സ്വർണ മോഹങ്ങൾക്ക് ശക്തി പകർന്നു കൊണ്ട് ഇന്ന് സംസ്ഥാനത്തെ സ്വർണ വില ഇടിയുന്നു. ഇന്നലെ യാതൊരു മാറ്റവുമില്ലാതെ തുടർന്നെങ്കിലും ഇന്നും സ്വർണ വില ഇടിഞ്ഞിരിക്കുന്നു. ഇത് സ്വർണം വാങ്ങുന്നവർക്ക് ആശ്വാസകരമായ വാർത്തയാണ്. ഇന്ന് പവന് 320 രൂപയാണ് ഇടിഞ്ഞിരിക്കുന്നത്. വില കുറഞ്ഞതോടെ ഇന്നും കേരളത്തിലെ ജ്വല്ലറികളിൽ തിരക്കേറും.
ചിങ്ങമാസത്തിൽ നിരവധി വിവാഹങ്ങൾ നടക്കുന്ന സമയമാണ്. അതിനാൽ തന്നെ ഇപ്പോൾ വില കുറഞ്ഞതോടെ വിവാഹ പർച്ചേസ് നടത്തുന്നവർക്ക് നേട്ടമാവുന്നു. ഓരോ ദിവസവും സ്വർണ വില ഇടിയുന്നതും കാത്തിരിക്കുന്ന നിരവധി ആളുകളുണ്ട്. ഓണ സമ്മാനമായി ഇത്തവണ കനത്ത ഇടിവ് പ്രതീക്ഷിക്കാമോ?
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 40 രൂപ കുറഞ്ഞ് 9235 രൂപയായി. ഒരു പവന് 320 രൂപ ഇടിഞ്ഞ് 73,880 രൂപയുമാണ്. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 92,350 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 10,075 രൂപയും പവന് 80,600 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7556 രൂപയും പവന് 60,448 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്വര്‍ണ വിലയിൽ മെച്ചപ്പെട്ടിരുന്നെങ്കിലും, വീണ്ടും ഇടിയുന്നുണ്ട്. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 3,335.79 ഡോളറിലെത്തി. വെള്ളി വിലയും തകർച്ചയിലാണ്.

സ്വർണ വില ഇനിയും ഇടിയുമോ?
ഇന്നും സ്വർണ വില ഇടിയുന്നു. രാജ്യാന്തര വില ചുവടുപിടിച്ചാണ് കേരളത്തിലും ഇന്ന് സ്വർണ വില ഇടിയുന്നത്. റഷ്യ-യുക്രെയ്ൻ വെടിനിർത്തൽ ചർച്ച പരാജയപ്പെട്ടിരിക്കുന്നു. എന്നാൽ വീണ്ടും പുട്ടിനും സെലൻസ്കിയും ട്രംപും തമ്മിലുള്ള ത്രിതല ചർച്ച നടക്കുമെന്നാണ് നിലവിൽ കിട്ടിയ വിവരങ്ങൾ വ്യക്തമാക്കുന്നു. ഈ ചർച്ച വിജയിച്ചാൽ സ്വർണ വില വീണ്ടും കുറഞ്ഞേക്കാം. മറിച്ചാണെങ്കിൽ ശക്തമായ കുതിപ്പ് സംഭവിക്കും.
കാത്തിരിക്കുന്നത് യുഎസിൻ്റെ അടിസ്ഥാന പലിശ നിരക്ക് ഉടൻ തന്നെ കുറയുമോ എന്നാണ്. ട്രംപിൻ്റെ ആവശ്യപ്രകാരം ഇത്തവണ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചാൽ സ്വർണ വിലയിൽ വമ്പൻ മുന്നേറ്റം കാണാനാവും. ഇത് വീണ്ടും പവന് 75,000 രൂപക്ക് മുകളിലേക്ക് കുതിക്കുന്നതിന് കാരണമാവും.
സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ഈടാക്കിയാൽ ഇന്ന് ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 79,950 രൂപ നൽകേണ്ടി വരും. മാത്രമല്ല ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 10,040 രൂപയും കരുതേണ്ടി വരും. ഇന്ന് സ്വർണ വില വീണ്ടും ഇടിഞ്ഞിരിക്കുന്നു. ഇത് സാധാരണക്കാർക്ക് ആശ്വാസമേകുന്നുണ്ടെങ്കിലും ആഭരണ വില നിരാശയുണ്ടാക്കുന്നുണ്ട്. ഗ്രാമിന് ഇന്നും 10,000 രൂപയോളം കരുതേണ്ടി വരുന്നു എന്നതാണ് നിരാശ വർദ്ധിപ്പിക്കുന്നത്.


Click it and Unblock the Notifications