കെ-റെയിൽ ഉപേക്ഷിച്ചോ? അതിവേ​ഗ യാത്രക്കായി കേരളത്തിൽ മെട്രോ മാതൃകയിൽ റാപ്പിഡ് റെയിൽ പദ്ധതി വരുന്നു

കെ റെയിൽ പദ്ധതിയിൽ പ്രതീക്ഷകൾ നഷ്ടപ്പെട്ടിരിക്കുന്നു. വർഷങ്ങളായി ഈ പേര് കേരളത്തിൽ മുഴങ്ങുന്നുണ്ടെങ്കിലും അത് യാഥാർത്ഥ്യമായില്ല. കെ-റെയിൽ പോയാലെന്താ, മറ്റൊരു പദ്ധതി സർക്കാർ പരി​ഗണനയിൽ ഉണ്ട്. മെട്രോ മാതൃകയിൽ റീജിയണൽ റാപ്പിഡ് ട്രാൻസിസ്റ്റ് സിസ്റ്റം (RRTS) കേരളത്തിൽ കൊണ്ടു വരാൻ ഒരുങ്ങുകയാണ് സർക്കാർ. ഇത് എത്രത്തോളം പ്രാബല്യത്തിൽ വരുമെന്ന കാര്യത്തിൽ ഉറപ്പില്ല. കെ-റെയിൽ നിഷേധിച്ച കേന്ദ്ര സർക്കാർ ഈ പദ്ധതിയെ അനുകൂലിക്കുമോ?

അതിവേഗ റെയിൽ പദ്ധതി എന്ന ചിന്ത ഒഴിവാക്കി, നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റാപ്പിഡ് ട്രാൻസിസ്റ്റ് സിസ്റ്റം കേരളത്തിന്റെ വികസനത്തിന് ​ഗുണം ചെയ്യും. കേന്ദ്ര നഗരവികസന മന്ത്രാലയമാണ് ഈ പദ്ധതിക്ക് അനുമതി നൽകുന്നത്. മെട്രോ ആക്ടിൻ്റെ കീഴിൽ വരുന്ന ആർആർടിഎസ് പദ്ധതികൾക്ക് അനുമതി ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് സർക്കാർ നി​ഗമനം. നിലവിൽ നിർമ്മാണത്തിലുള്ള 82 കിലോമീറ്റർ ദൂരമുള്ള ഡൽഹി-മീററ്റ് ആർആർടിഎസ് മാതൃകയാണ് കേരളം ഇപ്പോൾ പരിഗണിക്കുന്നത്.

ഒരു സെമി- ഹൈസ്പീഡ് പദ്ധതി നടപ്പാക്കാനാകുമെന്നാണ് സർക്കാരിൻ്റെ പ്രതീക്ഷ. ഇതിനായി പുതിയ ഡിപിആർ തയ്യാറാക്കേണ്ടിവരും. സാധാരണ റെയിൽവേ ലൈനിൽ നിന്നും വ്യത്യസ്തമായിട്ടായിരിക്കും ആർആർടിഎസ് പദ്ധതിയുടെ ലൈനുകൾ. അതിനായി ഭൂമി കണ്ടെത്തേണ്ടി വരും. ഈ കാരണത്താൽ പദ്ധതിക്ക് സംസ്ഥാനം തന്നെ പണം കണ്ടെത്തേണ്ടിവരും. കേന്ദ്രാനുമതി നേടിയ ശേഷമാത്രമേ വായ്പയ്ക്കും മറ്റും അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.

 കേരളത്തിൽ മെട്രോ മാതൃകയിൽ റാപ്പിഡ് റെയിൽ പദ്ധതി വരുന്നു

സ്വപ്ന പദ്ധതി ഉപേക്ഷിച്ചു

എൽഡിഎഫ് സർക്കാരിൻ്റെ സ്വപ്ന പദ്ധതിയായിരുന്നു കെ-റെയിൽ. ഈ വിഷയവുമായി ബന്ധപ്പെട്ട നിരവധി രാഷ്ട്രീയ നാടകങ്ങളും അരങ്ങേറിയിരുന്നു. എന്നാൽ അവസാനം സർക്കാരിന് ഈ പദ്ധതിക്ക് പകരം മറ്റൊന്നിലേക്ക് നീങ്ങേണ്ടി വരുന്നു. ഇതിനൊപ്പം ഉണ്ടായിരുന്ന സിൽവർ ലൈൻ പദ്ധതിയും എവിടെയും എത്തിയില്ല എന്നത് ഖേദകരം.

മൂന്നും നാലും പാതകൾ

നിലവിലെ പാത ഇരട്ടിപ്പിക്കാനുള്ള സാധ്യതയുണ്ട്. കാസർകോട്-ഷൊർണൂർ മൂന്നും നാലും പാതകളുടെ ഡിപിആർ തയ്യാറായി എന്നാണ് റെയിൽവേ മന്ത്രാലയത്തിൻ്റെ വിശദീകരണം. ഷൊർണൂർ-പാലക്കാട്-കോയമ്പത്തൂർ മൂന്നും നാലും പാതയുടെയും എറണാകുളം-കോട്ടയം മൂന്നാം പാതയുടെയും കായംകുളം-തിരുവനന്തപുരം മൂന്നാം പാതയുടെയും തിരുവനന്തപുരം-നാഗർകോവിൽ മൂന്നാംപാതയുടെയും പഠനം പുരോഗമിക്കുകയാണ്.

പുതിയ സംവിധാനം പ്രാബല്യത്തിൽ വരികയാണെങ്കിൽ ഭൂമി ഏറ്റെടുക്കൽ ഒരു പ്രതിസന്ധിയാവും. നിലവിൽ ദേശീയ പാതയ്ക്കായി ഭൂമി ഏറ്റെടുത്തതും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നിലനിൽക്കുന്നുണ്ട്.

 

പുതിയ റാപ്പിഡ് ട്രാൻസിസ്റ്റ് സിസ്റ്റം കേരളത്തിൽ എത്തിയാൽ ബെം​ഗളൂരു ന​ഗരം പോലെ കേരളത്തിൻ്റെ പൊതു​ഗതാ​ഗത സംവിധാനവും മാറി മറിയും. കേരളത്തിൻ്റെ വളർച്ച കൂടുതൽ വേ​ഗത്തിൽ ഉയരും. മാത്രമല്ല മറ്റു ന​ഗരങ്ങളുമായി ഈ റെയിൽ ബന്ധിപ്പിച്ചാൽ നേട്ടം ഇരട്ടിയാവും. കർണാടക, തമിഴ്നാട് എന്നീ അയൽ സംസ്ഥാനങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തമാവാനും ഈ പദ്ധതിയിലൂടെ ഭാവിയിൽ സാധിച്ചേക്കാം.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X