ഇന്നലെ വാങ്ങിയവർ ഭാഗ്യവാന്മാർ! പവന് 800 രൂപ കൂടി സ്വർണ വില പുതിയ ചരിത്രത്തിൽ: ലാഭമെടുപ്പിന് സമയമായോ?
സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുകയാണ്. ഓരോ ദിവസവും പുതിയ ഉയരങ്ങൾ കീഴടക്കുന്ന സ്വർണ വിപണി ഉപഭോക്താക്കളെയും നിക്ഷേപകരെയും ഒരുപോലെ അമ്പരപ്പിക്കുന്നു. ഇന്ന് മാത്രം പവന് 800 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 4,600 ഡോളർ പിന്നിട്ടതാണ് കേരളത്തിലെ വിപണിയിലും ഇത്രയേറെ പ്രതിഫലിക്കുന്നത്.
ആഗോള വിപണിയിലെ സാമ്പത്തിക സൂചനകൾ സ്വർണത്തിന് അനുകൂലമായി മാറുന്നതാണ് നിലവിലെ കുതിപ്പിന് പിന്നിലെ പ്രധാന കാരണം. അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് വീണ്ടും അടിസ്ഥാന പലിശ നിരക്കുകളിൽ കുറവ് വരുത്തിയേക്കുമെന്ന ശക്തമായ സൂചനകൾ പുറത്തുവരുന്നുണ്ട്.
പലിശ നിരക്ക് കുറയുമ്പോൾ ഡോളറിനേക്കാൾ സുരക്ഷിതമായ നിക്ഷേപമായി സ്വർണത്തെ നിക്ഷേപകർ കാണുന്നതോടെ സ്വർണത്തിൻ്റെ വില കുതിച്ചുയരാൻ കാരണമാകുന്നു. പലിശ നിരക്ക് ഔദ്യോഗികമായി കുറയ്ക്കുന്നതോടെ സ്വർണവില ഇനിയും പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. സ്വർണം വാങ്ങാൻ പദ്ധതിയിടുന്നവർ നിലവിലെ വിപണി സാഹചര്യം നിരീക്ഷിക്കേണ്ടതുണ്ട്.

ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 100 രൂപ ഉയർന്ന് 13,165 രൂപയായി. ഒരു പവന് 800 രൂപ ഉയർന്ന് 1,05,320 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,31,650 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 109 രൂപ ഉയർന്ന് 14,362 രൂപയും, പവന് 872 രൂപ ഉയർന്ന് 1,14,896 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 82 രൂപ ഉയർന്ന് 10,772 രൂപയും, പവന് 656 രൂപ ഉയർന്ന് 86,176 രൂപയുമായി.
രാജ്യാന്തര സ്വർണ വില ഔൺസിന് 4,628.32 ഡോളറിലെത്തി. ഈ കുതിപ്പാണ് കേരളത്തിലും ഒരുപോലെ പ്രതിഫലിക്കുന്നത്. തുടർച്ചയായി വില കുതിക്കുന്നത് വിപണിയിൽ തരംഗം സൃഷ്ടിക്കുമെങ്കിലും നിക്ഷേപകർ അമിതമായി ലാഭമെടുപ്പ് നടത്താനുള്ള സാധ്യതയും ഉണ്ട്.
സ്വർണാഭരണ വില
സ്വർണ വില ഇന്നും കുതിപ്പ് തുടരുന്നു. ഇതോടെ ഇന്നത്തെ വിലയ്ക്കനുസരിച്ച് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,19,400 രൂപ കരുതേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് 14,970 രൂപയോളവും ചിലവഴിക്കേണ്ടി വരും. ഇവിടെ 10% പണിക്കൂലിയാണ് കണക്കാക്കിയിരിക്കുന്നത്. സ്വർണ വിലയ്ക്കും, പണിക്കൂലിക്കും ഒപ്പം ജിഎസ്ടി, ഹോൾമാർക്ക് ഫീസ് എന്നിവയും ഈടാക്കിയപ്പോഴാണ് ഇത്രയും വില കണക്കാക്കുന്നത്. ആഭരണങ്ങളുടെ ഡിസൈൻ അനുസരിച്ച് പണിക്കൂലി വ്യത്യാസപ്പെടും. പണിക്കൂലി ഉയർന്നാൽ ആഭരണ വിലയും ഉയരും. സാധാരണയായി 3 മുതൽ 30 ശതമാനം വരെയാണ് പണിക്കൂലി ഈടാക്കുന്നത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications


