പെട്രോള്‍, ഡീസല്‍ വില ആറാം ദിവസവും കൂടി; സംസ്ഥാനത്ത് പലയിടത്തും പെട്രോള്‍ ലീറ്ററിന് 90 രൂപ

സംസ്ഥാനത്ത് തുടര്‍ച്ചയായി ആറാം ദിവസവും പെട്രോള്‍, ഡീസല്‍ വില കൂടി. ശനിയാഴ്ച്ച എണ്ണക്കമ്പനികള്‍ പെട്രോളിന് 30 പൈസയും ഡീസലിന് 38 പൈസയും കൂട്ടിയ പശ്ചാത്തലത്തിലാണ് നിരക്ക് വര്‍ധനവ്. ഇതോടെ കേരളത്തില്‍ പലയിടത്തും പെട്രോള്‍ ലീറ്ററിന് 90 രൂപയും ഡീസല്‍ ലീറ്ററിന് 83 രൂപയുമായി വില ഉയര്‍ന്നു. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് പെട്രോളിന് 1.69 രൂപയും ഡീസലിന് 1.49 രൂപയുമാണ് വര്‍ധിച്ചത്.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വില ഉയരുന്നതാണ് ഇന്ത്യയില്‍ ഇന്ധനവില കൂടാന്‍ കാരണം. അസംസ്‌കൃത എണ്ണ ബാരലിന് 61 ഡോളര്‍ പിന്നിടുന്ന സാഹചര്യമാണ് ഇപ്പോള്‍. ആഗോള തലത്തില്‍ കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യപ്പെടുന്നതും വൈറസുവ്യാപനം പരിമിതപ്പെടുന്നതും എണ്ണ ഡിമാന്‍ഡിനെ സ്വാധീനിക്കുന്നു.

വിലവർധനവ്

ഇതേസമയം, കുതിച്ചുയരുന്ന എണ്ണവില പിടിച്ചുനിര്‍ത്താനായി എക്‌സൈസ് തീരുവ വെട്ടിക്കുറയ്ക്കാന്‍ ഉദ്ദേശ്യമില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ബുധനാഴ്ച്ച പാര്‍ലമെന്റില്‍ അറിയിച്ചു. നിലവില്‍ പെട്രോളിന്റെ ലീറ്റര്‍ വിലയില്‍ 61 ശതമാനവും കേന്ദ്ര, സംസ്ഥാന നികുതികളുടെ സംഭാവനയാണ്. ഡീസല്‍ ലീറ്റര്‍ വിലയില്‍ 56 ശതമാനവും നികുതികള്‍ കയ്യടക്കുന്നു. 2020 മാര്‍ച്ചിന് ശേഷം ഇതുവരെ പെട്രോളിന്റെ ചില്ലറ നിരക്ക് 18.57 രൂപയാണ് വര്‍ധിച്ചത്.

ഒരു വർഷം കൊണ്ട്

കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞ സമയത്ത് നികുതി നിരക്കുകള്‍ റെക്കോര്‍ഡ് മാര്‍ജിനില്‍ ഉയര്‍ത്തി സര്‍ക്കാര്‍ അധിക വരുമാനം കണ്ടെത്തി. ഡീസല്‍ നിരക്കിലും സമാന വിലവര്‍ധനവ് കാണാം. ഒരു വര്‍ഷം കൊണ്ട് ഡീസല്‍ വിലയിലും 16.09 രൂപയുടെ വര്‍ധനവുണ്ടായി.

300 ദിവസത്തിനിടെ

രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം ജനുവരി 6 മുതലാണ് ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില പുതുക്കാന്‍ എണ്ണക്കമ്പനികള്‍ ആരംഭിച്ചത്. ശേഷമിതുവരെ പെട്രോളിന് 4.43 രൂപയും ഡീസലിന് 4.51 രൂപയും രാജ്യതലസ്ഥാനമായ ദില്ലിയില്‍ വര്‍ധിച്ചു. കഴിഞ്ഞ 300 ദിവസത്തിനിടെ 60 ദിവസമാണ് ഇന്ധനവില ഉയര്‍ന്നതെന്ന് പെട്രോളിയം മന്ത്രി കഴിഞ്ഞ ദിവസം രാജ്യസഭയില്‍ പറഞ്ഞിരുന്നു.

നികുതി വരുമാനം

7 ദിവസം പെട്രോള്‍ വിലയും 21 ദിവസം ഡീസല്‍ വിലയും ഇന്ത്യയില്‍ പുതുക്കപ്പെട്ടു. 250 ദിവസം ഇന്ധനവില മാറ്റമില്ലാതെ തുടര്‍ന്നുവെന്ന് ധര്‍മ്മേന്ദ്ര പ്രധാന്‍ സൂചിപ്പിച്ചു. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്കുള്ള വിലയാണ് രാജ്യത്തെ ഇന്ധനവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകം. ഒപ്പം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നികുതി വരുമാനത്തെക്കുറിച്ച് ആലോചിക്കേണ്ടതുണ്ട്. നികുതിയില്‍ നിന്നും കണ്ടെത്തുന്ന വരുമാനത്തില്‍ നിന്നാണ് കേന്ദ്രവും സംസ്ഥാനങ്ങളും ക്ഷേമ, വികസന പദ്ധതികള്‍ക്ക് വഴിയൊരുക്കുന്നതെന്ന് ധര്‍മ്മേന്ദ്ര പ്രധാന്‍ രാജ്യസഭയില്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X