കഴിഞ്ഞ രണ്ട് മാസത്തിനിടെ കോവിഡ് പ്രതിസന്ധിയുടെ ആദ്യ രണ്ട് മാസങ്ങളിൽ നഷ്ടപ്പെട്ട സമ്പത്തിന്റെ ഭൂരിഭാഗവും ലോകത്തിലെ മികച്ച 100 ശതകോടീശ്വരന്മാരും വീണ്ടെടുത്തതായി റിപ്പോർട്ട്. ഓരോ വർഷവും ലോക സമ്പന്നരുടെ പട്ടിക തയ്യാറാക്കുന്ന ചൈന ആസ്ഥാനമായ ഹൂറൻ സമ്പന്ന പട്ടികയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൊവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള നാല് മാസത്തെ സമ്പത്തിനെക്കുറിച്ചാണ് പ്രത്യേക റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
മുകേഷ് അംബാനി
റിപ്പോർട്ട് അനുസരിച്ച്, ലോകത്തിലെ മികച്ച 100 സമ്പന്നരിൽ ഉൾപ്പെടുന്ന നാല് ഇന്ത്യൻ ശതകോടീശ്വരന്മാരും നഷ്ടമായ സമ്പത്ത് വേഗത്തിൽ തിരിച്ചു പിടിച്ചു. മുകേഷ് അംബാനി തന്റെ സമ്പത്തിൽ വി ആകൃതിയിലുള്ള വീണ്ടെടുക്കലാണ് നടത്തിയിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. കൊവിഡ് പൊട്ടിപ്പുറപ്പെട്ട ആദ്യ രണ്ട് മാസങ്ങളിൽ അംബാനിക്ക് 19 ബില്യൺ ഡോളർ നഷ്ടമായപ്പോൾ, കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 18 ബില്യൺ ഡോളർ (ഏകദേശം 1.37 ലക്ഷം കോടി രൂപ) അംബാനി തിരിച്ചു പിടിച്ചു.
എട്ടാമത്തെ ധനികൻ
ഇതിനർത്ഥം കഴിഞ്ഞ രണ്ട് മാസത്തിനിടെ ഓരോ മണിക്കൂറിലും 95 കോടി രൂപ അദ്ദേഹം സമ്പത്തിൽ ചേർത്തുവെന്നാണ്. ഹൂറൺ റിപ്പോർട്ട് അനുസരിച്ച്, അംബാനി ഇപ്പോൾ ലോകത്തിലെ എട്ടാമത്തെ ധനികനാണ്.
സൈറസ് പൂനവല്ല
അതേസമയം, കൊവിഡ് -19 വാക്സിൻ വിതരണ സാധ്യതയുടെ പിൻബലത്തിൽ ഇന്ത്യയിലെ വാക്സിൻ രാജാവ് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ സൈറസ് പൂനവല്ലയുടെ സ്വത്ത് 25 ശതമാനം ഉയർന്ന് 15 ബില്യൺ ഡോളറിലെത്തി. ലോകത്തെ മികച്ച 100 ശതകോടീശ്വരന്മാരുടെ റാങ്കിംഗിൽ പൂനവല്ല 57-ാം സ്ഥാനത്ത് എത്തി. മുമ്പ് 86-ാം സ്ഥാനത്തായിരുന്നു ഇദ്ദേഹം.
ഗൌതം അദാനി
മികച്ച 100 കോടീശ്വരന്മാരുടെ പട്ടികയിൽ ബാക്കിയുള്ള രണ്ട് ഇന്ത്യക്കാർ ഗൌതം അദാനിയും എച്ച്സിഎല്ലിലെ ശിവ് നാടാറുമുാണ്. അവരുടെ സമ്പത്ത് യഥാക്രമം 18%, 6% എന്നിങ്ങനെയായി കുറഞ്ഞു. എന്നാൽ ഹ്യൂറൻ റിപ്പോർട്ട് അനുസരിച്ച്, ലോകത്തെ മികച്ച 100 സമ്പന്നരിൽ കൊവിഡ് ആരംഭിച്ച ആദ്യ രണ്ട് മാസങ്ങളിൽ കണ്ട പ്രാരംഭ നഷ്ടത്തിന്റെ 98% തിരികെ നേടി.
ജെഫ് ബെസോസ്
ആമസോൺ ഉടമ ജെഫ് ബെസോസാണ് സമ്പാദ്യം ഏറ്റവും കൂടുതൽ നേടിയ വ്യക്തി. അദ്ദേഹത്തിന്റെ സമ്പത്ത് 20 ബില്യൺ മുതൽ 160 ബില്യൺ വരെ ഉയർന്നു. വിവാഹമോചനത്തിനുശേഷവും ജെഫ് ബെസോസ് ബിൽ ഗേറ്റ്സിനേക്കാൾ 60 ബില്യൺ യുഎസ് ഡോളർ സമ്പന്നനാണ്, ഇത് ലോകത്തിലെ മികച്ച രണ്ട് സ്ഥാനങ്ങൾ തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസമാണെന്ന് ഹ്യൂറൻ റിപ്പോർട്ടിന്റെ ചെയർമാനും മുഖ്യ ഗവേഷകനുമായ റൂപർട്ട് ഹൂഗെവർഫ് പറഞ്ഞു.
വാറൻ ബഫെറ്റ്
വാറൻ ബഫെറ്റ്, ബെർണാഡ് അർനോൾട്ട് എന്നിവരാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട മറ്റ് സമ്പന്നർ. വർക്ക് 18 ബില്യൺ ഡോളർ വീതം നഷ്ടമായി. കാർലോസ് സ്ലിമിന് 17 ബില്യൺ ഡോളർ നഷ്ടമായി. കഴിഞ്ഞ നാല് മാസത്തിനിടെ 14 വ്യക്തികൾക്ക് 5 ബില്യൺ ഡോളർ വീതം നഷ്ടമായി.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications