കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി കാരണം ജോലി നഷ്ടപ്പെട്ടവരുടെ കദനകഥ നമ്മള് ഒരുപാട് തവണ കേട്ടുകഴിഞ്ഞിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി കാരണം സ്ഥാപനം അടച്ചു പൂട്ടിയതു കൊണ്ടോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ യാത്രാ വിലക്കുകളോ ഒക്കെ ജോലി നഷ്ടമാകുന്നതിന് കാരണങ്ങളായിട്ടുണ്ട്. എന്നാല്‍ അത്തരം പ്രതിസന്ധികള്‍ പിന്നിട്ട് രാജ്യവും ജനങ്ങളും മുന്നോട്ട് നീങ്ങുകയാണ്. സര്‍ക്കാരുകളുടെ സാമ്പത്തിക ഉത്തേജന പാക്കേജുകളുടെ ഗുണഫലമായും പുതിയതായി ഉയര്‍ന്നു വന്ന തൊഴില്‍ മേഖലകളും അവിടെയുള്ള അവസരങ്ങളില്‍ നിന്നുമൊക്കെയായി എല്ലാവരും അതിജീവനത്തിന്റെ വഴിയിലൂടെ മുന്നോട്ട് പോകുകയാണ്.
കൃത്യമായ നടപടി ക്രമങ്ങള്‍
ഇതിനിടെ കൃത്യമായ നടപടി ക്രമങ്ങള്‍ പാലിച്ചല്ല നിങ്ങള്‍ പുതിയ ജോലിയിലേക്ക് പ്രവേശിക്കുന്നതെങ്കില്‍ നേരിടാന്‍ സാധ്യതയുള്ള ജിഎസ്ടി പിഴശിക്ഷയെ കുറിച്ചാണ് ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുപോലെ, കോവിഡ് ഭീഷണി തുടരുന്ന സാഹചര്യത്തില്‍ പ്രധാനമായും ഐടി മേഖലയില്‍ വന്‍ തോതില്‍ തൊഴിലവസരങ്ങള്‍ വര്‍ധിച്ചു. ഇതോടെ കമ്പനികളും പുതിയ പ്രതിഭകളെ തേടിയിറങ്ങിയിരിക്കുകയാണ്. പുതിയതായി ലഭിച്ച പദ്ധതികളുടെ സമയബന്ധിതമായ പൂര്‍ത്തീകരണത്തിനും വര്‍ധിച്ച ആവശ്യകത നേരിടാനുമൊക്കെയായി കൂടുതല്‍ തൊഴിലാളികളെ കമ്പനിക്കും പ്രയോജനപ്പെടുത്തേണ്ട സാഹചര്യം ഉരുത്തിരിഞ്ഞു.
കമ്പനികളിലും പ്രതിസന്ധി
ഇതോടെ പഴയ കമ്പനിയിലെ രാജി സമര്‍പ്പിച്ചതിനു ശേഷം, അവിടെയുള്ള ഔപചാരിക വിടുതല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിക്കും മുമ്പെ തന്നെ തങ്ങളുടെ കമ്പനിയിലേക്ക് തൊഴിലാളികളെ പ്രവേശിപ്പിക്കുന്ന രീതിയും ഇപ്പോള്‍ വിരളമല്ല. എങ്ങനെയും പ്രതിഭാധനരായ തൊഴിലാളികളെ ഉള്‍പ്പെടുത്തി കരാറുകള്‍ പൂര്‍ത്തീകരിക്കാനും ബിസിനസ് മെച്ചപ്പെടുത്താനും അതാത് കമ്പനികള്‍ ശ്രമിക്കുന്നതു കൊണ്ടാണിങ്ങനെ സംഭവിക്കുന്നത്. തങ്ങള്‍ ഏല്‍പ്പിച്ച ദൗത്യവും ഉത്തരവാദിത്തവും ഫലപ്രദമായി കൈമാറുന്നതിന് മുമ്പേ ഇത്തരത്തില്‍ തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന കമ്പനികളേയും പ്രതിസന്ധിയിലാക്കുന്നു.
