എടിഎം ഫീസ് സംബന്ധിച്ച് 5,000 രൂപയിൽ കൂടുതലുള്ള ഓരോ പിൻവലിക്കലിനും ഉപഭോക്താക്കളിൽ നിന്ന് നിരക്ക് ഈടാക്കാൻ റിസർവ് ബാങ്ക് കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ടെന്ന് അനൌദ്യോഗിക റിപ്പോർട്ട്. വിവരാവകാശ (ആർടിഐ) അന്വേഷണത്തിലൂടെയുള്ള വിവരങ്ങളാണ് ലൈവ് മിന്റ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
റിപ്പോർട്ട് ഇങ്ങനെ
എടിഎമ്മുകളിൽ നിന്ന് ഉയർന്ന പണം പിൻവലിക്കൽ നിരുത്സാഹപ്പെടുത്തുന്നതിന് 5,000 രൂപ വരെയുള്ള പണം പിൻവലിക്കൽ ഇടപാടുകൾ മാത്രമേ സൌജന്യ ഇടപാടുകൾക്കായി പരിഗണിക്കാവൂവെന്നും, 5,000 രൂപയിൽൽ കൂടുതലുള്ള ഓരോ വ്യക്തിഗത ഇടപാടുകൾക്കും ബാങ്കുകൾ ഉപഭോക്താവിൽ നിന്ന് ചാർജ് ഈടാക്കണമെന്നുമാണ് ഇന്ത്യൻ ബാങ്ക് അസോസിയേഷന്റെ അന്നത്തെ ചീഫ് എക്സിക്യൂട്ടീവ് വി ജി കൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോർട്ട്. ഇത് 2019 ഒക്ടോബർ 22 ന് സെൻട്രൽ ബാങ്കിന് സമർപ്പിച്ചു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
വിവരാവകാശ റിപ്പോർട്ട്
വിവരാവകാശ നിയമപ്രകാരം ശ്രീകാന്ത് എൽ എന്ന വ്യക്തി റിപ്പോർട്ട് തേടിയപ്പോഴാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. ഈ റിപ്പോർട്ട് വിവരാവകാശ നിയമത്തിലെ സെക്ഷൻ 8 (1) (ഇ) പ്രകാരം ഒഴിവാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കി ആദ്യം അപേക്ഷ നിരസിച്ചിരുന്നു. എന്നാൽ ആർബിഐ പ്രതികരണത്തിനെതിരെ അപ്പീൽ നൽകിയതിന് ശേഷമാണ് പിന്നീട് റിപ്പോർട്ട് ലഭ്യമാക്കിയത്. ഒരു കമ്മിറ്റി റിപ്പോർട്ടാണെന്നും, മറ്റ് കമ്മിറ്റി റിപ്പോർട്ടുകൾ പോലെ ഇത് പരസ്യമാക്കേണ്ടതുണ്ടെന്നുമാണെന്നുമായിരുന്നു അപ്പീൽ.
റിപ്പോർട്ടിലെ മറ്റ് വിവരങ്ങൾ
റിപ്പോർട്ട് അനുസരിച്ച്, എടിഎമ്മുകളുടെ പ്രവർത്തനച്ചെലവ് വർദ്ധിച്ചു. അതേസമയം ഇന്റർചേഞ്ച് ഫീസും ഉപഭോക്തൃ എടിഎം ഉപയോഗ ചാർജുകളുടെ എണ്ണവും യഥാക്രമം 2012, 2008 മുതൽ അവലോകനം ചെയ്തിട്ടില്ല. പ്രത്യേകിച്ചും അർദ്ധനഗര, ഗ്രാമീണ കേന്ദ്രങ്ങളിൽ പുതിയ എടിഎമ്മുകളുടെ അഭാവത്തെക്കുറിച്ചും സമിതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. എടിഎം ചാർജുകൾ കണക്കാക്കാൻ ജനസംഖ്യയെ ഒരു അളവുകോലാക്കാനും റിപ്പോർട്ട് ശുപാർശ ചെയ്തിരുന്നു.
കമ്മിറ്റിയുടെ അഭിപ്രായങ്ങൾ
സൌജന്യ ഉപയോഗ പരിധി അവസാനിച്ചതിനുശേഷം ഓരോ ഇടപാടിനും ഉപഭോക്തൃ നിരക്കുകളുടെ ഉയർന്ന പരിധി 20% മുതൽ 24 രൂപ വരെ വർദ്ധിപ്പിക്കുന്നതിന് കമ്മിറ്റി അനുകൂലമായിരുന്നു. പൊതുജനങ്ങൾക്കിടയിൽ എടിഎമ്മുകളുടെ ഉപയോഗം ഗണ്യമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും, എടിഎമ്മുകളുടെ പ്രവർത്തനച്ചെലവ് വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ കഴിഞ്ഞ മൂന്ന് വർഷമായി പുതിയ എടിഎമ്മുകൾ പ്രവർത്തനക്ഷമമാക്കുന്നത് ഏറെക്കുറെ നിശ്ചലമാണെന്നും എടിഎം ഉപയോഗ ചാർജുകളിലും ഇന്റർചേഞ്ച് ഫീസിലും മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടിട്ടുണ്ട്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications