കേരളത്തിന്റെ 'സ്വന്തം ചരക്കുകപ്പൽ സര്‍വ്വീസ്'.... കൊച്ചി മുതല്‍ അഴീക്കല്‍ വരെ; ആദ്യ സര്‍വ്വീസ് ദിവസങ്ങള്‍ക്കകം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: കേരളത്തിനുള്ളിലെ ചരക്കുനീക്കം ഇപ്പോള്‍ പ്രധാനമായും റോഡ് മാര്‍ഗ്ഗം ആണ് നടക്കുന്നത്. ഈ ചരക്കുനീക്കത്തിന്റെ ചെലവ് വളരെയേറെ കുറയ്ക്കാന്‍ ആകുന്ന ഒന്നാണ് ജലഗതാഗത മേഖല. ഒരുകാലത്ത് അത്തരം സംവിധാനം നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു.

ഇപ്പോള്‍ സമുദ്രമാര്‍ഗ്ഗമുള്ള ആഭ്യന്തര ചരക്കുനീക്കത്തിന് തിരിതെളിക്കുകയാണ് കേരളം. കൊച്ചിയേയും ബേപ്പൂരിനേയും അഴീക്കലിനേയും ബന്ധപ്പെടുത്തിക്കൊണ്ടാണ് ഈ കാര്‍ഗോ സര്‍വ്വീസ് നടത്തുക. പിന്നീട് ഇത് വിപുലീകരിക്കാനുള്ള പദ്ധതിയും ഉണ്ട്. ആദ്യ സര്‍വ്വീസ് ജൂണ്‍ 21 ന് ആണ് തുടങ്ങുന്നത്. വിശദാംശങ്ങള്‍ നോക്കാം...

കേരളത്തിന്റെ സ്വന്തം, പക്ഷേ...

കേരളത്തിന്റെ സ്വന്തം, പക്ഷേ...

കേരളത്തിലെ ആഭ്യന്തര ചരക്കുനീക്കമാണ് ഇതിലൂടെ ലക്ഷ്യം വക്കുന്നത്. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'റൗണ്ട് ദ കോസ്റ്റ്' എന്ന കമ്പനിയ്ക്കാണ് ഇതിന്റെ ചുമതല. അവരുടെ എംവി ഹോപ്പ് സെവന്‍ എന്ന ചരക്കുകപ്പല്‍ ആയിരിക്കും കൊച്ചി- ബേപ്പൂര്‍- അഴീക്കല്‍ തുറമുഖങ്ങളിലേക്ക് സര്‍വ്വീസ് നടത്തുക.

കൊല്ലത്തേക്കും

കൊല്ലത്തേക്കും

ആദ്യഘട്ടത്തില്‍ മൂന്ന് തുറമുഖങ്ങളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ ഇത് കൊല്ലത്തേക്കും വ്യാപിപ്പിക്കും എന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത് എന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. വലിയ സംഭരണ ശേഷിയുള്ള കപ്പല്‍ ആണ് സര്‍വ്വീസ് നടത്തുന്നത് എങ്കിലും ആദ്യ ഘട്ടത്തില്‍ 50 ടിഇയു കണ്ടെയ്‌നറുകള്‍ ആയിരിക്കും ഇതില്‍ ുണ്ടാവുക.

മലബാറിന് നേട്ടം

മലബാറിന് നേട്ടം

ഈ കാര്‍ഗോ സര്‍വ്വീസ് മലബാര്‍ മേഖലയിലെ വ്യാപാരികള്‍ക്ക് വലിയ നേട്ടമുണ്ടാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കൊച്ചി തുറമുഖത്ത് എത്തുന്ന കണ്ടെയ്‌നറുകള്‍ ഇപ്പോള്‍ റോഡ് മാര്‍ഗ്ഗമാണ് മലബാര്‍ മേഖലയിലേക്ക് എത്തിക്കുന്നത്. പുതിയ കാര്‍ഗോ സര്‍വ്വീസ് തുടങ്ങുന്നതോടെ, അത് വലിയൊരു അളവ് വരെ കടല്‍മാര്‍ഗ്ഗം ആക്കാന്‍ സാധിക്കും. ചരക്കുനീക്കത്തിന്റെ ചെലവില്‍ ഗണ്യമായ കുറവുവരും എന്നാണ് വിലയിരുത്തല്‍.

