കേരളത്തിലെ എല്ലാ ജില്ലകളിലും തോരാതെ മഴ പെയ്യുന്നു. കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയായിരുന്നു. കേരളത്തിൽ മഴക്ക് ശമനമില്ലാത്തതിനാൽ നാളെയും സ്കൂൾ അവധി തുടരുമോ? കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ അറിയിപ്പ് പ്രകാരം അടുത്ത അഞ്ച് വർഷത്തേക്ക് മഴ തുടരുമെന്നാണ് വ്യക്തമാകുന്നത്. അതിനാൽ തന്നെ സംസ്ഥാനത്തെ ജനങ്ങളെല്ലാം ജാഗ്രത പാലിക്കേണ്ടതുണ്ട്.
മഴ മുന്നറിയിപ്പുകൾ
ശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ് ഇന്ന് പ്രഖ്യാപിച്ചത്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.
എന്നാൽ നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ്. മാത്രമല്ല എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഇതിനൊപ്പം സെപ്റ്റംബർ 28 ഞായറാഴ്ചയും മഴ മുന്നറിയിപ്പുണ്ട്. അതായത് ഞായറാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഈ ജില്ലകളിലെല്ലാം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്.

സ്കൂളിന് അവധിയുണ്ടോ?
ഇന്ന് തിരുവനന്തപുരത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരത്തെ ശക്തമായ മഴയെ തുടർന്നാണ് ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയുണ്ടായിരുന്നത്. നാളെ സ്കൂളുകൾക്ക് അവധിയുണ്ടെന്ന് ഇതുവരെയും പ്രഖ്യാപനങ്ങൾ ഉയർന്നിട്ടില്ല. കേരളത്തിലെ വിവിധ ജില്ലകളിലും ശക്തമായ മഴ തുടരുന്നുണ്ട്. ഇന്ന് തിരുവനന്തപുരത്തെ സ്കൂളുകൾക്ക് വൈകിയാണ് അവധി പ്രഖ്യാപിച്ചത്. അതിനാൽ നാളെ രാവിലെയും ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടാൽ കളക്ടർ അവധി പ്രഖ്യാപിച്ചേക്കാം.
നിലവിൽ മഴ മുന്നറിയിപ്പ് നൽകിയ ജില്ലകളിലൊന്നും തന്നെ റെഡ് അലർട്ട് നൽകിയിട്ടില്ല എന്നത് ആശ്വാസകരമാണ്. എങ്കിലും കാലാവസ്ഥ മോശമാണെങ്കിൽ കുട്ടികളിൽ സ്കൂളിൽ വിടുന്നത് ഉചിതമല്ലെന്നും വ്യക്തമാക്കുന്നു. അതിനാൽ നിങ്ങളുടെ ജില്ലകളിലെ സാഹചര്യം അനുസരിച്ച് പ്രവർത്തിക്കുക.
ഓരോ ജില്ലയുടെയും കളക്ടർമാരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജുകൾ ഇടക്കിടെ പരിശോധിക്കുക. രക്ഷിതാക്കൾ സ്കൂളിൻ്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും ഇടക്കിടെ പരിശോധിക്കുക. വൈകിയാണെങ്കിലും അപ്ഡേറ്റുകൾ വന്നേക്കാം.
മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് സെപ്റ്റംബർ 26 മുതൽ സെപ്റ്റംബർ 28 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കർശനമായ ജാഗ്രത പാലിക്കണമെന്നാണ് മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ച നിർദ്ദേശം. മഴയുടെയും കാറ്റിൻ്റെയും ശക്തി അപ്രതീക്ഷിതമാണ്. പ്രസ്തുത ദിവസങ്ങളിൽ കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനുള്ള സാധ്യത കാണുന്നുണ്ട്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്, ഈ ദിവസങ്ങളില്‍ ബാങ്കുകള്‍ക്ക് അവധി, പകരം സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താം

33% ശതമാനം സബ്സിഡിയോടെ റെയില്‍വേയുടെ ഷിംല, കുളു, മണാലി പാക്കേജ്, വേനല്‍ അടിപൊളിയാക്കാം, ബുക്കിംഗ് തുടങ്ങി

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ



Click it and Unblock the Notifications