ഇറാനിലെ ഉന്നത കമാൻഡർ വ്യോമാക്രമണത്തിൽ ബാഗ്ദാദിൽ കൊല്ലപ്പെട്ടുവെന്ന് പെന്റഗൺ സ്ഥിരീകരിച്ചതിനെത്തുടർന്ന് രാവിലെ വ്യാപാര സമയത്ത് എണ്ണവില കുതിച്ചുയർന്നു. ബഗ്ദാദ് വിമാനത്താവള റോഡിൽ യുഎസ് നടത്തിയ ആക്രമണത്തിലാണ് ജനറൽ കാസെം സൊലൈമാനിയും ഇറാൻ പൗരസേന കമാൻഡർ അബു മഹ്ദിയും ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടത്. ആക്രമണം വിദേശത്തെ യുഎസ് പൗരന്മാരുടെ സുരക്ഷയ്ക്കെന്നാണ് വിശദീകരണം.
കൊലപാതക വാർത്ത പുറത്തു വന്നതിനെ തുടർന്ന് യുഎസ്-ഇറാൻ-ഇറാഖ് ബന്ധം കൂടുതൽ വഷളാകുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇതിനെ തുടർന്ന് ക്രൂഡ് ഓയിൽ വില 4% വരെ ഉയർന്നു. ഏഷ്യയിൽ ബ്രെൻറ് ക്രൂഡ് ബാരലിന് 2.88 ശതമാനം ഉയർന്ന് 68.14 ഡോളറിലെത്തി. യുഎസ് ക്രൂഡ് ബാരലിന് 2.70 ശതമാനം ഉയർന്ന് 62.82 ഡോളറിലെത്തി.
ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി; സൗദിയെ പിന്നിലാക്കി ഇറാഖ് തന്നെ മുന്നില്‍
ഇറാനിലെ എലൈറ്റ് റെവല്യൂഷണറി ഗാർഡിന്റെ പ്രത്യേക സേന യൂണിറ്റിന് നേതൃത്വം നൽകിയ വ്യക്തിയായിരുന്നു സൊലൈമാനി. ഇറാഖിലുള്‍പ്പെടയുള്ള യു.എസ് ഉദ്യോഗസ്ഥരെ വകവരുത്താന്‍ സൊലൈമാന്‍ നീക്കം നടത്തുന്നുണ്ടായിരുന്നെന്നും അമേരിക്കയ്ക്കു പുറത്തുള്ള യു.എസ് ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താന്‍ വേണ്ടിയാണ് ഇദ്ദേഹത്തെ വക വരുത്തിയതെന്നും പെന്റഗണ്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആക്രമണം ട്രംപിന്റെ നേരിട്ടുള്ള ഉത്തരവ് പ്രകാരമെന്നാണ് വൈറ്റ് ഹൗസ് വ്യത്തങ്ങളിൽ നിന്നുള്ള വിവരം.
ക്രൂഡ് ഓയിൽ വില കുതിക്കുന്നു; രാജ്യം ആശങ്കയിൽ, കാരണങ്ങൾ ഇവയാണ്