ട്രംപിൻ്റെ താരിഫ് ഭീഷിണിയിൽ സ്വർണം ശക്തിയാർജ്ജിച്ചിട്ടില്ല. കേരളത്തിൽ ഇന്ന് സ്വർണ വില വീണ്ടും ഇടിയുന്നു. സാധാരണക്കാർക്കും, ആഭരണപ്രേമികൾക്കും ആശ്വാസം. എന്നാൽ മറുവശത്ത് നിരാശയായി ദേശീയ പണിമുടക്ക്. ഇന്ന് പണിമുടക്കായതിനാൽ കേരളത്തിലെ ജ്വല്ലറികൾ തുറക്കില്ല, അതിനാൽ ഇന്നത്തെ വിലക്കുറവിൻ്റെ നേട്ടം ഉറപ്പാക്കാൻ ആർക്കും സാധിക്കില്ല. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ കടകൾ തുറക്കുമെന്നാണ് വ്യക്തമാക്കുന്നത്.
ഓരോ ദിവസവും സ്വർണ വില മാറിമറിയുന്നു. ഇന്നലെ വില കുതിച്ചതിനു പിന്നാലെയാണ് ഇന്നു വീണ്ടും ഇടിഞ്ഞത്. ഇന്ന് പവന് 480 രൂപയാണ് ഇടിഞ്ഞത്. ഇന്നലെ 400 രൂപയാണ് ഉയർന്നിരുന്നത്. ആഗോള തലത്തിലെ ചർച്ചാ വിഷയമായി തുടരുന്ന താരിഫ് നയങ്ങളാണ് ഇന്ന് വില ഇടിയാനുള്ള വഴിയൊരുക്കിയത്. നിലവിലെ ട്രെൻഡ് അനുസരിച്ച് ഇന്നത്തെ വിലക്കുറവ് ഒരു താത്കാലിക ആശ്വാസം മാത്രമായിരിക്കും.
ഇന്നത്തെ സ്വർണ വില
ഇന്ന് വില ഇടിഞ്ഞതോടെ ഒരു ഗ്രാമിന് 60 രൂപ കുറഞ്ഞ് 9000 രൂപയായി. ഒരു പവന് 480 രൂപ കുറഞ്ഞ് 72,000 രൂപയുമായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 90,000 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9818 രൂപയും പവന് 78,544 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7464 രൂപയും പവന് 58,912 രൂപയുമാണ്.
ഇന്ന് രാജ്യാന്തര വിലയും ഇടിയുന്നുണ്ട്. രാജ്യാന്തര സ്പോട്ട് സ്വർണ വില ഔൺസിന് 3,293.91 ഡോളറിലെത്തി. ഇന്ന് ഡോളർ ശക്തിയാർജ്ജിച്ചതാണ് സ്വർണ വില ഇടിയാനുള്ള പ്രാധാന കാരണങ്ങളിലൊന്ന്. അത് കേരളത്തിലും പ്രതിഫലിച്ചു. ഡോളറിനെതിരെ രൂപ ദുർബലമായതും സ്വർണത്തിന് തിരിച്ചടിയായി.

താരിഫിൽ വീണ് സ്വർണ വില
ഇന്ന് സ്വർണ വില ഇടിയാനുള്ള പ്രധാന കാരണം താരിഫ് നയങ്ങളാണ്. താരിഫ് പ്രഖ്യാപനവും, ഡോളർ ശക്തിപ്രാപിച്ചതും സ്വർണ വില ഇടിയാനുള്ള വഴിയൊരുക്കി. സാധാരണഗതിയിൽ താരിഫ് പ്രശ്നങ്ങൾ ഉയരുമ്പോൾ സ്വർണ വില കുതിക്കേണ്ടതാണ്. എന്നാൽ ഇന്ന് സംഭവിച്ചത് മറിച്ചാണ്. താരിഫ് പ്രഖ്യാപിച്ചെങ്കിലും ആഗസ്റ്റ് 1 മുതലാണ് ഇത് പ്രാബല്യത്തിൽ വരുന്നത്. ഈ കാലാവധിക്കുള്ളിൽ ഡൊണാൾഡ് ട്രംപുമായി ചർച്ചകൾ നടത്തിയാൽ താരിഫ് സമവായത്തിലെത്തിയേക്കും. അങ്ങനെയെങ്കിൽ വീണ്ടും സ്വർണ വില കുതിക്കും.
താരിഫിൽ നിന്നും ട്രംപ് മാറിയില്ലെങ്കിൽ അമേരിക്കയുടെ സാമ്പത്തിക രംഗം തകരാറിലാവും. മാത്രമല്ല വിവിധ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധവും നശിക്കും. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ സ്വർണ വില വീണ്ടും ഉയരാനുള്ള സാധ്യതയും വർദ്ധിക്കും.
ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവയും ഈടാക്കുമ്പോഴാണ് സ്വർണാഭരണം വാങ്ങുമ്പോഴുള്ള വില കണക്കാക്കുന്നത്. മിനിമം 5% പണിക്കൂലി ഈടാക്കിയാൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 77,920 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,786 രൂപയും കൊടുക്കേണ്ടി വരും. അതിനാൽ ഇന്നത്തെ വിലക്കുറവ് ആഭരണം വാങ്ങുമ്പോഴും നേരിയ ആശ്വാസം നൽകുന്നു. ഇന്നലെ 78,000 രൂപക്ക് മുകളിലായിരുന്നു ഈ തുക.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications