ഇൻഫോസിസ് ജീവനക്കാരെ അമേരിക്കയിൽ നിന്ന് ചാർട്ടേഡ് വിമാനത്തിൽ തിരിച്ചെത്തിച്ചു
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി സേവന കമ്പനിയായ ഇൻഫോസിസ് ലിമിറ്റഡ് 200ൽ അധികം ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും യുഎസിൽ നിന്ന് ചാർട്ടേഡ് വിമാനത്തിൽ തിരിച്ചെത്തിച്ചു. ഇൻഫോസിസ് ചാർട്ടേഡ് വിമാനം സാൻ ഫ്രാൻസിസ്കോയിൽ നിന്ന് തിങ്കളാഴ്ച നൂറുകണക്കിന് ജീവനക്കാരെയും കുടുംബങ്ങളെയും ബെംഗളൂരുവിലേക്ക് കൊണ്ടുവന്നതായി ലിങ്ക്ഡ് ഇൻ പോസ്റ്റിൽ പറയുന്നു.
ഇൻഫോസിസ് കൂടുതൽ വിശദാംശങ്ങൾ പങ്കുവച്ചില്ലെങ്കിലും ഇൻഫോസിസ് ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി ഒരു ഫ്ലൈറ്റ് സംഘടിപ്പിച്ചതായി സ്ഥിരീകരിച്ചു. എച്ച് 1ബി വിസയിലെ ക്ലൈന്റ് ലൊക്കേഷനുകളിൽ സൈറ്റിൽ ജോലിചെയ്യുന്ന ആളുകളും ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി താൽക്കാലികമായി യുഎസിലേക്ക് പോയവരും ഉൾപ്പെടെയുള്ള ജീവനക്കാരെയാണ് കമ്പനി തിരിച്ചെത്തിച്ചത്.

മാർച്ചിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ വരുമാനത്തിൽ 61.6 ശതമാനം സംഭാവന നൽകിയ ഇൻഫോസിസിന്റെ ഏറ്റവും വലിയ വിപണിയാണ് യുഎസ്. യുഎസിലെ പ്രാദേശിക ജോലിക്കാരെ കമ്പനി ഗണ്യമായി ഉയർത്തിയിട്ടുണ്ടെങ്കിലും ഇന്ത്യൻ ജോലിക്കാരിൽ പലരും എച്ച് 1-ബി വിസയിൽ യുഎസിൽ താമസിക്കുന്നത് തുടരുകയാണ്. കഴിഞ്ഞ 24 മാസത്തിനുള്ളിൽ ഇൻഫോസിസ് തങ്ങളുടെ പ്രാദേശികവൽക്കരണ സംരംഭം യുഎസിൽ നടപ്പാക്കി തുടങ്ങിയിരുന്നു. പതിനായിരത്തിലധികം യുഎസ് പൗരന്മാരെയും സ്ഥിര താമസക്കാരെയോ കമ്പനി റിക്രൂട്ട് ചെയ്തിരുന്നു.
നിലവിൽ, തങ്ങളുടെ യുഎസ് ജീവനക്കാരിൽ 60% വിസ സ്വതന്ത്രരാണെന്നും ഇൻഫോസിസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ യു.ബി.പ്രവിൻ റാവു അടുത്തിടെ നടന്ന വാർഷിക പൊതുയോഗത്തിൽ (എജിഎം) ഓഹരി ഉടമകളെ അഭിസംബോധന ചെയ്ത് പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം, ഇൻഫോസിസ് അരിസോണയിൽ ഒരു പുതിയ ഡിജിറ്റൽ ഡെലിവറി സെന്റർ ചേർത്തു, വിപണിയിൽ നേരിട്ടുള്ള ഇടപഴകലുകൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്ന യുഎസിലെ ആറാമത്തെ കേന്ദ്രമാണിത്.


Click it and Unblock the Notifications


