രാജ്യത്തെ ചില്ലറ പണപ്പെരുപ്പം ജനുവരിയിൽ ആറുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഉയർന്നേക്കുമെന്ന് റിപ്പോർട്ട്. ഫെബ്രുവരിയിൽ നടന്ന വോട്ടെടുപ്പുകളിൽ 40 ലധികം സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ ഇന്ത്യയുടെ വാർഷിക ഉപഭോക്തൃ വിലക്കയറ്റം ജനുവരിയിൽ 7.40 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബറിലെ 7.35 ശതമാനത്തേക്കാൾ ഉയർന്ന നിരക്കാണിത്. മാത്രമല്ല 2014 മെയ്ക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്ക് കൂടിയാണിത്.
റോയിട്ടേഴ്‌സ് വോട്ടെടുപ്പിൽ സാമ്പത്തിക വിദഗ്ധരിൽ ഒരു ചെറിയ ഭൂരിപക്ഷം അഭിപ്രായപ്പെട്ടത്, വരും മാസങ്ങളിൽ പലിശ നിരക്ക് ഇതേ നിലയിൽ തന്നെ നിലനിർത്താൻ കേന്ദ്ര ബാങ്കിനെ പ്രേരിപ്പിച്ചേക്കാമെന്നാണ്. സാമ്പത്തിക വിദഗ്ധരിൽ പകുതിയോളം പേരും ജനുവരിയിൽ വില സമ്മർദ്ദം കുറയുമെന്ന് പ്രവചിച്ചപ്പോൾ, ആർബിഐയുടെ ഇടത്തരം ടാർജറ്റ് പരിധി 2% -6% ൽ കുറയുമെന്ന് ആരും പ്രതീക്ഷിച്ചില്ല. വരും മാസങ്ങളിലും പണപ്പെരുപ്പത്തിൽ ഗണ്യമായ കുറവുണ്ടാകാൻ സാധ്യതയില്ല.
വീട്ടു ചിലവുകള്‍ കൂടും, പണപ്പെരുപ്പം കഴിഞ്ഞ 10 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍
വളർച്ച മന്ദഗതിയിലാണെങ്കിലും റിസർവ് ബാങ്ക് വ്യാഴാഴ്ച റിപ്പോ നിരക്ക് 5.15 ശതമാനമായി മാറ്റമില്ലാതെ പരിഷ്കരിച്ചു. വരാനിരിക്കുന്ന സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ റിപ്പോ നിരക്ക് 5.0 ശതമാനത്തിനും 5.4 ശതമാനത്തിനും ഇടയിലായിരിക്കുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വർഷം പലിശനിരക്ക് 135 ബേസിസ് പോയിൻറുകൾ കുറച്ച റിസർവ് ബാങ്ക് ഈ വർഷം അവസാനം വരെ പലിശ കുറയ്ക്കൽ നിർത്തിവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പണപ്പെരുപ്പത്തിന്റെ പ്രാഥമിക കാരണമായ ഉള്ളി ഉൾപ്പെടെയുള്ള ചില പച്ചക്കറികളുടെ വിലയിൽ ഇടിവുണ്ടായതായി സമീപകാല കണക്കുകൾ വ്യക്തമാക്കുന്നു. ചൈനയിലെ കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഇന്ത്യയുടെ ഏറ്റവും വലിയ ഇറക്കുമതിയായ എണ്ണവില കഴിഞ്ഞ മാസം 10 ശതമാനത്തിലധികം ഇടിഞ്ഞു.