ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് സേവനങ്ങളുടെ മെനുവും നിരക്കും പരിഷ്കരിച്ചു. ഐആർസിടിസിയുടെയും താരിഫ് കമ്മറ്റിയുടേയും നിർദ്ദേശങ്ങൾ കണക്കിലെടുത്താണ് നിരക്കിൽ മാറ്റം വരുത്തിയതെന്ന് റെയിവേ മന്ത്രാലയം അറിയിച്ചു. പുതിയ നിരക്ക് അനുസരിച്ച് രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളിലെ ഫസ്റ്റ് ക്ലാസ് എസി, സെക്കൻഡ് ക്ലാസ് എസി, സ്ലീപ്പർ ക്ലാസ് തുടങ്ങിയ കോച്ചുകളിലെ നിരക്കുകളിൽ മാറ്റം വരുന്നതാണ്. നിരക്ക് വർദ്ധനവ് ഭക്ഷണങ്ങളുടെ ഗുണനിലവാരത്തിലും ശുചിത്വത്തിലും പ്രകടമായ മാറ്റങ്ങൾ വരുത്തുമെന്ന് റെയിവേ മന്ത്രാലയം അറിയിച്ചു. കൂടാതെ ഈ കാര്യങ്ങളിൽ ഐആർസിടിസി കൃത്യമായ പരിശോധനകൾ നടത്തുന്നതുമാണ്.
എക്‌സ്‌പ്രസ്/ മെയിൽ ട്രെയിനുകളിലെ ജിഎസ്ടി ഉൾപ്പെടെയുള്ള പുതുക്കിയ നിരക്കുകൾ ഇങ്ങനെയാണ്;
പ്രഭാതഭക്ഷണം (വെജിറ്റേറിയൻ) 35 രൂപ
പ്രഭാതഭക്ഷണം (നോൺ വെജിറ്റേറിയൻ) 45 രൂപ
ഊൺ (വെജിറ്റേറിയൻ) 70 രൂപ
മുട്ടക്കറിയോട് കൂടിയ ഊൺ 80 രൂപ
ചിക്കൻ കറിയോട് കൂടിയ ഊൺ 120 രൂപ
വെജിറ്റബിൾ ബിരിയാണി (350 ഗ്രാം) 70 രൂപ
മുട്ട ബിരിയാണി (350 ഗ്രാം) 80 രൂപ
ചിക്കൻ ബിരിയാണി (350 ഗ്രാം) 100 രൂപ
60 വയസ്സിന് ശേഷം പെൻഷൻ ഉറപ്പ്, അടൽ പെൻഷൻ യോജന അക്കൗണ്ട് തുറക്കുന്നത് എങ്ങനെ?
രാജധാനി, ശതാബ്ദി തുരന്തോ ട്രെയിനുകളിലെ നിരക്കുകൾ
എസി ഫസ്റ്റ് ക്ലാസ്, എസി സെക്കൻഡ് ക്ലാസ് എന്നിവയിൽ പ്രഭാതഭക്ഷണത്തിന് യഥാക്രമം 140 രൂപയും 105 രൂപയുമാണ്. രാജധാനി, ശതാബ്ദി തുരന്തോ ട്രെയിനുകളുടെ എസി ഫസ്റ്റ് ക്ലാസിൽ ഉച്ചഭക്ഷണത്തിനും അത്താഴത്തിനുമായി 245 രൂപയും എസി സെക്കൻഡ്, തേർഡ് ക്ലാസുകളിൽ 185 രൂപയും നൽകണം. വൈകുന്നേരങ്ങളിലെ ചായയ്‌ക്ക് എസി ഫസ്റ്റ് ക്ലാസിൽ 140 രൂപയും എസി സെക്കൻഡ്, തേർഡ് ക്ലാസുകളിൽ 90 രൂപയും നൽകണം. തുരന്തോ ട്രെയിനുകളുടെ സ്ലീപ്പർ ക്ലാസുകളിൽ പ്രഭാതഭക്ഷണത്തിന് 65 രൂപയും ഊൺ അല്ലെങ്കിൽ അത്താഴത്തിന് 120 രൂപയും വൈകുന്നേരങ്ങളിലെ ചായയ്‌ക്ക് 50 രൂപയുമാണ്.