ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ തൊഴിൽ സർവേകളിലൊന്നായ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ കഴിഞ്ഞ ദിവസം ഒരു റിപ്പോർട്ട് പുറത്തു വിട്ടിരുന്നു. കേരളത്തിന് വളരെയധികം സന്തോഷം നൽകുന്ന ഒന്നാണ് ആ റിപ്പോർട്ട്. 2023-24 കാലയളവിൽ സംസ്ഥാനത്തെ ആകെ തൊഴിലാളികളുടെ സംഖ്യ 1.51 കോടിയായി ഉയർന്നതായി സർവേ വ്യക്തമാക്കുന്നു. 2020-21ൽ ഇത് 1.30 കോടിയായിരുന്നു. മൂന്നു വർഷത്തിനിടെ 16% ശതമാനത്തിൽ കൂടുതൽ വളർച്ചയാണ് ഇവിടെ സംഭവിച്ചത്.
വളർച്ചയ്ക്ക് പ്രധാന ആധാരമായത് സ്ത്രീകളുടെ തൊഴിലാളി പങ്കാളിത്തം കൂടിയതും സ്ഥിരമായ തൊഴിൽ അവസരങ്ങൾ വർധിച്ചതുമാണെന്ന് സർവേ വ്യക്തമാക്കുന്നു. 2020-21ൽ 32.3% ആയിരുന്ന കേരളത്തിലെ സ്ത്രീകളുടെ തൊഴിലാളി പങ്കാളിത്തം 2023-24ൽ 36.4% ആയി ഉയർന്നു. ദേശീയതലത്തിൽ ഇത് 29.5%ൽ നിന്ന് 34.2% ആയി വർധിച്ചു.
സ്തിരതയുള്ള തൊഴിൽ അവസരങ്ങൾ കേരളത്തിന്റെ പ്രത്യേകത
ബംഗളൂരുവിൽ ആസ്ഥാനമായ ഫൗണ്ടേഷൻ ഫോർ അഗ്രേറിയൻ സ്റ്റഡീസ് (FAS) ഗവേഷകനായ സി.എ. സേതു പറയുന്നു: "ദേശീയതലത്തിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തിലെ വളർച്ചയുടെ ഭൂരിഭാഗവും കാർഷിക സ്വയംതൊഴിലിലാണ്. എന്നാൽ കേരളത്തിൽ പ്രധാനമായും സേവന മേഖലയിൽ സ്ഥിരതയുള്ള ജോലികളിലാണ് ഈ വളർച്ച."
പി എൽ എഫ് എസ് അനുസരിച്ച് തൊഴിൽ മേഖലകൾ സ്വയംതൊഴിൽ, സാഹസിക ജോലികൾ, സ്ഥിരതയുള്ള ജോലികൾ എന്നീ വിഭാഗങ്ങളായാണ് വിശകലനം ചെയ്യുന്നത്. കേരളത്തിലെ തൊഴിൽ വിപണി സ്ഥിരതയുള്ള ജോലികളുടെ വർധനവിനാൽ നയിക്കപ്പെടുന്നത്, തൊഴിൽ മേഖലയിൽ സുരക്ഷിതമായ അവസരങ്ങൾ വർദ്ധിച്ചതിന്റെ സൂചനയാണെന്ന് ഇദ്ദേഹം വ്യക്തമാക്കുന്നു.

