'82 വയസുള്ള മലയാളി ഇന്ത്യയിൽ ആദ്യമായി കരിക്കിൽ നിന്ന് വൈൻ ഉണ്ടാക്കി', ആരാണയാൾ?

കള്ളിന്റെ കേന്ദ്രമായ കേരളം പുതിയൊരു പരീക്ഷണത്തിന്റെ പേരിൽ കൂടി ലോകത്തിന് മുൻപിൽ അറിയപ്പെടുമ്പോൾ മലയാളിയുടെ അഭിമാനത്തെ തന്നെ ഉയർത്തുകയാണ് സെബാസ്റ്റ്യൻ എന്ന 82 കാരൻ. പഴങ്ങളുപയോഗിച്ച് രുചിയേറിയ വാറ്റും, വൈനും നിർമ്മിക്കുന്നതിലുള്ള കേരളീയരുടെ കൈപ്പുണ്യം അങ്ങ് ബ്രിട്ടീഷ് പരമ്പരകൾക്ക് വരെ വ്യക്തമായി അറിയാം.

കേരളത്തിലെഒട്ടുമിക്ക വീടുകളിലും സാധാരണയായി നോൺ ആൽക്കഹോളിക് പാനീയങ്ങൾ ഉണ്ടാക്കുന്നത് പതിവാണ്. മുന്തിരി മുതൽ പൈനാപ്പിൽ വരെ അതിന് വേണ്ടി ഉപയോഗിക്കാറുണ്ട്. എന്നാൽ, ഇപ്പോൾ കരിക്കിൽ നിന്നാണ് വ്യത്യസ്തമായ വൈൻ നിർമിച്ച് സെബാസ്റ്റ്യൻ ശ്രദ്ധനേടുന്നത്. 8% മുതൽ 10% വരെ ആൽക്കഹോൾ ഉള്ള ഈ വൈൻ നേരിയ തേങ്ങയുടെ ചുവ കലർന്ന, നല്ല രുചിയുള്ള ഒരു പാനീയമാണ്.

കാസർഗോഡ് ജില്ലയിലെ ഭീമനാടിയിലാണ് സെബാസ്റ്റ്യൻ പി. ഓഗസ്റ്റിൻ താമസിക്കുന്നത്. കേരള സർക്കാരിന്റെ മുൻ ജീവനക്കാരനും, വളരെയധികം അറിവുള്ള കർഷകനുമാണ് ഇദ്ദേഹം. 1998-ൽ കേരളത്തിലെ മികച്ച തെങ്ങ് കർഷകനുള്ള 'കേര കേസരി' പുരസ്കാരം ഇദ്ദേഹം നേടിയിട്ടുണ്ട്. ഭീമനടിയിലെ 15 ഏക്കർ കാർഷിക ഭൂമിയിൽ നിന്നാണ് ഈ മനുഷ്യൻ കരിക്കിൻ വൈൻ നിർമ്മിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.

സെബാസ്റ്റ്യൻ കരിക്കിനൊപ്പം തന്നെ മാമ്പഴം, വാഴപ്പഴം, പപ്പായ, ഡ്രാഗൺ ഫ്രൂട്ട്, ചക്ക തുടങ്ങിയ പഴങ്ങൾ കൂടി ചേർത്ത് ലോ-ആൽക്കഹോൾ വൈൻ തയ്യാറാക്കാറുണ്ടായിരുന്നു. 2007-ലാണ് അദ്ദേഹം ഇതിന്റെ പാറ്റന്റ് നേടിയത്. എന്നാൽ, ചൈനീസ് വൈൻ നിർമ്മാതാക്കളുമായി ഉണ്ടായിരുന്ന പാറ്റന്റ് തർക്കങ്ങൾ കാരണം ഔദ്യോഗിക ലോഞ്ച് വൈകുകയായിരുന്നു.

20 വർഷത്തെ നിയമ പോരാട്ടം; വിജയം 2023-ൽ

2023-ൽ ഒരു ദീർഘകാല നിയമപോരാട്ടത്തിനൊടുവിൽ സെബാസ്റ്റ്യൻ വിജയിക്കുകയും കരിക്കിൻ വെള്ളത്തിനൊപ്പം അതിന്റെ അകത്തുള്ള ഭാഗവും ഉപയോഗിക്കുന്നതിൽ അദ്ദേഹത്തിന്റെ രീതി വേറിട്ടതാണെന്നും, ചൈനീസ് പാറ്റന്റ് ഉടമകൾ വെറും തേങ്ങവെള്ളം മാത്രമാണ് ഉപയോഗിക്കുന്നത് എന്നതും അദ്ദേഹം തെളിയിച്ചു. ഇതോടെയാണ് ഈ പാറ്റന്റ് തർക്കം അവസാനിച്ചത്.

