പണം വാരാൻ ഇതാണ് അവസരം, ജെഎസ്.ഡബ്ല്യു സിമന്‍റ്സ് ഐപിഒ ഓഗസ്റ്റ് 7 മുതല്‍, ഓഹരി വില അറിയാം

ഓഹരി വിപണിയിലേക്ക് ഐപിഒ വഴി ഓരോ മാസവും കോടികളാണ് ഒഴുകി എത്തുന്നത്. നിക്ഷേപകരെ സംബന്ധിച്ചിടത്തോളം കൂടുതൽ നേട്ടമുണ്ടാക്കാൻ ഈ ഐപിഒ പൂരത്തിലൂടെ സാധിക്കുന്നു. ദീർഘകാല നിക്ഷേപം പരിഗണിക്കുന്നവർക്ക് മികച്ച നേട്ടമാണ് ഐപിഒ വഴി നേടാൻ സാധിക്കുക. ഈ ആഴ്ച നടക്കുന്ന ഐപിഒകളിൽ ഏറ്റവും പ്രധാനപ്പെട്ടത് ജെ.എസ്.ഡബ്ല്യു ഗ്രൂപ്പിന്‍റെ കീഴിലുള്ള ജെ.എസ്.ഡബ്ല്യു സിമന്‍റിന്‍റേതാണ്. നമുക്ക് കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കാം.

സമാഹരിക്കുന്നത് 3600 കോടി

ഐപിഒയിലൂടെ 3,600 കോടി രൂപയുടെ ഫണ്ട് സമാഹരിക്കാനാണ് ജെഎസ്ഡബ്ല്യു സിമന്‍റ് ലക്ഷ്യമിടുന്നത്. 1,600 കോടി രൂപയുടെ പുതിയ ഇഷ്യുവും 2,000 കോടി രൂപയുടെ ഓഫർ ഫോർ സെയിലും ചേർന്നതാണ് ഈ ഇഷ്യു. ജെഎസ്ഡബ്ല്യു ഗ്രൂപ്പ് കമ്പനി ഓഹരികൾക്ക് ഒരു ഓഹരിക്ക് 10 രൂപ മുഖവില ഉണ്ടായിരിക്കും.

ഓഹരി വില

139-147 രൂപയായിരിക്കും പ്രൈസ് ബാന്‍ഡ്. 102 ഓഹരികള്‍ അടങ്ങിയ ഒരു ലോട്ടായിട്ടാകും ഐ.പി.ഒയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കുക. കൂടിയ വില പ്രകാരം 14,994 രൂപയെങ്കിലും മുടക്കേണ്ടി വരും. ഐപിഒ ഓഗസ്റ്റ് 7 ആരംഭിച്ച് 11 ന് അവസാനിക്കും. ഓഗസ്റ്റ് 12 ന് ഓഹരികളുടെ അലോട്ട്മെന്‍റ് അന്തിമമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഐപിഒ ലഭിച്ചവർക്ക് ഓഗസ്റ്റ് 13-നകം ഓഹരികൾ അവരുടെ ഡീമാറ്റ് അക്കൗണ്ടുകളിൽ ക്രെഡിറ്റ് ചെയ്യപ്പെടും. മറ്റുള്ളവർക്ക് അതേ ദിവസം തന്നെ റീഫണ്ട് ലഭിക്കും. .എസ്.ഡബ്ല്യു സിമന്‍റ് ഓഹരികൾ ഓഗസ്റ്റ് 14-ന് ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

3600 കോടിയുടെ ഐപിഒ, ഒരുകൈ നോക്കുന്നു..?

ഐപിഒയുടെ 50% അഥവാ 1,800 കോടി രൂപ മൂല്യമുള്ള ഓഹരികൾ ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ ബിഡ്ഡർമാർക്കും (ക്യുഐബി) 15% ഉയർന്ന ആസ്തിയുള്ള വ്യക്തികൾക്കും (എച്ച്എൻഐകൾ) ബാക്കി റീട്ടെയിൽ നിക്ഷേപകർക്കുമായി നീക്കിവച്ചിരിക്കുന്നു. ജെ‌എം ഫിനാൻഷ്യൽ ലിമിറ്റഡിനെ ഐ‌പി‌ഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാരായി നിയമിച്ചു. അതേസമയം കെ‌ഫിൻ ടെക്നോളജീസ് ഇഷ്യുവിന്‍റെ രജിസ്ട്രാർ ആണ്.

തുക പുതിയ പ്ലാന്‍റിന്

സമാഹരിക്കുന്ന ഫണ്ടിൽ നിന്ന് 800 കോടി രൂപ രാജസ്ഥാനിലെ നാഗൗറിൽ ഒരു പുതിയ സംയോജിത സിമന്റ് യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള ചെലവുകൾക്കായി ഉപയോഗിക്കും, കൂടാതെ 520 കോടി രൂപ നിലവിലുള്ള കടം തിരിച്ചടയ്ക്കാൻ ഉപയോഗിക്കും.

കഴിഞ്ഞ വർഷം നഷ്ടം

കമ്പനിയുടെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ 2023, 2024 സാമ്പത്തിക വർഷങ്ങളിൽ ലാഭമുണ്ടാക്കിയ ജെഎസ്ഡബ്ല്യു സിമന്‍റ് 2025 സാമ്പത്തിക വർഷത്തിൽ 163.8 കോടി രൂപയുടെ അറ്റനഷ്ടം വരുത്തി.

കമ്പനിയെക്കുറിച്ച്

2006-ലാണ് ജെ.എസ്.ഡബ്ല്യു സിമന്‍റ് സ്ഥാപിക്കുന്നത്. ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിലായി ആകെ 7 പ്ലാന്‍റുകളാണ് കമ്പനിക്ക് കീഴിലുള്ളത്. ഇന്ത്യയിലെ സിമന്‍റ് വ്യവസായം 2025 സാമ്പത്തിക വർഷത്തിനും 2030 സാമ്പത്തിക വർഷത്തിനും ഇടയിൽ ശക്തമായ വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടിസ്ഥാന സൗകര്യ വികസനം, ഭവന നിർമ്മാണം, റെഡി-മിക്സ് കോൺക്രീറ്റ് എന്നിവയുടെ ആവശ്യകത എന്നിവയാണ് ഇതിന് കാരണം. അതുകൊണ്ടുതന്നെ കമ്പനി വരും വർഷങ്ങളിൽ നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X