എല്‍ഐസി സ്വകാര്യവത്കരണം: രാജ്യവ്യാപക പണിമുടക്ക് സമരം നടത്തി ജീവനക്കാര്‍

ദില്ലി: പൊതുമേഖല സ്ഥാപനായ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറോഷന്‍ (എല്‍ഐസി) സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമരം നടത്തി ജീവനാക്കാര്‍. എൽഐസിയുടെ ഓഹരികൾ വിറ്റഴിക്കുന്നതിലും ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം 74 ശതമാനമായി ഉയർത്തുന്നതിലും പ്രതിഷേധിച്ച് രാജ്യവ്യാപകമായി വ്യാഴാഴ്ച സമരം നടത്തിയതെന്ന് ജിവനക്കാരുടം സംഘടനാ പ്രതിനിധികള്‍ വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് പറഞ്ഞു.

ഐപിഒയിലൂടെ എല്‍ഐസിയുടെ നിശ്ചിത ശതമാനം ഓഹരി വിറ്റഴിക്കാനാണ് ലക്ഷ്യമിടുന്നത്. ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ ഇക്കാര്യം പ്രഖ്യാപിക്കുകയുംചെയ്തിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷൂറന്‍സ് കമ്പനിയായ എല്‍ഐസി നിലവില്‍ കേന്ദ്ര സര്‍ക്കാറിന്‍റെ ഉടമസ്ഥതയിലാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ 1,14,000ത്തോളം ജീവനക്കാരും 29 കോടി പോളിസി ഉടമകളും എൽഐസിക്കുണ്ട്.

 എല്‍ഐസി സ്വകാര്യവത്കരണം: രാജ്യവ്യാപക പണിമുടക്ക് സമരം നടത്തി ജീവനക്കാര്‍

രണ്ടുദിവസത്തെ ബാങ്ക് പണിമുടക്കിന് പിന്നാലെയാണ് ഒരുദിവസത്തെ സമരം എൽഐസി ജീവനക്കരും പ്രഖ്യാപിച്ചത്. ബേങ്ക് ജീവനക്കാരുടെ സംയുക്ത വേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബേങ്ക് യൂണിയൻസ് (UFBU) ആയിരുന്നു ബാങ്കിങ് മേഖലയില്‍ ദ്വിദിന പണിമുടക്കിന് ആഹ്വാനം ചെയ്തത്. പത്ത് ലക്ഷത്തോളം എക്സിക്യൂട്ടീവുകൾ അടക്കമുള്ള ജീവനക്കാർ പണിമുടക്കിൽ പങ്കെടുത്തു. പണിമുടക്കിന് കേന്ദ്ര ട്രേഡ് യൂണിയനുകളും സംയുക്ത കിസാൻ മോർച്ചയും പിന്തുണ പ്രഖ്യാപിച്ചിരുന്നു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X