വായുവിൽ നിന്ന് വെള്ളം നിർമ്മിക്കുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? എങ്കിൽ ഇതാ.. ഇന്ത്യൻ റെയിൽവേയുടെ ആദ്യ സംരംഭമായി സൗത്ത് സെൻട്രൽ റെയിൽവേ സെക്കന്തരാബാദ് സ്റ്റേഷനിൽ ഒരു 'അന്തരീക്ഷ ജല ജനറേറ്റർ' കിയോസ്‌ക് സ്ഥാപിച്ചു. 'അന്തരീക്ഷ ജല ജനറേറ്ററിനെ' 'മേഘ്‌ദൂത്' എന്നാണ് വിളിക്കുന്നത്. മേക്ക് ഇൻ ഇന്ത്യ' പദ്ധതിയ്ക്ക് കീഴിൽ മൈത്രി അക്വാടെക് ആണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്. കിയോസ്‌ക് പ്രതിദിനം 1,000 ലിറ്റർ വെള്ളം ഉത്പാദിപ്പിക്കും. ഈ വെള്ളം ഫിൽട്ടർ ചെയ്യുകയും കുടിക്കാൻ പുനർനിർമിക്കുകയും ചെയ്യുമെന്ന് റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ തന്റെ ട്വീറ്റിലൂടെ വീഡിയോ ട്വീറ്റ് ചെയ്തു.
വിവിധ ഘട്ടങ്ങളിലൂടെയാണ് അന്തരീക്ഷ വായുവിൽ നിന്ന് നേരിട്ട് വെള്ളം ശേഖരിക്കുന്നത്. വായുവിൽ നിന്ന് ശേഖരിക്കുന്ന വെള്ളം ഫിൽട്ടർ ചെയ്യുകയും കുടിവെള്ളമാക്കി മാറ്റുന്നതിന് മിനറലുകൾ ചേർക്കുകയും ചെയ്യും. എയർ ഫിൽട്ടറിലൂടെയാണ് വായു വലിച്ചെടുക്കുന്നത്. കണ്ടൻസർ പ്രതലങ്ങളിലൂടെ ഈർപ്പം നിറഞ്ഞ വായു കടന്നുപോകും. ഇങ്ങനെ ലഭിക്കുന്ന വെള്ളൺ ടാങ്കിൽ ശേഖരിക്കും.
ഇന്ത്യന്‍ റെയില്‍വേയ്ക്ക് വര്‍ഷംതോറും പിഴയായി ലഭിക്കുന്നത് കോടികള്‍
ഉത്പാദിപ്പിക്കുന്ന വെള്ളം ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട്. എസ്‌സിആറിന്റെ ഹരിത സംരംഭങ്ങൾക്കും ജലസംരക്ഷണ നടപടികൾക്കും കീഴിലാണ് മെഗ്‌ദൂത് ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്. സുരക്ഷിതവും ആരോഗ്യകരവുമായുള്ള കുടിവെള്ളത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ സിസ്റ്റം പാലിക്കുന്നുണ്ട്.
2 മുതൽ 8 രൂപ വരെയാണ് വില നൽകി യാത്രക്കാർക്ക് ഈ വെള്ളം വാങ്ങാവുന്നതാണ്. ഒരു ലിറ്ററിന്റെ ഒരു കുപ്പി വെള്ളത്തിന് 8 രൂപയാണ് വില. യാത്രക്കാർ സ്വന്തം കുപ്പിയിൽ വെള്ളം വാങ്ങിയാൽ ഒരു ലിറ്ററിന് 5 രൂപ നിരക്കിൽ ലഭിക്കും. 300 മില്ലി വെള്ളം ഗ്ലാസ് സഹിതം 3 രൂപയ്ക്കും യാത്രക്കാർ സ്വന്തം ഗ്ലാസിൽ വെള്ളം വാങ്ങിയാൽ 2 രൂപയ്ക്കും ലഭിക്കും.
ബ്രാന്‍ഡഡ് കുപ്പിവെളളത്തെപ്പോലും വിശ്വസിക്കല്ലേ ; യാത്രക്കാരോട് റെയില്‍വേ