ഡിസംബർ മാസം ആശ്വാസത്തോടെയാണ് ആരംഭിക്കുന്നത്. പാചകവാതക വില സിലിണ്ടറിന്‍റെ വീണ്ടും കുറച്ചു. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപയാണ് കുറച്ചത്. തുടർച്ചയായ രണ്ടാം മാസമാണ് പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ എൽപിജി സിലിണ്ടർ വില കുറയ്ക്കുന്നത്. കൊച്ചിയിൽ 1,587 രൂപയാണ് പുതുക്കിയ വില. തിരുവനന്തപുരത്ത് 1,608 രൂപ. കോഴിക്കോട്ട് 1,619.5 രൂപ. 19 കിലോ എൽപിജി സിലിണ്ടറിന് 1,580.5 രൂപയാണ് ഡൽഹിയിലെ വില. ചെന്നൈയിൽ എൽപിജിയുടെ വില 1,739.5 രൂപയായി.
വാണിജ്യ എൽപിജി സിലിണ്ടർ വില കുറച്ച തീരുമാനം ഹോട്ടൽ, റസ്റ്ററന്റ്, തട്ടുകടകൾ തുടങ്ങിയവയ്ക്ക് നേട്ടമാകും. അതേസമയം ഗാർഹിക എൽപിജി സിലിണ്ടർ വില കുറയ്ക്കാൻ എണ്ണക്കമ്പനികൾ തയാറായിട്ടില്ല. ഗാർഹിക സിലിണ്ടറിന് ഏറ്റവുമൊടുവിൽ വില പരിഷ്കരിച്ചത് 2024 മാർച്ച് എട്ടിനാണ്.
എല്ലാമാസവും പരിഷ്കരണം
രാജ്യാന്തര ക്രൂഡ് ഓയിൽ വില അടിസ്ഥാനമാക്കി ഓരോ മാസവും ഒന്നിനാണ് എണ്ണക്കമ്പനികൾ എൽപിജി വില പരിഷ്കരിക്കുന്നത്. നിലവിൽ ക്രൂഡ് ഓയിൽ വില അൽപം താഴ്ന്ന സാഹചര്യത്തിലാണ് വില കുറച്ചത്. അതേസമയം വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല. ഇന്ത്യയിൽ എൽപിജിയുടെ വില തീരുമാനിക്കുമ്പോൾ പരിഗണിക്കപ്പെടുന്ന നിരവധി പ്രധാന ഘടകങ്ങളുണ്ട്. അവയിൽ ചിലത് ഇവയാണ്
1. എൽപിജിയുടെ അന്താരാഷ്ട്ര വിലകൾ
2. അന്താരാഷ്ട്ര വിപണിയിലെ അസംസ്കൃത എണ്ണ വിലയിലെ ചലനം.
3. ഡോളറിനെതിരെ രൂപയുടെ വിലയിലെ ചലനം.
4. കസ്റ്റം തീരുവകൾ.
5. ബോട്ടിലിംഗ് ചെലവുകൾ.
6. മാർക്കറ്റിംഗ് ചെലവുകൾ.
7. ഡീലർ കമ്മീഷനുകൾ.
8. പോർട്ട് ചാർജുകൾ.

വരും മാസങ്ങളിൽ വില കൂടുമോ..?
എൽപിജി സബ്സിഡി കാരണം എണ്ണ കമ്പനികൾ ഇതിനകം തന്നെ നഷ്ടത്തിലാണ്. നിലവിൽ 53,700 കോടി രൂപയാണ് നഷ്ടമുണ്ടെന്നാണ് നുവാമ റിസർച്ചിന്റെ റിപ്പോർട്ട് പറയുന്നത്. 12 ഗഡുക്കളായി സർക്കാരിൽ നിന്ന് 30,000 കോടി രൂപയുടെ സബ്‌സിഡി കമ്പനികൾക്ക് ലഭിക്കാൻ സാധ്യതയുണ്ട്. ശൈത്യകാലത്ത് ദൈനംദിന ഉപയോഗത്തിനുള്ള എൽപിജി വില സാധാരണയായി വർദ്ധിക്കാറുണ്ട്. നിലവിലുള്ള സഞ്ചിത നഷ്ടങ്ങളുടെ 56 ശതമാനം മാത്രമേ സബ്സിഡി നികത്തുകയുള്ളൂ.
എൽപിജി ഇറക്കുമതി ചെയ്യുന്നതിനോ സോഴ്‌സ് ചെയ്യുന്നതിനോ ഉള്ള ചെലവ് ഉപഭോക്താക്കൾക്ക് ലഭ്യമായ ചില്ലറ വിൽപ്പന വിലയേക്കാൾ കൂടുതലാകുമ്പോൾ ഉണ്ടാകുന്ന നഷ്ടമാണ് അണ്ടർ-റിക്കവറി. ഈ നഷ്ടം നികത്താൻ എൽപിജി വിലകൾ അല്പം വർദ്ധിപ്പിച്ചേക്കാമെന്ന് റിപ്പോർട്ട്. അങ്ങനെ സംഭവിച്ചാൽ കുടുംബ ബജറ്റിന്‍റെ താളം തെറ്റുമെന്ന് ഉറപ്പാണ്.
ക്രൂഡ് ഓയിൽ വില കൂടുമോ കുറയുമോ..?
അടുത്ത വർഷം ആദ്യ പാദത്തിൽ ഉൽപാദന വർദ്ധനവ് താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള തീരുമാനം ഒപെക് വീണ്ടും സ്ഥിരീകരിച്ചതിനെത്തുടർന്ന് തിങ്കളാഴ്ച ബ്രെന്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചറുകൾ ബാരലിന് 1% ത്തിലധികം ഉയർന്ന് 63.1 ഡോളറിലെത്തി. സീസണൽ ഘടകങ്ങൾ ചൂണ്ടിക്കാട്ടി ഒക്ടോബർ ആദ്യം പ്രഖ്യാപിച്ച മൂന്ന് മാസത്തെ നിർത്തലാക്കൽ ഞായറാഴ്ച ഗ്രൂപ്പ് സ്ഥിരീകരിച്ചു. എന്നിരുന്നാലും, റഷ്യ-ഉക്രെയ്ൻ സമാധാന കരാറിനുള്ള സാധ്യതകൾ ക്രൂഡ് ഓയിലിന്റെ നേട്ടങ്ങളെ പരിമിതപ്പെടുത്തുന്നു, ഇത് റഷ്യൻ എണ്ണയുടെ മേലുള്ള ഉപരോധങ്ങൾ നീക്കുന്നതിനും അടുത്ത വർഷം ഗണ്യമായ മിച്ചം പ്രതീക്ഷിക്കുന്ന വിപണിയിലേക്ക് കൂടുതൽ ബാരലുകൾ ചേർക്കുന്നതിനും വഴിയൊരുക്കും എന്ന് ട്രേഡിംഗ് ഇക്കണോമിക്സ് ഡാറ്റ വ്യക്തമാക്കുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications