ഇൻഡിഗോ വിമാന സർവ്വീസുകളുടെ റദ്ദാക്കൽ യാത്രക്കാരെ രൂക്ഷമായി ബാധിച്ചു. വിവിധ വിമാനത്താവളങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം സര്‍വീസുകള്ളാണ് ഇന്നലെ മാത്രം റദ്ദാക്കിയതെന്ന് റിപ്പോർട്ട് വരുന്നു. ഇത് രാജ്യത്തുടനീളമുള്ള യാത്രക്കാർക്ക് വൻ തിരിച്ചടിയായി. ഇൻഡിഗോ വിമാനങ്ങൾക്ക് പകരം മറ്റു എയർലൈൻ സർവ്വീസുകൾ പരിഗണിക്കാൻ യാത്രക്കാർ ശ്രമിച്ചെങ്കിലും അവിടെയും യാത്രക്കാർ പ്രതിസന്ധിയിലായി. ഇൻഡിഗോയുടെ ഈ പ്രശ്നത്തെ മുതലെടുത്ത് കൊണ്ട് മറ്റു കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി.
ഈ അവസരത്തിൽ യാത്രക്കാർക്ക് കൈത്താങ്ങുമായി ഇന്ത്യൻ റെയിൽവേ നേരിട്ടെത്തിയിരിക്കുന്നു. ഇൻഡിഗോ സർവ്വീസുകൾ റദ്ദാക്കിയതിനാൽ യാത്ര മുടങ്ങിയ ആയിരക്കണക്കിന് ആളുകൾക്ക് തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിച്ചേരാൻ കൂടുതൽ കോച്ചുകൾ വർദ്ധിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ.
ഇന്നലെ ഡിസംബർ 5 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം ദക്ഷിണ റെയിൽവേ, വടക്കൻ റെയിൽവേ, പശ്ചിമ റെയിൽവേ എന്നിവയെല്ലാം 37 ട്രെയിനുകളിലേക്ക് മൊത്തം 116 അധിക കോച്ചുകൾ കൂട്ടിച്ചേർത്തു. ടു-ടയർ, ത്രീ-ടയർ, ചെയർ കാർ എസി കോച്ചുകൾ എന്നിവയാണ് കൂട്ടിച്ചേർത്ത കോച്ചുകളിൽ ഉൾപ്പെടുന്നവ. ദക്ഷിണ റെയിൽവേ മാത്രം 16 എക്സ്പ്രസ് ട്രെയിനുകളിൽ അധിക കോച്ചുകൾ കൂട്ടിച്ചേർത്തിട്ടുണ്ട്. അവയിൽ പലതും ഡിസംബർ 11 വരെ സർവീസ് നടത്തും.

വിമാന യാത്രികർ എസി കോച്ചുകൾ തിരഞ്ഞ് അടുത്തുള്ള റെയിൽവേ സ്റ്റേഷനുകളിലെത്തിയതോടെയാണ് റെയിൽവേയും അധിക കോച്ചുകളുടെ ആവശ്യകത മനസിലാക്കിയത്. ഇൻഡിഗോയുടെ വിമാന സർവ്വീസ് റദ്ദാക്കൽ പ്രശ്നം പരിഹരിക്കുന്നതുവരെ താൽക്കാലികമായിട്ടായിരിക്കും റെയിൽവേയുടെ ഈ നീക്കമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും റെയിൽവേയുടെ ഈ തീരുമാനം ഇന്ത്യയിലെ യാത്രക്കാർക്ക് ഏറെ ആശ്വാസകരമാവുന്നു.
വിമാന യാത്ര റദ്ദാക്കപ്പെട്ട യാത്രക്കാർക്ക് ഈ ട്രെയിൻ ടിക്കറ്റുകൾ എങ്ങനെ കിട്ടുമെന്ന ആശങ്ക ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്നാൽ ഈ അധിക കോച്ചുകൾക്കായി നൽകിയിരിക്കുന്ന സീറ്റുകളുടെ ബുക്കിംഗ് ഇതുവരെ കമ്പ്യൂട്ടറൈസ്ഡ് റിസർവേഷൻ സംവിധാനത്തിലേക്ക് ഉൾപ്പെടുത്തിയിട്ടില്ല. അതിനാൽ റെയിൽവേ സ്റ്റേഷനിലേക്ക് ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിൽ സീറ്റുകൾ അനുവദിക്കുമെന്നാണ് ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്.
റെയിൽവേ ബോർഡിന്റെ നിർദ്ദേശപ്രകാരം, വിവിധ സ്ഥലങ്ങളിലേക്ക് പ്രത്യേക ട്രെയിനുകൾ സർവീസ് നടത്താനുള്ള സാധ്യതയും സോണൽ റെയിൽവേകൾ പരിഗണിക്കാൻ സാധ്യതയുണ്ട്. കാരണം അധികമായി എത്തുന്ന ആളുകൾക്ക് അധിക കോച്ചുകൾ മാത്രം തികയണമെന്നില്ല.
"നിലവിലുള്ള ട്രെയിനുകളുടെ ശേഷി 24 കോച്ചുകളാണ്. അധികമായി ഒന്നോ രണ്ടോ കോച്ചുകൾ കൂടി ചേർക്കാനും സാധിക്കും. പക്ഷേ റേക്ക് പ്ലാറ്റ്‌ഫോമുകളുടെ നീളത്തിനപ്പുറത്തേക്ക് പോകും. ഇത് യാത്രക്കാർക്ക് കയറാനും ഇറങ്ങാനും ബുദ്ധിമുട്ടാക്കും. ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ഹൗറ എന്നിവിടങ്ങളിലേക്ക് പോകാൻ നിരവധി യാത്രക്കാരുണ്ട്. ഈ റൂട്ടുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായാൽ പ്രത്യേക ട്രെയിനുകൾ ഓടിക്കാനുള്ള സാധ്യത റെയിൽവേ പരിശോധിക്കും" എന്നാണ് ഒരു റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞത്.
More From GoodReturns

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു



Click it and Unblock the Notifications