വ്യവസായ വളർച്ചയും സ്ത്രീ സംരംഭകരുടെ പങ്കും ഉയർന്നത് ആശ്വാസം
കേരള സംസ്ഥാന പ്ലാനിങ് ബോർഡ് അംഗമായ ഡോ. കെ. രവി രാമൻ പറയുന്നു: "കഴിഞ്ഞ എട്ട് വർഷത്തിനിടെ ഇടതുപക്ഷ ഭരണകാലത്ത് കേരളത്തിലെ തൊഴിലില്ലായ്മ 11.4%ൽ നിന്ന് 7.2% ആയി കുറഞ്ഞു. എന്നാൽ സ്ത്രീകളുടെ തൊഴിൽ വിപണിയിലേക്കുള്ള പ്രവേശനം അനുകൂലമായ രീതിയിൽ വർദ്ധിക്കുകയും ചെയ്തു."
ഈ മാറ്റത്തിനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ് ചെറുകിട-ഇടത്തരം വ്യവസായങ്ങളിൽ സ്വകാര്യ നിക്ഷേപം വർദ്ധിച്ചതെന്നും, ഇത് സ്ത്രീ സംരംഭകർക്ക് ലഭിച്ച പ്രോത്സാഹനമാണെന്നും അദ്ദേഹം പറയുന്നു. രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം രജിസ്റ്റർ ചെയ്ത 3 ലക്ഷം പുതിയ സംരംഭങ്ങളിൽ 93,000 (31%) സംരംഭങ്ങളും സ്ത്രീകൾക്ക് മുൻഗണന നൽകുന്നവയായിരുന്നു.
ഉന്നത വിദ്യാഭ്യാസമുള്ളവരിലെ ജോലി ഇല്ലായ്മ കുറയുന്നു
ഉന്നത വിദ്യാഭ്യാസമുള്ള ആളുകളിലെ തൊഴിൽ ഇല്ലായ്മ കേരളത്തിലും ദേശീയതലത്തിലും കുറയുന്നുവെന്ന് ഈ സർവേ വ്യക്തമാക്കുന്നു. 2020-21ൽ 27.9% ആയിരുന്ന കേരളത്തിലെ ഈ നിരക്ക് 2023-24ൽ 20.4% ആയി കുറഞ്ഞു.
ഇനി കൂടുതൽ ശ്രദ്ധ വേണ്ടതുണ്ട്
ഇങ്ങനെയൊക്കെ ആണെങ്കിലും, കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ-ഇക്കണോമിക് ആൻഡ് എൻവയരോണമെന്റൽ സ്റ്റഡീസ് (CSES) ഫെലോ രക്കി തിമോത്തി മുന്നറിയിപ്പ് നൽകുന്നു: "കേരളത്തിലെ തൊഴിൽ വളർച്ചയേക്കുറിച്ച് ഞാനുറപ്പ് പറയില്ല, കാരണം ഈ പഠനത്തിലെ താരതമ്യം കോവിഡ് കാലഘട്ടമായ 2020-21നും 2023-24നും ഇടയിലാണു."
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിലെ പബ്ലിക് ഫിനാൻസ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഷംന തച്ചമ്പറമ്പൻ പറയുന്നു: "കോവിഡ് കാലത്തെ കുറഞ്ഞ ജോലി സാധ്യതകളുമായി ഇപ്പോഴത്തെത് താരതമ്യം ചെയ്യുന്നത് അക്കാദമിക് തലത്തിൽ ഗുണകരമല്ല." എന്നാൽ , ഈ അവലോകനം 2017-18 വരെ നീട്ടിയാലും കഥ ഇതേപോലെയായിരിക്കും എന്നതാണു സി.എ. സേതുവിന്റെ അഭിപ്രായം.
കേരളത്തിലെ ഇപ്പോഴത്തെ തൊഴിൽ വിപണി കൂടുതൽ സജീവവും സ്ത്രീകൾക്ക് അനുകൂലവുമാണ്. സ്ഥിരതയുള്ള തൊഴിൽ അവസരങ്ങൾ വർധിക്കുന്നതിനൊപ്പം, ഉന്നത വിദ്യാഭ്യാസമുള്ളവരിലെ തൊഴിൽ ഇല്ലായ്മ കുറയുന്നത് സാന്ദ്രമായ മാറ്റമാണ്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്, ഈ ദിവസങ്ങളില്‍ ബാങ്കുകള്‍ക്ക് അവധി, പകരം സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താം

33% ശതമാനം സബ്സിഡിയോടെ റെയില്‍വേയുടെ ഷിംല, കുളു, മണാലി പാക്കേജ്, വേനല്‍ അടിപൊളിയാക്കാം, ബുക്കിംഗ് തുടങ്ങി

ജനുവരിയില്‍ നടന്ന സിഎ ഇന്റര്‍, ഫൗണ്ടേഷന് പരീക്ഷാഫലം പുറത്ത്, പരിശോധിക്കേണ്ട വിധം, ലിങ്ക് ഇതാ

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്



Click it and Unblock the Notifications