വി-ഗാർഡ് ഇൻഡസ്ട്രീസ് എന്ന പേര് കേൾക്കുമ്പോഴേ എല്ലാ മലയാളികൾക്കും ആദ്യം മനസ്സിൽ വരുന്നത് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി എന്ന മനുഷ്യനെയാണ്. മൂന്നാം പാദത്തിൽ അറ്റാദായത്തിൽ 3.4 ശതമാനം വർധന വി ഗാർഡ് രേഖപ്പെടുത്തുമ്പോൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വരെ പ്രാധാന്യം കൊടുത്തുകൊണ്ട് ബിസിനസ് രംഗവും അതോടൊപ്പം വളർത്താൻ അദ്ദേഹം കാണിച്ച മനക്കരുത്ത് തന്നെയാണ് എപ്പോഴും ഓർമ്മിക്കപ്പെടേണ്ടത്.
60.22 കോടി രൂപയായാണ് വിഗാർഡ് കമ്പനി ഈ പാദത്തിൽ അറ്റാദായം നേടിയത്, കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 58.24 കോടി രൂപയായിരുന്നു. അതായത് ഓരോ വർഷവും മികച്ച വളർച്ചയാണ് വി ഗാർഡ് രേഖപ്പെടുത്തുന്നത്. ഇതോടെ കമ്പനിയുടെ വരുമാനം 8.9 ശതമാനം ഉയർന്ന് 1,268.65 കോടി രൂപയായി. 2023 ഡിസംബർ പാദത്തിൽ കഴിഞ്ഞ വർഷം ഇത് 1,165.39 കോടി രൂപയായിരുന്നു. ഒമ്പത് മാസത്തെ മൊത്തത്തിലുള്ള അറ്റാദായം 22.7 ശതമാനം വർധിച്ച് 222.58 കോടി രൂപയായി, 2022-23 സമാന കാലഘട്ടത്തിൽ ഇത് 181.41 കോടി രൂപയായിരുന്നു.

വരുമാനത്തിലും അറ്റാദായത്തിലും കുറവ്
കണക്കുകൾ പരിശോധിച്ചാൽ സെപ്റ്റംബർ പാദത്തേക്കാൾ ഡിസംബർ പാദത്തിൽ വി ഗാർഡിന്റെ വരുമാനത്തിലും അറ്റാദായത്തിലും കുറവുണ്ടായി എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. സെപ്റ്റംബർ പാദത്തിൽ 1,293.99 കോടി രൂപ വരുമാനമുണ്ടായപ്പോൾ, ഡിസംബർ പാദത്തിൽ ഇത് 1,268.65 കോടിയിലേക്ക് കുറഞ്ഞു. അറ്റാദായം 63.39 കോടി രൂപയിൽ നിന്ന് 60.22 കോടി രൂപയായി കുറഞ്ഞതും വ്യക്തമാണ്.
ഓഹരി വിപണി പ്രകടനം
കമ്പനിയുടെ അറ്റാദായം വർദ്ധിച്ചിട്ടും ഓഹരിയുടെ വിലയിൽ നേരിയ ഇടിവ് അനുഭവപ്പെട്ടു. കഴിഞ്ഞ ദിവസം വി-ഗാർഡ് ഓഹരി 4.22 ശതമാനം നഷ്ടത്തിൽ 350 രൂപയ്ക്ക് ക്ലോസ് ചെയ്‌തു. എന്നാൽ, ഇന്ന് ഓഹരി 1.50 ശതമാനം ഉയർന്ന് 359 രൂപയ്ക്ക് വ്യാപാരം തുടരുന്നു.
കോച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വിരമിക്കുന്നു
വി-ഗാർഡ് ഇൻഡസ്ട്രീസിന്റെയും വണ്ടർലയുടെയും ചെയർമാൻ ആയ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി മാർച്ച് 31ന് ഔദ്യോഗികമായി വിരമിക്കുമെന്നാണ് ധനം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. എന്നാൽ, കമ്പനിയുമായി നേരിട്ട് ബന്ധം തുടരുമെന്നും വലിയ ഓഹരികളുടെ ഉടമയായിരിക്കും എന്നും അറിയിച്ചിട്ടുണ്ടെന്ന് ധനം റിപ്പോർട്ട് ചെയ്യുന്നു.
1977ൽ വെറും ഒരു ലക്ഷം രൂപയുടെ മൂലധനത്തോടെ ആരംഭിച്ച വി-ഗാർഡ് ഇൻഡസ്ട്രീസ് ഇന്ന് 25,000 കോടി രൂപയോളമാണ് വിപണി മൂല്യത്തോടെ വളർന്നത്. കമ്പനി മാത്രമല്ല, വീഗാലാൻ്റ്, വണ്ടർലാ, വീഗാലാൻ്റ് ഹോംസ് തുടങ്ങിയ മേഖലകളിലും വിജയകരമായ ഒരു സംരംഭകനായി ചിറ്റിലപ്പിള്ളി ഇപ്പോൾ വളർന്നു പന്തലിച്ചു നിൽക്കുകയാണ്. 75-ാം വയസ്സിന് ശേഷം ജീവിതം പ്രധാനമായും മനുഷ്യകാരുണ്യ പ്രവർത്തനങ്ങൾക്ക് സമർപ്പിച്ചെങ്കിലും, വി-ഗാർഡ് ഡവലപേഴ്‌സ്, ചിറ്റിലപ്പിള്ളി സ്‌ക്വയർ എന്നീ സംരംഭങ്ങളിൽ അദ്ദേഹം തുടർന്നും സജീവമായി ഇടപെടുമെന്നാണ് സൂചന.
More From GoodReturns

ബന്ധൻ ബാങ്ക് എഫ്ഡി: നിക്ഷേപകർക്ക് വമ്പൻ നേട്ടം, പലിശ നിരക്ക് കുത്തനെ ഉയർത്തി!

മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ആശ്വാസം; സെബിയുടെ പുതിയ നിയമം നിങ്ങളുടെ പണം സുരക്ഷിതമാക്കുന്നത് എങ്ങനെ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; തിങ്കളാഴ്ച ലാഭം കൊയ്യാൻ ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ബെംഗളൂരു ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ആശ്വാസം; മാലിന്യ സംസ്കരണ നിരക്ക് ഇനി കിലോയ്ക്ക് 8 രൂപ മാത്രം!

അശോക് ലെയ്ലൻഡിന് വൻ വിജയം: ഡിടിസിയിൽ നിന്ന് ലഭിക്കുന്നത് 222 കോടി രൂപ!

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

ബിഎംടിസി ബസിൽ ഇനി ആരും ഇറങ്ങേണ്ട; യാത്രക്കാർക്ക് ആശ്വാസമായി പുതിയ കർശന നിർദ്ദേശം!

ദുബായിൽ സ്വർണ്ണവില കുറഞ്ഞു: ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പവന് ലാഭം എത്ര?

ദുബായിൽ സ്വർണ്ണവില കുറവോ? ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് ലഭിക്കുന്ന ലാഭം എത്ര?

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇന്ത്യൻ ഓട്ടോ ഓഹരികളിൽ വൻ ഇടിവിന് സാധ്യതയോ?

ബംഗളൂരുവിന്റെ രണ്ടാം വിമാനത്താവളം ഹാരോഹള്ളിയിലേക്ക്? സാധ്യതകൾ ഇങ്ങനെ, അറിയേണ്ടതെല്ലാം



Click it and Unblock the Notifications