A Oneindia Venture

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്‌സോ അതോ ടിയേഴ്‌സോ?

മദ്യത്തിന് നികുതി ചുമത്തുന്ന രീതി കര്‍ണ്ണാടകം മാറ്റി.സിദ്ദരാമയ്യ സര്‍ക്കാര്‍ ഇന്ന് നിയമസഭയിലവതരിപ്പിച്ച പുതിയ ബജറ്റ് പ്രകാരമാണിത്.

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍

എന്താണ് മാറ്റം
മുന്‍പ് സ്ലാബുകളുടെ അടിസ്ഥാനത്തിലായിരുന്നു നികുതിയെങ്കില്‍ ഏപ്രില്‍ തൊട്ട് ഓരോ പാനീയത്തിലേയും ആല്‍ക്കഹോള്‍ അളവിനായിരിക്കും നികുതി.

ഉദാഹരണത്തിന് 5 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ ബിയറിനെ അപേക്ഷിച്ച് 40% ആല്‍ക്കഹോള്‍ അടങ്ങിയ വിസ്‌കിയ്ക്ക് നികുതി കൂടും. 2026 ഏപ്രില്‍ മുതല്‍ മാറ്റം പ്രാബല്യത്തില്‍ വരും.

ദൈനംദിന ഉപഭോക്താക്കളെ എങ്ങിനെ ബാധിക്കും

ബിയറിന്റേയും ലഘു പാനീയങ്ങളുടേയും (കുറഞ്ഞ മദ്യം ഉള്ളത്) വിലകുറഞ്ഞേയ്ക്കും.

വിസ്‌കി, റം, ബ്രാണ്ടി, വോഡ്ക, മറ്റ് ആല്‍ക്കഹോള്‍ കൂടിയ മദ്യത്തിന്റെ വില കൂടും.

വിലകള്‍ ഒറ്റരാത്രികൊണ്ട് മാറില്ല - സമയമെടുത്ത് 2-4 വര്‍ഷങ്ങളില്‍ ക്രമേണയായിരിക്കും മാറ്റം.പെട്ടെന്നുള്ള ആഘാതം ഒഴിവാക്കാനാണിത്.

എന്തുകൊണ്ട് മാറ്റം
മദ്യം ഒരു പ്രധാന ആരോഗ്യ, സാമൂഹിക പ്രശ്‌നമായി മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ആല്‍ക്കഹോള്‍ അളവിന് നികുതി ചുമത്തുക എന്നത് അന്തര്‍ദ്ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ട രീതിയാണ്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മദ്യം വില്‍പന നടത്തുന്ന സംസ്ഥാനമാണ് കര്‍ണ്ണാടക.

വ്യവസായം

ഇതുവരെ സ്ലാബുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാറാണ് മദ്യത്തിന് വില നിശ്ചയിച്ചിരുന്നത്. പുതിയ നയം ഈ രീതി മാറ്റി. പകരം വിപണിയിലെ ആവശ്യകതയെ അടിസ്ഥാനമാക്കി ഉല്‍പ്പാദകര്‍ക്ക് വില നിര്‍ണ്ണയിക്കാം.

അതുകൊണ്ടുതന്നെ മദ്യ കമ്പനികള്‍ നീക്കത്തെ സ്വാഗതം ചെയ്തു.വില നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞത് വിപണിയില്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുമെന്ന് അവര്‍ കരുതുന്നു. പ്രഖ്യാപനത്തിന് ശേഷം യുണൈറ്റഡ് ബ്രൂവറീസിന്റെയും യുണൈറ്റഡ് സ്പിരിറ്റിന്റെയും ഓഹരികള്‍ കുത്തനെ ഉയര്‍ന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X