തിരുവനന്തപുരം; പാചകവാതക സിലിണ്ടറിന് 50 രൂപയാണ് ഉയർത്തിയിരിക്കുന്നത്. വില ഉയർന്നെങ്കിലും ഭൂരിഭാഗം ഉപഭോക്താക്കൾക്കും സബ്സിഡി ലഭിക്കുമോയെന്ന കാര്യത്തിൽ അവ്യക്ത തുടരുകയാണ്.മെയ് മുതൽ മിക്ക പാചക വാതക ഉപഭോക്താക്കൾക്കും സബ്‌സിഡികൾ ലഭിച്ചിട്ടില്ല. അന്താരാഷ്ട്ര വിപണിയിൽ പാചകവാതക വില കുറഞ്ഞതും രാജ്യത്ത് എൽപിജി നിറക്കുന്നതിനുള്ള ചാർജ് ഉയർന്നതുമാണ് ഇതിന് കാരണമായി പറയുന്നത്.

കഴിഞ്ഞ വർഷം ജൂണിൽ ദില്ലിയിൽ സബ്സിഡി പാചക ഗ്യാസ് സിലിണ്ടറിന് 497 രൂപയായിരുന്നു വില.അതിനുശേഷം പിന്നീട് 147 രൂപയാണ് വർധിച്ചത്.ജൂണിൽ ദില്ലിയിൽ ഒരു ഉപഭോക്താവിന് സബ്സിഡി ലഭിച്ചത് 240 രൂപയായിരുന്നു.എന്നാൽ, ഡിസംബറി ൽ പുതിയ നിരക്ക് പ്രകാരം എൽപിജി സിലിണ്ടറുകൾ വാങ്ങുന
ഉപഭോക്താക്കൾക്ക് സബ്സിഡി ലഭിക്കാനുള്ള അർഹതയുണ്ടോയെന്ന് സർക്കാർ ഇതുവരെ എണ്ണ കമ്പനികളെ അറിയിച്ചിട്ടില്ലെന്ന് വ്യവസായ എക്സിക്യൂട്ടീവുകൾ വ്യക്തമാക്കുന്നു.
2019-20 കാലയളവിലെ 22,635 കോടി രൂപയിൽ നിന്നും ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ പാചക വാതക സബ്സിഡി 1,126 കോടി രൂപയായി കുറഞ്ഞിരുന്നു.2018-20 കാലയളവിലെ എൽപിജി സബ്സിഡി 31,447 കോടിയിൽ നിന്ന് 2019-20 ൽ 28% ആയി കുറഞ്ഞു .എണ്ണ വില കുറയുകയും ആഭ്യന്തര റീഫിൽ നിരക്ക് ഉയരുകയും ചെയ്തതാണ് ഇതിനു കാരണം
മണ്ണെണ്ണ സബ്സിഡിയും ഈ വർഷം പൂജ്യമായി കുറഞ്ഞു, 2019-20ൽ 1,869 കോടി രൂപയായിരുന്നു.
അഞ്ചുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പാചക വാതക വില രാജ്യത്ത് വർധിച്ചത്.ജൂലൈയിലാണ് പാചക വാതക സിലിണ്ടറിന്റെ വില അവസാനമായി വർധിപ്പിച്ചത്.അന്താരാഷ്ട്ര വിപണിയിലുണ്ടായിരിക്കുന്ന വിലവര്‍ധനവിന്റെ ഭാഗമായാണ് പാചക വാതകത്തിന്റെ വില വര്‍ധിപ്പിക്കുന്നതെന്നാണ് വിവരം.വില വർധിച്ചതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില ഇനി 651 രൂപയാകും. വാണിജ്യ സിലിണ്ടറിന് 55 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ വില 1293 രൂപയാകും.


Click it and Unblock the Notifications