മുംബൈ: നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ജെറ്റ് എയര്‍വേയ്സ് പറക്കാനൊരുങ്ങുന്നു. ജെറ്റ് എയര്‍വെയ്സിനെ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് ദേശീയ കമ്പനി ട്രിബ്യൂണല്‍ ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുകയാണ്. രണ്ട് കമ്പനികളാണ് ജെറ്റ് എയര്‍വേയ്സിനെ ഏറ്റെടുക്കാനുള്ള പദ്ധതി മുന്നോട്ടുവച്ചത്. 1375 കോടി രണ്ട് കമ്പനികളും മുടക്കും.

യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാള്‍റോക് ക്യാപിറ്റലും യുഎഇയിലെ സംരഭകരമായ മുരാരി ലാല്‍ ജലാനുമാണ് ജെറ്റിനെ ഏറ്റെടുക്കാന്‍ മുന്നോട്ടുവന്നത്. ട്രിബ്യൂണലിന്റെ അംഗീകാരം ലഭിച്ച് ആറ് മാസത്തിനുള്ളില്‍ പ്രവര്‍ത്തനം ആംഭിക്കാനാണ് ഇപ്പോഴത്തെ പദ്ധതി. 30 വിമാനങ്ങള്‍ സര്‍വീസ് നടത്തിയാണ് ആദ്യ ഘട്ടത്തില്‍ ആരംഭിക്കുക.
2020 ഒക്ടോബറിലാണ് ജെറ്റ് എയര്‍വെയസിനെ ഏറ്റെടുക്കാന്‍ ഇരു കമ്പനികള്‍ക്കും എസ്ബിഐയുടെ നേതൃത്വത്തിലുള്ല കര്‍സോര്‍ഷ്യത്തിന് അനുമതി ലഭിച്ചത്. ആദ്യമായാണ് ഈ കമ്പനികളും എയര്‍ലൈന്‍ ബിസ്നസ് രംഗത്തേക്ക് പ്രവേശിക്കുന്നത്.
124 വിമാനങ്ങളുമായി രാജ്യത്തെ രണ്ടാമത്തെ എയര്‍ലൈന്‍ കമ്പനിയായ ജെറ്റ് എര്‍വേയ്സ് 2019 ഏപ്രില്‍ 17ന് ആണ് സര്‍വീസ് അവസാനിപ്പിച്ചത്. 1993ല്‍ നരേഷ് ഗോയലിന്റെ നേതൃത്വത്തിലായിരുന്നു ജെറ്റ് എയര്‍വേയ്സ് ആരംഭിച്ചത്. സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് കമ്പനി വന്‍ കടബാധ്യതയില്‍ ചെന്നുപെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍വീസ് 2019ല്‍ അവസാനിപ്പിച്ചത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications