3 ടയറിന് 100, എസി 2 ടയറിന് 50, സ്ലീപ്പർ ക്ലാസിന് 200, ചെയർ കാറുകൾക്ക് 100, ഫസ്റ്റ് എസി, എക്സിക്യൂട്ടീവ് ക്ലാസ്സിന് 20 വീതം എന്നിങ്ങനെയാണ് വെയിന്റിംഗ് ലിസ്റ്റ് ഏർപ്പെടുത്തുക. നിലവിലുള്ള എല്ലാ എസി ട്രെയിനുകൾക്കും പകരം മിക്സഡ് സർവീസുകൾ നടത്താൻ റെയിൽവേ പദ്ധതിയിടുന്നുണ്ടെന്നും റെയിൽവേ ബോർഡിൽ നിന്ന് സോണുകൾക്ക് നൽകിയ ഉത്തരവിൽ പറയുന്നു. രാജധാനി സ്‌പെഷലുകൾ ഇപ്പോൾ പ്രധാന നഗരങ്ങളിലേയ്ക്ക് നടത്തുന്ന സർവ്വീസുകൾ ചെറിയ പട്ടണങ്ങളിലേക്കും ആരംഭിക്കുമെന്ന സൂചനകളുമുണ്ട്.
അതിഥി തൊഴിലാളികൾക്കുള്ള ട്രെയിൻ ടിക്കറ്റിൽ 85% കേന്ദ്ര സബ്സിഡി; 15% നൽകേണ്ടത് സംസ്ഥാനങ്ങൾ
തത്ക്കാൽ ടിക്കറ്റ്
തത്കാൽ, പ്രീമിയം തത്കാൽ ക്വാട്ടയോ മുതിർന്ന പൗരന്മാരുടെ ക്വാട്ടയോ ഈ ട്രെയിനുകളിൽ ലഭ്യമാകില്ല. റദ്ദാക്കൽ (ആർഎസി) ടിക്കറ്റുകൾക്ക് പകരമുള്ള റിസർവേഷനും അനുവദിക്കില്ല. വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ് ഉടമകളെ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും ഇവർക്ക് മുഴുവൻ റീഫണ്ടും ലഭിക്കുമെന്നും അധികൃതർ പറഞ്ഞു. ഇതുവരെ കൂടുതൽ സർവീസുകൾ ആരംഭിക്കാൻ റെയിൽവേയിൽ നിന്ന് ഉത്തരവില്ല.