ഡിസംബർ മാസം ആശ്വാസത്തോടെയാണ് ആരംഭിക്കുന്നത്. പാചകവാതക വില സിലിണ്ടറിന്‍റെ വീണ്ടും കുറച്ചു. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപയാണ് കുറച്ചത്. തുടർച്ചയായ രണ്ടാം മാസമാണ് പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ എൽപിജി സിലിണ്ടർ വില കുറയ്ക്കുന്നത്. കൊച്ചിയിൽ 1,587 രൂപയാണ് പുതുക്കിയ വില. തിരുവനന്തപുരത്ത് 1,608 രൂപ. കോഴിക്കോട്ട് 1,619.5 രൂപ. 19 കിലോ എൽപിജി സിലിണ്ടറിന് 1,580.5 രൂപയാണ് ഡൽഹിയിലെ വില. ചെന്നൈയിൽ എൽപിജിയുടെ വില 1,739.5 രൂപയായി.
വാണിജ്യ എൽപിജി സിലിണ്ടർ വില കുറച്ച തീരുമാനം ഹോട്ടൽ, റസ്റ്ററന്റ്, തട്ടുകടകൾ തുടങ്ങിയവയ്ക്ക് നേട്ടമാകും. അതേസമയം ഗാർഹിക എൽപിജി സിലിണ്ടർ വില കുറയ്ക്കാൻ എണ്ണക്കമ്പനികൾ തയാറായിട്ടില്ല. ഗാർഹിക സിലിണ്ടറിന് ഏറ്റവുമൊടുവിൽ വില പരിഷ്കരിച്ചത് 2024 മാർച്ച് എട്ടിനാണ്.
എല്ലാമാസവും പരിഷ്കരണം
രാജ്യാന്തര ക്രൂഡ് ഓയിൽ വില അടിസ്ഥാനമാക്കി ഓരോ മാസവും ഒന്നിനാണ് എണ്ണക്കമ്പനികൾ എൽപിജി വില പരിഷ്കരിക്കുന്നത്. നിലവിൽ ക്രൂഡ് ഓയിൽ വില അൽപം താഴ്ന്ന സാഹചര്യത്തിലാണ് വില കുറച്ചത്. അതേസമയം വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല. ഇന്ത്യയിൽ എൽപിജിയുടെ വില തീരുമാനിക്കുമ്പോൾ പരിഗണിക്കപ്പെടുന്ന നിരവധി പ്രധാന ഘടകങ്ങളുണ്ട്. അവയിൽ ചിലത് ഇവയാണ്
1. എൽപിജിയുടെ അന്താരാഷ്ട്ര വിലകൾ
2. അന്താരാഷ്ട്ര വിപണിയിലെ അസംസ്കൃത എണ്ണ വിലയിലെ ചലനം.
3. ഡോളറിനെതിരെ രൂപയുടെ വിലയിലെ ചലനം.
4. കസ്റ്റം തീരുവകൾ.
5. ബോട്ടിലിംഗ് ചെലവുകൾ.
6. മാർക്കറ്റിംഗ് ചെലവുകൾ.
7. ഡീലർ കമ്മീഷനുകൾ.
8. പോർട്ട് ചാർജുകൾ.

വരും മാസങ്ങളിൽ വില കൂടുമോ..?
എൽപിജി സബ്സിഡി കാരണം എണ്ണ കമ്പനികൾ ഇതിനകം തന്നെ നഷ്ടത്തിലാണ്. നിലവിൽ 53,700 കോടി രൂപയാണ് നഷ്ടമുണ്ടെന്നാണ് നുവാമ റിസർച്ചിന്റെ റിപ്പോർട്ട് പറയുന്നത്. 12 ഗഡുക്കളായി സർക്കാരിൽ നിന്ന് 30,000 കോടി രൂപയുടെ സബ്‌സിഡി കമ്പനികൾക്ക് ലഭിക്കാൻ സാധ്യതയുണ്ട്. ശൈത്യകാലത്ത് ദൈനംദിന ഉപയോഗത്തിനുള്ള എൽപിജി വില സാധാരണയായി വർദ്ധിക്കാറുണ്ട്. നിലവിലുള്ള സഞ്ചിത നഷ്ടങ്ങളുടെ 56 ശതമാനം മാത്രമേ സബ്സിഡി നികത്തുകയുള്ളൂ.
എൽപിജി ഇറക്കുമതി ചെയ്യുന്നതിനോ സോഴ്‌സ് ചെയ്യുന്നതിനോ ഉള്ള ചെലവ് ഉപഭോക്താക്കൾക്ക് ലഭ്യമായ ചില്ലറ വിൽപ്പന വിലയേക്കാൾ കൂടുതലാകുമ്പോൾ ഉണ്ടാകുന്ന നഷ്ടമാണ് അണ്ടർ-റിക്കവറി. ഈ നഷ്ടം നികത്താൻ എൽപിജി വിലകൾ അല്പം വർദ്ധിപ്പിച്ചേക്കാമെന്ന് റിപ്പോർട്ട്. അങ്ങനെ സംഭവിച്ചാൽ കുടുംബ ബജറ്റിന്‍റെ താളം തെറ്റുമെന്ന് ഉറപ്പാണ്.
ക്രൂഡ് ഓയിൽ വില കൂടുമോ കുറയുമോ..?
അടുത്ത വർഷം ആദ്യ പാദത്തിൽ ഉൽപാദന വർദ്ധനവ് താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള തീരുമാനം ഒപെക് വീണ്ടും സ്ഥിരീകരിച്ചതിനെത്തുടർന്ന് തിങ്കളാഴ്ച ബ്രെന്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചറുകൾ ബാരലിന് 1% ത്തിലധികം ഉയർന്ന് 63.1 ഡോളറിലെത്തി. സീസണൽ ഘടകങ്ങൾ ചൂണ്ടിക്കാട്ടി ഒക്ടോബർ ആദ്യം പ്രഖ്യാപിച്ച മൂന്ന് മാസത്തെ നിർത്തലാക്കൽ ഞായറാഴ്ച ഗ്രൂപ്പ് സ്ഥിരീകരിച്ചു. എന്നിരുന്നാലും, റഷ്യ-ഉക്രെയ്ൻ സമാധാന കരാറിനുള്ള സാധ്യതകൾ ക്രൂഡ് ഓയിലിന്റെ നേട്ടങ്ങളെ പരിമിതപ്പെടുത്തുന്നു, ഇത് റഷ്യൻ എണ്ണയുടെ മേലുള്ള ഉപരോധങ്ങൾ നീക്കുന്നതിനും അടുത്ത വർഷം ഗണ്യമായ മിച്ചം പ്രതീക്ഷിക്കുന്ന വിപണിയിലേക്ക് കൂടുതൽ ബാരലുകൾ ചേർക്കുന്നതിനും വഴിയൊരുക്കും എന്ന് ട്രേഡിംഗ് ഇക്കണോമിക്സ് ഡാറ്റ വ്യക്തമാക്കുന്നു.
More From GoodReturns

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ



Click it and Unblock the Notifications