അപകടങ്ങള്‍ പേടിക്കണ്ട

അപകടങ്ങള്‍ പേടിക്കണ്ട

റോഡ് വഴിയുള്ള കണ്ടെയ്‌നര്‍ നീക്കത്തില്‍ അപകടങ്ങള്‍ പതിവ് സംഭവം ആണ്. അത് മൂലമുള്ള നഷ്ടവും വലുതായിരിക്കും. എന്നാല്‍ കടല്‍മാര്‍ഗ്ഗമുള്ള ചരക്കുനീക്കത്തില്‍ അത്തരം പ്രശ്‌നങ്ങള്‍ വളരെ അപൂര്‍വ്വമായി മാത്രമേ സംഭവിക്കാറുള്ളു. ചരക്കുനീക്കത്തിന്റെ ചെലവില്‍ 30 ശതമാനത്തോളം കുറവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇത് ഉത്പന്നങ്ങളുടെ വിലയിലും ഒരു പരിധിവരെ പ്രതിഫലിച്ചേക്കും.

കപ്പല്‍ കമ്പനിയ്ക്കും ആശ്വാസം

കപ്പല്‍ കമ്പനിയ്ക്കും ആശ്വാസം

പലപ്പോഴും ഒരിടത്ത് നിന്ന് കണ്ടെയ്‌നറുകളുമായി എത്തുന്ന കപ്പലുകള്‍ തിരികെ കാലിയായി പോകേണ്ട സാഹചര്യം വരാറുണ്ട്. ഇത് കപ്പല്‍ കമ്പനികള്‍ക്ക് വലിയ സാമ്പത്തിക നഷ്ടവും ഉണ്ടാക്കും. എന്നാല്‍ അങ്ങനെയൊരു ഭയം കേരളത്തിന്റെ കാര്യത്തില്‍ വേണ്ട. തിരികെയുള്ള യാത്രയില്‍ ചരക്കുകള്‍ കയറ്റാന്‍ ഇല്ലെങ്കില്‍ കപ്പല്‍ കമ്പനിയ്ക്ക് ഇന്‍സെന്റീവ് നല്‍കുമെന്ന് കേരള മാരിടീം ബോര്‍ഡ് സിഇഒ ടിപി സലീം കുമാര്‍ പറഞ്ഞതായും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

രണ്ടര വര്‍ഷത്തിന് ശേഷം

രണ്ടര വര്‍ഷത്തിന് ശേഷം

കേരളത്തില്‍ ഇതിന് മുമ്പും ആഭ്യന്തര ചരക്കുനീക്കത്തിന് ചരക്കുകപ്പലുകളുടെ സര്‍വ്വീസ് ഉണ്ടായിപുന്നു. എന്നാല്‍ തര്‍ക്കങ്ങളെ തുടര്‍ന്ന് അത് അവസാനിപ്പിക്കുന്ന സ്ഥിതിയാണ് ഉണ്ടായത്. ഇപ്പോള്‍ രണ്ടര വര്‍ഷത്തിന് ശേഷം ആണ് ആഭ്യന്തര ചരക്കുനീക്കത്തിനായി പുതിയൊരു കടല്‍ കാര്‍ഗോ സേവനം പുനരാരംഭിക്കുന്നത്.

Read more about: kerala
English summary

Kerala to restart Freight Service connecting Kochi- Beypore- Azheekal ports on June 21 | കേരളത്തിന്റെ 'സ്വന്തം ചരക്കുകപ്പൽ സര്‍വ്വീസ്'.... കൊച്ചി മുതല്‍ അഴീക്കല്‍ വരെ; ആദ്യ സര്‍വ്വീസ് ദിവസങ്ങള്‍ക്കകം

Kerala to restart Freight Service connecting Kochi- Beypore- Azheekal ports on June 21
Story first published: Wednesday, June 16, 2021, 17:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X