കള്ളപ്പണം വെളുപ്പിക്കല്‍; ജെറ്റ് എയര്‍വേയ്‌സ് മുന്‍ ചെയര്‍മാന്‍ നരേഷ് ഗോയലിന്റെ വസതിയില്‍ റെയ്ഡ്‌

ജെറ്റ് എയര്‍വേയ്‌സ് മുന്‍ ചെയര്‍മാന്‍ നരേഷ് ഗോയലിനെതിരെയും എയര്‍ലൈന്‍സിനെതിരെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസ് ഫയല്‍ ചെയ്തു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട ആരോപണത്തെ തുടര്‍ന്നാണ് കേസ്. വിദേശ പണമിടപാട് നിയമങ്ങള്‍ (FEMA) ലംഘിച്ചതിനെ തുര്‍ന്ന് ഗോയലിനെതിരെയും എയര്‍ലൈനിനെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട ആരോപണത്തെ തുടര്‍ന്ന് നരേഷ് ഗോയലിന്റെ മുംബൈയിലെ വസതിയില്‍ ബുധനാഴ്ച രാത്രി റെയ്ഡ് നടന്നിരുന്നു. ഇദ്ദേഹത്തെ കേന്ദ്ര എജന്‍സി ചോദ്യം ചെയ്തു വരികയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഫണ്ട് തിരിമറികള്‍ ഉള്‍പ്പടെ എയര്‍ലൈന്‍ നടത്തിയ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ നരേഷ് ഗോയലിന്റെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍, അദ്ദേഹത്തിന് സ്വകാര്യമായുള്ള 19 കമ്പനികളെ കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭിച്ചിരുന്നു. ഇതില്‍ അഞ്ച് കമ്പനികള്‍ വിദേശത്ത് സ്ഥിതി ചെയ്യുന്നവയാണ്. ഇവയുമായി ബന്ധപ്പെട്ട വില്‍പ്പനകളും പണമിടപാടുകളും പരിശോധിച്ചു വരികയാണെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു.

കള്ളപ്പണം വെളുപ്പിക്കല്‍; ജെറ്റ് എയര്‍വേയ്‌സ് മുന്‍ ചെയര്‍മാന്‍ നരേഷ് ഗോയലിന്റെ വസതിയില്‍ റെയ്ഡ്‌

പോയ വര്‍ഷത്തെ റെയ്ഡില്‍ വിദേശ കമ്പനികളുമായുള്ള പണമിടപാടുകളുമായി ബന്ധപ്പെട്ട് നിരവധി രേഖകളും ഡിജിറ്റല്‍ തെളിവുകളും ഇഡിയ്ക്ക് ലഭിച്ചിരുന്നു. വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ ജെറ്റ് എയര്‍വേയ്‌സിനെതിരെയും നരേഷ് ഗോയലിനെതിരെയും വിദേശ പണമിടപാട് നിയമങ്ങള്‍ ലംഘിച്ചുനെന്നാരോപിച്ച് അന്വേഷണം ഏറ്റെടുത്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ എയര്‍ലൈന്‍ ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞ നരേഷ് ഗോയലിന്റെ ഉടമസ്ഥതയില്‍ 19 കമ്പനികളാണുള്ളത്.

ഇതില്‍ 14 എണ്ണം ഇന്ത്യയിലും 5 എണ്ണം വിദേശത്തുമാണെന്ന് ഇഡി വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. വിദേശത്തുള്ള വിവിധ സ്ഥാപനങ്ങളെ ഗോയല്‍ പരോക്ഷമായി നിയന്ത്രിക്കുകയാണെന്നും ഇവര്‍ പറയുന്നു. ഒരു ഫുള്‍ സര്‍വീസ് കാരിയറായിരുന്ന ജെറ്റ് എയര്‍വേയ്‌സ്, സാമ്പത്തിക പ്രതിസന്ധി മൂലം ഏപ്രില്‍ 17-ന് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടുകയും എയര്‍ലൈനിന്റെ സ്ലോട്ടുകളും വിമാനങ്ങളും താത്ക്കാലിക അടിസ്ഥാനത്തില്‍ പാട്ട വ്യവസ്ഥയില്‍ മറ്റു കമ്പനികള്‍ക്ക് നല്‍കുകയും ചെയ്തു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X