'82 വയസുള്ള മലയാളി ഇന്ത്യയിൽ ആദ്യമായി കരിക്കിൽ നിന്ന് വൈൻ ഉണ്ടാക്കി', ആരാണയാൾ?

അദ്ദേഹം ഇപ്പോൾ യുഎസ്, യൂറോപ്യൻ യൂണിയൻ, കാനഡ, ഫിലിപ്പൈൻസ്, ഇൻഡോനേഷ്യ എന്നിവിടങ്ങളിൽ തന്റെ ഉൽപ്പന്നത്തിന് അന്താരാഷ്ട്ര പാറ്റന്റ് നേടാനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ് സെബാസ്റ്റ്യൻ.

കരിക്ക് വൈൻ : രുചിയും ആരോഗ്യവും ഒരുപോലെ നൽകുന്ന ഒന്ന്

വൈനിന്റ പ്രധാന ഘടകം കരിക്കിൻ വെള്ളം ആണെങ്കിലും, അതിന്റെ രുചി വർദ്ധിപ്പിക്കുന്നതിന് മാമ്പഴം, വാഴപ്പഴം, പാഷൻ ഫ്രൂട്ട് തുടങ്ങിയ പഴങ്ങൾ ചേർക്കുന്നുണ്ട്. കൂടാതെ, കറുവാപ്പട്ട, ഗ്രാമ്പൂ, വനില എക്സ്ട്രാക്ട് പോലുള്ള സുഗന്ധദ്രവ്യങ്ങളും ചേർത്ത് സമ്പന്നമായ ഒരു ട്രോപിക്കൽ-ഫ്രൂട്ടി അനുഭവം ഇത് കുടിക്കുന്നവർക്ക് ഒരുക്കുന്നു എന്നതാണ് പ്രത്യേകത.

"സാധാരണമായി ഗ്രേപ്പ് വൈൻ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വെള്ളം ഒഴിവാക്കി, ടെണ്ടർ കൊക്കോണട്ട് വെള്ളം പകരം ഉപയോഗിക്കുന്നത് ഈ വൈനിനെ കൂടുതൽ ശുദ്ധമാക്കുന്നു" എന്നതാണ് സെബാസ്റ്റ്യന്റെ അവകാശവാദം.

ഇതിൽ ആൽക്കഹോൾ ഉണ്ടോ

8% മുതൽ 10% വരെ ആൽക്കഹോൾ ഇതിൽ ഉണ്ട്. ഗ്രേപ്പ് വൈനിന്റെ കഠിനമായ രുചിക്ക് പകരം, ലഘുവായ ഒരു മധുരം നിറഞ്ഞ, ഒരു രുചിയാണ് കരിക്ക് വൈനിനുള്ളത് എന്ന് സെബാസ്റ്റ്യൻ പറയുന്നു.

ഭാവി പദ്ധതികൾ

ഭീമനാടിയിലെ തന്റെ കൃഷിയിടത്തിൽ ഒരു ആധുനിക വൈൻ ഫാക്ടറി ആരംഭിക്കാനുള്ള ശ്രമത്തിലാണ് സെബാസ്റ്റ്യൻ. നിലവിൽ ആൽക്കഹോൾ ഔട്ട്ലെറ്റുകൾ മുഖേന മാത്രമേ ഈ വൈൻ ലഭ്യമാകൂ. പാറ്റന്റ് പ്രശ്നങ്ങളും ലൈസൻസിങ് പ്രതിസന്ധികളും ഒത്തുതീർന്നതോടെ, ഈ അപൂർവ കരിക്ക് വൈൻ അടുത്തിടെ വിപണിയിൽ എത്തിച്ചേരും.

കേരളത്തിന്റെ സാംസ്കാരിക മദ്യവിപണിയിൽ പുതിയൊരു വിപ്ലവം തന്നെ സെബാസ്റ്റ്യൻ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. 82-ആം വയസ്സിലും കേരളത്തിലെ നാട്ടുമദ്യ ഉല്പാദന രംഗത്ത് സെബാസ്റ്റ്യൻ ചരിത്രം കുറിച്ചിരിക്കുകയാണ് എന്ന് നിസ്സംശയം പറയാം.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X