ശബരിമലയിലെ സ്വർണക്കൊള്ള ഓരോ ദിവസവും വിവാദമായിക്കൊണ്ടിരിക്കുന്നു. വിവാദത്തിൻ്റെ സത്യാവസ്ഥ പുറത്തു കൊണ്ടു വരുന്നതിനായി ഈ സ്വർണക്കൊള്ളയെ കുറിച്ചും, ശബരിമലയിൽ 2018 മുതൽ നടന്ന ഇടപാടുകളെ കുറിച്ചും കണ്ടെത്താൻ കേരള ഹൈക്കോടതി ഇന്നലെ നവംബർ 5ന് ഉത്തരവിട്ടു. ശബരിമല ശ്രീകോവിലിൻ്റെ വാതിൽ, ദ്വാരപാലക ശിൽപം എത്തിവയുടെ അറ്റകുറ്റപ്പണിയുടെ മറവിൽ നടന്ന തട്ടിപ്പിനു പിന്നിൽ രാജ്യാന്തര കള്ളക്കടത്ത് സംഘങ്ങളുണ്ടോയെന്ന സംശയവും ഹൈക്കോടതി പ്രകടിപ്പിച്ചു.
പ്രത്യേക അന്വേഷണ സംഘം (SIT) തയ്യാറാക്കി സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ശക്തമായ അന്വേഷണം വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടത്. ഈ റിപ്പോർട്ട് പ്രകാരം, 2019 ൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് അറ്റകുറ്റപ്പണികൾ നടത്താൻ അനുമതി നൽകിയെന്ന് വ്യക്തമാണ്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നന്ദൻ എന്ന മരപ്പണിക്കാരനെ പോറ്റി നിയമിച്ചത്.
വാതിലിന്റെ അളവുകൾ എടുക്കാൻ നന്ദൻ സന്നിധാനത്തെത്തി. നട തുറന്നിരിക്കുന്ന സമയത്ത് നന്ദൻ എത്തിയതിനാൽ, കീഴ്ശാന്തിമാർ വാതിലുകൾ നീക്കം ചെയ്ത് അളവെടുക്കാൻ അനുവാദം കൊടുത്തു. അളവെടുത്ത ശേഷം തൃശൂരിൽ നിന്ന് തേക്കിൻ തടി വാങ്ങി ബെംഗളൂരുവിലെ ശ്രീരാമപുരം അയ്യപ്പ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി. പണി പൂർത്തിയാക്കിയ ശേഷം, വാതിൽ തൃശൂർ വഴി സന്നിധാനത്തേക്ക് കൊണ്ടു വന്നു, അളവുകൾ ശരിയാണോ എന്നും പരിശോധിച്ചു.
എല്ലാം തൃപ്തികരമെന്ന് സ്ഥിരീകരിച്ചതോടെ, വാതിലുകൾ ചെമ്പ് പൂശുന്നതിനായി ഹൈദരാബാദിലേക്ക് കൊണ്ടുപോയി. ഇതിൻ്റെ അളവും പരിശോധിക്കുന്നതിന് സന്നിധാനത്തേക്ക് എത്തിയിരുന്നു. അതിനു ശേഷം സ്വർണം പൂശുന്നതിനായി അത് ചെന്നൈയിലേക്ക് കൊണ്ടുപോയി. എന്നാൽ പണി തീർന്നിട്ടും വാതിലുകൾ ശബരിമലയിൽ എത്തിയില്ല. അതിനു പകരം, സ്വര്‍ണം പൂശിയ വാതില്‍ കോട്ടയത്തെ ഇളമ്പള്ളി ക്ഷേത്രത്തിൽ വെച്ച് പൂജിച്ചു. ആ ചടങ്ങില്‍ അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ഒരു സിനിമാ താരവും ഉണ്ടായിരുന്നു.
ഈ വാതിലുകളുടെ അറ്റകുറ്റപ്പണികൾ മരാമത്ത് വകുപ്പിന്റെ കർശന മേൽനോട്ടത്തിൽ നടത്തേണ്ടിയിരുന്നതാണ്. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഈ അഴിമതി നടക്കില്ലായിരുന്നു. എന്നാൽ ഇതിൻ്റെ പൂർണ്ണ സ്വാതന്ത്ര്യം പോറ്റിക്ക് തന്നെ ലഭിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്.
ശ്രീകോവിലിന്റെ മുൻവാതിലും അതിൻ്റെ ഡിസൈനും 1998-1999 കാലഘട്ടത്തിൽ 2,519.760 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വർണം പൂശിയതായിരുന്നു. വിജിലൻസ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടതോടെ, അഷ്ടാഭിഷേക കൗണ്ടറിന് സമീപം പഴയ വാതിലുകൾ തുറന്നുകിടക്കുന്നതായി കണ്ടെത്തി. ഇതോടെ അവ സ്ട്രോങ് റൂമിലേക്ക് മാറ്റി.

നിലവിലെ സാഹചര്യത്തിൽ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയ വാതിലുകൾ 1998-1999 കാലഘട്ടത്തിൽ സ്ഥാപിച്ച യഥാർത്ഥ സ്വർണം പൂശിയ വാതിലുകൾ തന്നെയാണോ എന്നത് സംശയകരമാണ്. ഇത് തെളിയിക്കേണ്ടതുണ്ട്. മാത്രമല്ല, യഥാർത്ഥ വാതിൽ നീക്കം ചെയ്ത് വെറും 324.400 ഗ്രാം സ്വർണം പൂശിയ വാതിൽ സ്ഥാപിക്കുന്നതിന് പോറ്റിക്ക് ടിഡിബി ഉദ്യോഗസ്ഥർ അനുവദി നൽകിയതാണോ എന്നും തെളിയിക്കേണ്ടതുണ്ട്.
കാരണം, ടിഡിബി മിനിറ്റ്സ് ബുക്കിലെ വിവരങ്ങളിൽ കൃത്യതയില്ലെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. ജൂലൈ 28 വരെയുള്ള അപ്ഡേറ്റുകൾ മാത്രമാണ് കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നത്. പിന്നീടുള്ളവയെല്ലാം ക്രമരഹിതമായിട്ടാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 2025 സെപ്റ്റംബർ 2 ലെ ബോർഡ് ഉത്തരവ് പ്രകാരം ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലാണ് ദ്വാരപാലക ശിൽപ്പത്തിൻ്റെ അറ്റകുറ്റപ്പണികളും സ്വർണം പൂശലും നടത്താൻ അനുമതി നൽകിയത്. എന്നാൽ സ്മാർട്ട് ക്രിയേഷൻസിൽ ഈ ദിവസത്തെ മിനിറ്റ്സ് ബുക്കിൽ ഒരു എൻട്രിയും രേഖപ്പെടുത്താതിരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ടെന്നും കോടതി പറഞ്ഞു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications