2024-25 സാമ്പത്തിക വർഷത്തിലെ നാലാം പാദങ്ങൾക്ക് തൊട്ടു പിന്നാലെ ഇന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരികൾ ഇടിയുന്നു. രാവിലെ വിപണി തുറക്കുമ്പോൾ 2,105.10 രൂപയിലായിരുന്നു ഓഹരി വില, എന്നാൽ ഇന്ന് ഏകദേശം 6 ശതമാനത്തോളം ഓഹരി വില ഇടിഞ്ഞിരിക്കുന്നു. മൈക്രോലെൻഡിംഗ് മേഖലയിലെ സമ്മർദ്ദമാണ് ഈ വീഴ്ചയ്ക്ക് പ്രധാന കാരണം. ഇന്ന് കൊട്ടക് മഹീന്ദ്ര ഓഹരികൾ ഇടിഞ്ഞെങ്കിലും ചില ബ്രോക്കറേജുകൾ ബൈ റേറ്റിംഗ് നൽകിയിട്ടുണ്ടായിരുന്നു.
എൽകെപി റിസർച്ച് കൊട്ടക് മഹീന്ദ്ര ഓഹരികൾക്ക് ബൈ റേറ്റിംഗ് നൽകിയിരുന്നു. 2490 രൂപയായിരുന്നു ഓഹരിയുടെ ലക്ഷ്യ വില. ബ്രോക്കറേജ് സ്ഥാപനമായ നോമുറ "ബൈ" റേറ്റിംഗിൽ നിന്ന് "ന്യൂട്രൽ" എന്ന ലെവലിലേക്ക് റേറ്റിംഗ് മാറ്റി. അതായത് ലക്ഷ്യ വില 2,110 രൂപയിൽ നിന്ന് 2,200 രൂപയായി ഉർത്തി.
മറുവശത്ത് ബ്രോക്കറേജ് സ്ഥാപനമായ CLSA ഓഹരിയുടെ റേറ്റിംഗ് "മേശം പ്രകടനം" റേറ്റിംഗ് നൽകിയെങ്കിലും "ഹോൾഡ്" എന്ന ലെവലിലേക്ക് മാറ്റി. മാത്രമല്ല ലക്ഷ്യ വില 2,125 രൂപയിൽ നിന്ന് 2,225 രൂപയായി ഉയർത്തി. എന്നാൽ ഇന്ന് ബിഎസ്ഇയിൽ ഓഹരി വില 5.18% ഇടിഞ്ഞ് 2071.90 രൂപയായി.
എൽകെപി റിസൾച്ചിൻ്റെ 'ബൈ' റേറ്റിംഗ്
ശക്തമായ വായ്പാ വളർച്ച, മെച്ചപ്പെട്ട ആസ്തി ഗുണനിലവാരം എന്നിവയുടെ സപ്പോർട്ടിൽ കൊട്ടക് മഹീന്ദ്ര ബാങ്ക് സ്ഥിരതയുള്ള ത്രൈമാസ പ്രകടനം കാഴ്ചവച്ചു. സേവിംഗ്സ് നിരക്ക് കുറയ്ക്കൽ പോലുള്ള നടപടികൾ ബാങ്ക് സ്വീകരിക്കുകയും കുറഞ്ഞ ചെലവിലുള്ള നിക്ഷേപങ്ങൾക്കായി ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തതോടെ അത് തുടർച്ചയായി മെച്ചപ്പെട്ടു. സ്ഥിരതയുള്ള ചെലവ്-വരുമാന (C/I) അനുപാതവും, ക്രെഡിറ്റ് കാർഡ് വളർച്ചയുമെല്ലാം ലാഭക്ഷമതയെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കും. എന്നാണ് എൽകെപി റിസർച്ച് വ്യക്തമാക്കിയത്. അതിനാൽ കൊട്ടക് മഹീന്ദ്ര ഓഹരികൾ വാങ്ങുവാനാണ് എൽകെപി റിസർച്ച് ആവശ്യപ്പെട്ടത്. എന്നാൽ ഇന്ന് വമ്പൻ ഇടിവാണ് പ്രകടമായത്.

കൊട്ടക് മഹീന്ദ്ര ബാങ്കിൻ്റെ നാലാം പാദ ഫലങ്ങൾ...
2025 സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ സ്റ്റാൻഡലോൺ ലാഭം 14% ഇടിഞ്ഞ് 3,552 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ലാഭം 4,133 കോടി രൂപയായിരുന്നു. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ മൊത്തം വരുമാനം നാലാം പാദത്തിൽ 16,712 കോടി രൂപയായി ഉയർന്നു. 2025 മാർച്ച് 31ന് അവസാനിച്ച പാദത്തിൽ കൊട്ടക് മഹീന്ദ്ര ബാങ്കിന് 13,530 കോടി രൂപയുടെ പലിശ വരുമാനം ലഭിച്ചു. ഇത് കഴിഞ്ഞ വർഷം നാലാം പാദത്തിൽ 12,307 കോടി രൂപയായിരുന്നു.
ബാങ്കിൻ്റ പ്രഥമ അറ്റ പലിശ വരുമാനം 5% വർദ്ധിച്ച് 7,284 കോടിയായി. അതേസമയം മറ്റ് വരുമാനം 7% വർദ്ധിച്ച് 3,182 കോടിയായി. ഉപഭോക്തൃ ആസ്തികൾ 13% വർദ്ധിച്ചു. പക്ഷേ അറ്റ പലിശ മാർജിൻ 4.97 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 5.28 ശതമാനമാണ്. സംയോജിത അടിസ്ഥാനത്തിൽ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ മൊത്തം വരുമാനം 27,174 കോടിയായി കുറഞ്ഞു.
കൊട്ടക് മഹീന്ദ്ര ബാങ്ക് ലാഭവിഹിതം 2025
2025 മാർച്ച് 31 ന് അവസാനിച്ച 2024-25 സാമ്പത്തിക വർഷത്തിൽ 5 രൂപ മുഖവിലയുള്ള ഇക്വിറ്റി ഷെയറിന് 2.50 രൂപ ലാഭവിഹിതം നൽകാൻ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ബോർഡ് ശുപാർശ ചെയ്തിട്ടുണ്ട്.
More From GoodReturns

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?



Click it and Unblock the Notifications