പുതിയ ഉത്തരവ്
അങ്ങനെ, സമാന വിഷയത്തില്‍, ധനമന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസിന്റെ ''അഥോറിറ്റി ഓഫ് അഡ്വാന്‍സ് റൂളിങ്ങ് (AAR)'' അടുത്തിടെ പുറത്തിറക്കിയ ഉത്തരവാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. ഭാരത് പെട്രോളിയത്തിന്റെ ഉപകമ്പനിയായ ഭാരത് ഒമാന്‍ റിഫൈനറീസ് നല്കിയ പരാതിയിലായിരുന്നു ഉത്തരവ്. ഇതുപ്രകാരം വിടുതല്‍ നടപടി ക്രമം പൂര്‍ത്തിയാക്കുന്നതിനു (Notice Period) മുമ്പെ കമ്പനിയില്‍ നിന്നും വിട്ടു പോകുന്നവര്‍ക്ക് ലഭിക്കാനുള്ള ശമ്പളത്തില്‍ നിന്നും ഗ്രൂപ്പ് ഇന്‍ഷുറന്‍സ്, ടെലിഫോണ്‍ ബില്‍ പോലെയുള്ള സേവനങ്ങള്‍ക്കും നല്കുന്ന തുകയ്ക്കുള്ള ജിഎസ്ടി (GST) അടയ്ക്കണമെന്നാണ് ഉത്തരവ്. കമ്പനി തൊഴിലാളിക്ക് നല്‍കുന്നത് ''സേവനം'' ആണെന്ന വ്യാഖ്യാനത്തോടെയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
വിവിധ അഭിപ്രായങ്ങള്‍
അതേസമയം, ഈ ഉത്തരവിനെ സംബന്ധിച്ച് നികുതി സേവനങ്ങള്‍ നല്‍കുന്നവരും അഭിഭാഷകരും വിവിധ അഭിപ്രായങ്ങള്‍ പങ്കുവച്ചു. മുംബൈയിലെ നികുതി വിദഗ്ധന്‍ ബല്‍വന്ത് സിങ് ഉത്തരവിനെ അനുകൂലിച്ച് നടത്തിയ അഭിപ്രായ പ്രകാരം ''തൊഴിലാളികള്‍ ജിഎസ്ടി കൊടുക്കേണ്ടവരല്ല. എന്നാല്‍ നോട്ടീസ് പിരീയഡില്‍ കൊടുക്കുന്ന ശമ്പളത്തിന് 18 ശതമാനം ജിഎസ്ടി നല്കാന് റിവേഴ്സ് ചാര്‍ജ് മെക്കാനിസം വഴി കമ്പനി ബാധ്യസ്ഥരുമാണ്''.
ജിഎസ്ടി എന്തിന് നല്‍കണം
അതേസമയം, മറ്റു ചില നികുതി വിദഗ്ധര്‍ ഈ ഉത്തരവ്, നിയമത്തിന്റെ അന്തഃസത്ത ഉള്‍ക്കൊള്ളുന്നില്ലെന്ന അഭിപ്രായം പങ്കുവച്ചു. ''വിടുതല്‍ നേടുന്ന തൊഴിലാളിയോട് കമ്പനി ഉടമസ്ഥര്‍ അനുകൂലമായി പെരുമാറുന്നില്ലെങ്കില്‍ ഈ ഉത്തരവിന്റെ വ്യാഖ്യാനത്തിന് പുറത്താകും ആ സാഹചര്യം. അത്തരം സന്ദര്‍ഭത്തില്‍ ഈ ജിഎസ്ടി എന്തിന് നല്‍കണം എന്ന ചോദ്യം അവശേഷിക്കുന്നു'' തത്വം അഡൈ്വസേര്സിന്റെ എക്സിക്യൂട്ടീവ് പാര്‍ട്ട്ണര്‍ സിഎ ഗീതിക ശ്രീവാസ്തവ ചൂണ്ടിക്കാട്ടി.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications